കൊച്ചി: പറയാനുള്ളതെല്ലാം മേലുദ്യോഗസ്ഥരോടു പറഞ്ഞിട്ടുണ്ടെന്നും മനസിന്റെ സന്തോഷത്തിനുവേണ്ടിയാണു യാത്ര പോയതെന്നും നാട്ടിൽ തിരിച്ചെത്തിയ എറണാകുളം സെൻട്രൽ സിഐ വി.എസ്. നവാസ്.
ആത്മഹത്യ ചെയ്യില്ലെന്നു തീരുമാനിച്ചിരുന്നു. രാമേശ്വരം വരെ പോയി. രാമനാഥപുരത്തെ ഗുരുവിനെ കണ്ടു. അവിടെനിന്നു മടങ്ങുന്പോഴാണു വാർത്ത കണ്ടത്. ഭാര്യയെയും കുഞ്ഞുങ്ങളെയും ഓർത്തപ്പോൾതന്നെ തിരികെ പോന്നു. അതിനിടെയാണു കോയമ്പത്തൂരിൽ ആർപിഎഫ് ഉദ്യോഗസ്ഥൻ തിരിച്ചറിയുന്നതും പോലീസിനൊപ്പം തിരിച്ചെത്തിയതും- നവാസ് മാധ്യമങ്ങളോടു പറഞ്ഞു. പ്രിയപ്പെട്ടവരെ വിഷമിപ്പിച്ചതിൽ സങ്കടമുണ്ട്. സമൂഹം നൽകിയ പിന്തുണയ്ക്കു നന്ദി. വരുംദിവസങ്ങളിൽ വകുപ്പ് നിർദേശിക്കുന്ന ചുമതല ഏറ്റെടുക്കുമെന്നും നവാസ് പറഞ്ഞു.
ആത്മഹത്യ ചെയ്യില്ലെന്നു തീരുമാനിച്ചിരുന്നു. രാമേശ്വരം വരെ പോയി. രാമനാഥപുരത്തെ ഗുരുവിനെ കണ്ടു. അവിടെനിന്നു മടങ്ങുന്പോഴാണു വാർത്ത കണ്ടത്. ഭാര്യയെയും കുഞ്ഞുങ്ങളെയും ഓർത്തപ്പോൾതന്നെ തിരികെ പോന്നു. അതിനിടെയാണു കോയമ്പത്തൂരിൽ ആർപിഎഫ് ഉദ്യോഗസ്ഥൻ തിരിച്ചറിയുന്നതും പോലീസിനൊപ്പം തിരിച്ചെത്തിയതും- നവാസ് മാധ്യമങ്ങളോടു പറഞ്ഞു. പ്രിയപ്പെട്ടവരെ വിഷമിപ്പിച്ചതിൽ സങ്കടമുണ്ട്. സമൂഹം നൽകിയ പിന്തുണയ്ക്കു നന്ദി. വരുംദിവസങ്ങളിൽ വകുപ്പ് നിർദേശിക്കുന്ന ചുമതല ഏറ്റെടുക്കുമെന്നും നവാസ് പറഞ്ഞു.