രാജപുരം: കേരളത്തിലെ എയ്ഡഡ് കോളജ് അധ്യാപകരെല്ലാം കോഴപ്പണം കൊടുത്ത് ജോലി വാങ്ങുന്നവരാണെന്നും എയ്ഡഡ് കോളജ് അധ്യാപകർ സർവകലാശാലാ സ്റ്റാറ്റ്യൂട്ടറി തസ്തികകളിൽ നിയമനം നേടാൻ യോഗ്യരല്ലെന്ന് ആരോപിച്ചും കണ്ണൂർ സർവകലാശാല മുൻ രജിസ്ട്രാർ ബാലചന്ദ്രൻ കീഴോത്തിന്റെ അവകാശപ്പെട്ട ആനുകൂല്യങ്ങളെല്ലാം തടയുമെന്ന് ഭീഷണിപ്പെടുത്തിയും മന്ത്രി കെ.ടി. ജലീൽ നിയമസഭയിൽ നടത്തിയ പ്രസ്താവന പിൻവലിക്കണമെന്ന് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെപിസിടിഎ) ആവശ്യപ്പെട്ടു.
കേരളത്തിൽ നാക് അക്രഡിറ്റേഷനിൽ ഇതര മേഖലകളെ താരതമ്യപ്പെടുത്തുമ്പോൾ എയ്ഡഡ് കോളജാണ് മുൻപന്തിയിൽ. എംഫിലും പിഎച്ച്ഡിയും ഉൾപ്പെടെ ഉന്നത യോഗ്യതകൾ ഉള്ളവരാണ് എയ്ഡഡ് കോളജ് അധ്യാപകരെന്നും അസോസിയേഷൻ വ്യക്തമാക്കി.
കേരളത്തിൽ നാക് അക്രഡിറ്റേഷനിൽ ഇതര മേഖലകളെ താരതമ്യപ്പെടുത്തുമ്പോൾ എയ്ഡഡ് കോളജാണ് മുൻപന്തിയിൽ. എംഫിലും പിഎച്ച്ഡിയും ഉൾപ്പെടെ ഉന്നത യോഗ്യതകൾ ഉള്ളവരാണ് എയ്ഡഡ് കോളജ് അധ്യാപകരെന്നും അസോസിയേഷൻ വ്യക്തമാക്കി.