തിരുവനന്തപുരം: സിപിഎം ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷൻ പൊതുമരാമത്തു റോഡിൽ നടത്തുന്ന അനധികൃത പാർക്കിംഗ് ഫീസ് പിരിവിനെതിരേ മന്ത്രി ജി. സുധാകരൻ. എംജി റോഡിൽ കോർപറേഷൻ നടത്തുന്ന അനധികൃത പാർക്കിംഗ് ഫീസ് പിരിവിനെതിരേ പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനിയർ വിചാരിച്ചാൽ നിയമപരമായി നേരിടാൻ കഴിയുമെന്നു മന്ത്രി പറഞ്ഞു. പ്രഥമ ഓവർസിയേഴ്സ് കോണ്ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള റോഡിൽ കോർപറേഷൻ പാർക്കിംഗ് ഫീസ് പിരിക്കുന്നത് ചട്ടലംഘനമാണ്. വേണമെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കാം. പൊതുമരാമത്തു വകുപ്പിനെ മാത്രം വിളിക്കാതെ അനധികൃത പാർക്കിംഗ് ഫീസ് പിരിവിനായി അന്നത്തെ ജില്ലാ കളക്ടർ യോഗം വിളിച്ചത് സർവ മര്യാദയും ലംഘിച്ചാണ്. ഒരു വകുപ്പിന്റെ കീഴിലുള്ള റോഡിൽ വകുപ്പിനെ അറിയിക്കാതെ പാർക്കിംഗ് ഫീസ് പിരിക്കുന്നതു ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
പാലാരിവട്ടം മേൽപ്പാലത്തിന്റെ തകർച്ചയിൽ മുൻ പൊതുമരാമത്ത് മന്ത്രിക്കും പങ്കുണ്ട്. കന്പിയുടെയും സിമന്റിന്റെയും അളവ് നോക്കലല്ല മന്ത്രിയുടെ ജോലിയെന്നാണ് മുൻ മന്ത്രി പറഞ്ഞത്. തികഞ്ഞ നിർമാണ നിരക്ഷരതയാണ് ഈ പരാമർശത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള റോഡിൽ കോർപറേഷൻ പാർക്കിംഗ് ഫീസ് പിരിക്കുന്നത് ചട്ടലംഘനമാണ്. വേണമെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കാം. പൊതുമരാമത്തു വകുപ്പിനെ മാത്രം വിളിക്കാതെ അനധികൃത പാർക്കിംഗ് ഫീസ് പിരിവിനായി അന്നത്തെ ജില്ലാ കളക്ടർ യോഗം വിളിച്ചത് സർവ മര്യാദയും ലംഘിച്ചാണ്. ഒരു വകുപ്പിന്റെ കീഴിലുള്ള റോഡിൽ വകുപ്പിനെ അറിയിക്കാതെ പാർക്കിംഗ് ഫീസ് പിരിക്കുന്നതു ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
പാലാരിവട്ടം മേൽപ്പാലത്തിന്റെ തകർച്ചയിൽ മുൻ പൊതുമരാമത്ത് മന്ത്രിക്കും പങ്കുണ്ട്. കന്പിയുടെയും സിമന്റിന്റെയും അളവ് നോക്കലല്ല മന്ത്രിയുടെ ജോലിയെന്നാണ് മുൻ മന്ത്രി പറഞ്ഞത്. തികഞ്ഞ നിർമാണ നിരക്ഷരതയാണ് ഈ പരാമർശത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.