വള്ളികുന്നം (മാവേലിക്കര) : പട്ടാപ്പകൽ പോലീസ് ഉദ്യോഗസ്ഥയെ വെട്ടിവീഴ്ത്തിയ ശേഷം പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി. ആലപ്പുഴ വള്ളികുന്നം തെക്കേമുറി ഉൗപ്പൻ വിളയിൽ സജീവിന്റെ ഭാര്യയും വള്ളികുന്നം സ്റ്റേ ഷനിലെ സിപിഒയുമായ സൗമ്യ (32) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ആലുവ ട്രാഫിക് വിഭാഗം പോലീസ് ഉദ്യോഗസ്ഥനായ എറണാകുളം കാക്കനാട് വാഴക്കാല നെയ്വേലി വീട്ടിൽ അജാസി (33) നെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം നാലിനു വള്ളികുന്നം നാലുവിള ജംഗ്ഷനിൽ സൗമ്യയുടെ വീടിനു സമീപമായിരുന്നു സംഭവം. എസ്പിസി ക്യാന്പും പിഎസ്സി പരീക്ഷയും കഴിഞ്ഞു വീട്ടിലെത്തി സ്കൂട്ടറിൽ പുറത്തേക്കിറങ്ങുന്പോഴായിരുന്നു ആക്രമണം.
കാറിലെത്തിയ അക്രമി സ്കൂട്ടർ ഇടിച്ചിടുകയും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സൗമ്യയെ വടിവാളിനു വെട്ടി വീഴ്ത്തി പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു. നാട്ടുകാരാണ് അക്രമിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പ്രതി അജാസിനെ പോലീസ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൗമ്യയുടെ ഭർത്താവ് സജീവ് മൂന്നാഴ്ച മുന്പായിരുന്നു സൗദിയിലെ ജോലിസ്ഥലത്തേക്കു തിരിച്ചുപോയത്.
മൂന്നു മക്കളും ഓച്ചിറ ക്ലാപ്പനയിലെ സൗമ്യയുടെ വീട്ടിലായിരുന്നു താമസം. മുത്തമകൻ ഋഷികേശും മറ്റൊരു മകൻ ആദിശേഷും ഓച്ചിറ ചങ്ങൻകുളങ്ങര വിവേകാനന്ദ സ്കൂളിലും ഇളയ മകൾ ഋതിക അവിടെ അങ്കണവാടിയിലുമാണ്.അഞ്ചുവർഷം മുന്പാണ് സൗമ്യ ജോലിയിൽ പ്രവേശിച്ചത്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചെന്നു ജില്ലാപോലീസ് മേധാവി കെ.എം. ടോമി പറഞ്ഞു.
സംഭവത്തിൽ ആലുവ ട്രാഫിക് വിഭാഗം പോലീസ് ഉദ്യോഗസ്ഥനായ എറണാകുളം കാക്കനാട് വാഴക്കാല നെയ്വേലി വീട്ടിൽ അജാസി (33) നെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം നാലിനു വള്ളികുന്നം നാലുവിള ജംഗ്ഷനിൽ സൗമ്യയുടെ വീടിനു സമീപമായിരുന്നു സംഭവം. എസ്പിസി ക്യാന്പും പിഎസ്സി പരീക്ഷയും കഴിഞ്ഞു വീട്ടിലെത്തി സ്കൂട്ടറിൽ പുറത്തേക്കിറങ്ങുന്പോഴായിരുന്നു ആക്രമണം.
കാറിലെത്തിയ അക്രമി സ്കൂട്ടർ ഇടിച്ചിടുകയും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സൗമ്യയെ വടിവാളിനു വെട്ടി വീഴ്ത്തി പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു. നാട്ടുകാരാണ് അക്രമിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പ്രതി അജാസിനെ പോലീസ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൗമ്യയുടെ ഭർത്താവ് സജീവ് മൂന്നാഴ്ച മുന്പായിരുന്നു സൗദിയിലെ ജോലിസ്ഥലത്തേക്കു തിരിച്ചുപോയത്.
മൂന്നു മക്കളും ഓച്ചിറ ക്ലാപ്പനയിലെ സൗമ്യയുടെ വീട്ടിലായിരുന്നു താമസം. മുത്തമകൻ ഋഷികേശും മറ്റൊരു മകൻ ആദിശേഷും ഓച്ചിറ ചങ്ങൻകുളങ്ങര വിവേകാനന്ദ സ്കൂളിലും ഇളയ മകൾ ഋതിക അവിടെ അങ്കണവാടിയിലുമാണ്.അഞ്ചുവർഷം മുന്പാണ് സൗമ്യ ജോലിയിൽ പ്രവേശിച്ചത്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചെന്നു ജില്ലാപോലീസ് മേധാവി കെ.എം. ടോമി പറഞ്ഞു.