കണ്ണൂർ: കേരള കോണ്‍ഗ്രസിനെ ശിഥിലമാക്കാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രമാണ് ആ പാർട്ടി പിളർപ്പിലേക്കു പോകുന്നതിനു പിന്നിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കണ്ണൂരിൽ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലാണ് ഈ നീക്കം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കേരള കോണ്‍ഗ്രസിനെ പിളർത്താൻ പി.ജെ. ജോസഫിനെ പ്രോത്സാഹിപ്പിക്കുന്നത് ഈ സംഘമാണ്. കേരള കോണ്‍ഗ്രസിനെ നാമാവശേഷമാക്കി കോട്ടയത്ത് കോണ്‍ഗ്രസിന്റെ ആധിപത്യമുറപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം.
കേരള കോൺഗ്രസിനെ പിളർത്താൻ യുഡിഎഫിന് അകത്തുനിന്നുതന്നെ ചിലർ പ്രവർത്തിച്ചിട്ടുണ്ട്. ഒരു മാസം മുമ്പേ ഇവരുടെ പ്രവർത്തനം കണ്ടുതുടങ്ങിയിരുന്നു. ജോസ് കെ. മാണിയും പി.ജെ. ജോസഫും കൈക്കൊള്ളുന്ന നിലപാടുകളുടെ അടിസ്ഥാനത്തിലായിരിക്കും എൽഡിഎഫ് നിലപാട് സ്വീകരിക്കുകയെ ന്നും കോടിയേരി പറഞ്ഞു.
അതേസമയം, സി.ഒ.ടി. നസീറിനുനേരേയുണ്ടായ വധശ്രമത്തിൽ എ.എൻ. ഷംസീർ എംഎൽഎയ്ക്കെതിരായ ആരോപണം സിപിഎം ജില്ലാ കമ്മിറ്റി ചർച്ചചെയ്തിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. സി.ഒ.ടി. നസീറിനെ ആക്രമിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. പാർട്ടി നിയോഗിച്ച കമ്മീഷന്റെ അന്വേഷണ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു.
കേരള കോൺഗ്രസിനെ പിളർത്താൻ യുഡിഎഫിന് അകത്തുനിന്നുതന്നെ ചിലർ പ്രവർത്തിച്ചിട്ടുണ്ട്. ഒരു മാസം മുമ്പേ ഇവരുടെ പ്രവർത്തനം കണ്ടുതുടങ്ങിയിരുന്നു. ജോസ് കെ. മാണിയും പി.ജെ. ജോസഫും കൈക്കൊള്ളുന്ന നിലപാടുകളുടെ അടിസ്ഥാനത്തിലായിരിക്കും എൽഡിഎഫ് നിലപാട് സ്വീകരിക്കുകയെ ന്നും കോടിയേരി പറഞ്ഞു.
അതേസമയം, സി.ഒ.ടി. നസീറിനുനേരേയുണ്ടായ വധശ്രമത്തിൽ എ.എൻ. ഷംസീർ എംഎൽഎയ്ക്കെതിരായ ആരോപണം സിപിഎം ജില്ലാ കമ്മിറ്റി ചർച്ചചെയ്തിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. സി.ഒ.ടി. നസീറിനെ ആക്രമിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. പാർട്ടി നിയോഗിച്ച കമ്മീഷന്റെ അന്വേഷണ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു.