ആന്പല്ലൂർ: അരയൻകാവിൽ പഞ്ചായത്ത് കുളത്തിൽ നീന്തൽ പരിശീലിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു. കാഞ്ഞിരമറ്റം നെടുവേലിക്കുന്നേൽ സന്തോഷ് - ആശ ദന്പതികളുടെ മകൻ സിദ്ധാർത്ഥ്(16) ആണു മരിച്ചത്. കാഞ്ഞിരമറ്റത്തുനിന്നു മറ്റു നാലു സുഹൃത്തുക്കളോടൊപ്പം അരയൻകാവ് പുതുവാതൃക്കോവിൽ കുളത്തിൽ നീന്തൽ പരിശീലിക്കുന്നതിനിടെയാണ് അപകടം.
നീന്തലിനിടയിൽ സിദ്ധാർത്ഥിനെ കാണാതായതോടെ കൂടെയുണ്ടായിരുന്ന കുട്ടികൾ ഭയചികിതരായി പരിസരവാസികളെ വിവരമറിയിക്കുകയും മുളന്തുരുത്തിയിൽനിന്നു ഫയർഫോഴ് സും പോലീസുമെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം മുങ്ങിയെടുക്കുകയുമായിരുന്നു.
സുഹൃത്തുക്കളിൽ ഒരാളുടെ ബന്ധുവീട് അരയൻകാവിലുണ്ടായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് തലക്കോട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്‍ പ്രവേശനം നേടിയിരിക്കുകയായിരുന്നു സിദ്ധാർത്ഥ്. ഒന്‍പതാം ക്ലാസ് വിദ്യാർഥിനി ലക്ഷ്മി സഹോദരിയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു.
നീന്തലിനിടയിൽ സിദ്ധാർത്ഥിനെ കാണാതായതോടെ കൂടെയുണ്ടായിരുന്ന കുട്ടികൾ ഭയചികിതരായി പരിസരവാസികളെ വിവരമറിയിക്കുകയും മുളന്തുരുത്തിയിൽനിന്നു ഫയർഫോഴ് സും പോലീസുമെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം മുങ്ങിയെടുക്കുകയുമായിരുന്നു.
സുഹൃത്തുക്കളിൽ ഒരാളുടെ ബന്ധുവീട് അരയൻകാവിലുണ്ടായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് തലക്കോട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്‍ പ്രവേശനം നേടിയിരിക്കുകയായിരുന്നു സിദ്ധാർത്ഥ്. ഒന്‍പതാം ക്ലാസ് വിദ്യാർഥിനി ലക്ഷ്മി സഹോദരിയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു.