കൊച്ചി: ക്രൈസ്തവ സമൂഹം വളരെ പവിത്രമായി കരുതുന്ന കുരിശുരൂപത്തെ അവഹേളിക്കുന്ന വിധത്തിലുള്ള കാർട്ടൂണ് ചിത്രത്തിന് അവാർഡ് നൽകിയ കേരള ലളിതകലാ സാഹിത്യ അക്കാദമിയുടെ തീരുമാനത്തിനെതിരേ സീറോ മലബാർ മാതൃവേദി എക്സിക്യൂട്ടീവ് യോഗം.
അവാർഡ് പിൻവലിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട യോഗം ക്രൈസ്തവ മതവികാരങ്ങളെ തുടർച്ചയായി വ്രണപ്പെടുത്തുന്ന പ്രവണതകൾ പല കോണുകളിൽ നിന്നായി വർധിച്ചു വരുന്നതിൽ ഉത്കണ്ഠ പ്രകടിപ്പിച്ചു. മതചിഹ്നങ്ങളെ അധിക്ഷേപിക്കുന്ന കാർട്ടൂണുകളോട് സർക്കാരിന് യോജിക്കാനാകില്ല എന്ന മന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
തലശേരി അതിരൂപത പാസ്റ്ററൽ സെന്ററിൽ കൂടിയ യോഗത്തിൽ സീറോമലബാർ മാതൃവേദി ഡയറക്ടർ റവ. ഫാ. വിൽസണ് ഇലവത്തുങ്കൽ കൂനൻ, പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ, സെക്രട്ടറി റോസ് ലി പോൾ തട്ടിൽ, മേരി ജോസഫ് കാര്യാങ്കൽ, ജോസി മാക്സിൻ, തലശേരി അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ഇട്ടിയപ്പാറ, വൈസ് പ്രസിഡന്റ് ജെസി പുറാമറ്റത്ത് എന്നിവർ പ്രസംഗിച്ചു.
അവാർഡ് പിൻവലിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട യോഗം ക്രൈസ്തവ മതവികാരങ്ങളെ തുടർച്ചയായി വ്രണപ്പെടുത്തുന്ന പ്രവണതകൾ പല കോണുകളിൽ നിന്നായി വർധിച്ചു വരുന്നതിൽ ഉത്കണ്ഠ പ്രകടിപ്പിച്ചു. മതചിഹ്നങ്ങളെ അധിക്ഷേപിക്കുന്ന കാർട്ടൂണുകളോട് സർക്കാരിന് യോജിക്കാനാകില്ല എന്ന മന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
തലശേരി അതിരൂപത പാസ്റ്ററൽ സെന്ററിൽ കൂടിയ യോഗത്തിൽ സീറോമലബാർ മാതൃവേദി ഡയറക്ടർ റവ. ഫാ. വിൽസണ് ഇലവത്തുങ്കൽ കൂനൻ, പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ, സെക്രട്ടറി റോസ് ലി പോൾ തട്ടിൽ, മേരി ജോസഫ് കാര്യാങ്കൽ, ജോസി മാക്സിൻ, തലശേരി അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ഇട്ടിയപ്പാറ, വൈസ് പ്രസിഡന്റ് ജെസി പുറാമറ്റത്ത് എന്നിവർ പ്രസംഗിച്ചു.