കൊട്ടാരക്കര: എംസി റോഡിൽ കൊട്ടാരക്കര വാളകം വയക്കലിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ടാർ മിക്സിംഗ് ലോറിയും കൂട്ടിയിടിച്ചതിനെത്തുടർന്നു ലോറിയുടെ ഡീസൽ ടാങ്കു പൊട്ടിയതാണ് തീപിടുത്തത്തിനു കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസ് ജീവനക്കാരും ഓടിയെത്തിയ നാട്ടുകാരും ചേർന്ന് യാത്രക്കാരെ പെട്ടെന്ന് പുറത്തിറക്കിയതു മൂലം വൻ ദുരന്തം ഒഴിവായി. ബസിൽനിന്നു പുറത്തിറങ്ങാനുള്ള തിക്കിലും തിരക്കിലും പെട്ടാണ് അധികം പേർക്കും പരിക്കു പറ്റിയത്.
വാഹനങ്ങളിൽ തീ ആളിപ്പടർന്നതോടെ ആർക്കും സമീപത്തേക്ക് അടുക്കാൻ കഴിയാതായി. കൊട്ടാരക്കരയിൽ നിന്നും കുണ്ടറയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ അണച്ചത്. അപ്പോഴേക്കും വാഹനങ്ങൾ പൂർണമായി കത്തി നശിച്ചിരുന്നു. അപകടത്തെതുടർന്ന് എംസി റോഡു വഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. മന്ത്രിമാരായ കെ.രാജുവും ജെ. മേഴ്സിക്കുട്ടിയമ്മയും അപകടസ്ഥലം സന്ദർശിച്ചു. സംഭവത്തെക്കുറിച്ച് ശാസ്ത്രീയ അന്വേഷണമുണ്ടാകുമെന്ന് പോലീസ് പറഞ്ഞു. പരിക്കുപറ്റി കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചവർക്ക് ചികിൽസ നിഷേധിച്ചതായും പരാതി ഉയർന്നിട്ടുണ്ട്.
വാഹനങ്ങളിൽ തീ ആളിപ്പടർന്നതോടെ ആർക്കും സമീപത്തേക്ക് അടുക്കാൻ കഴിയാതായി. കൊട്ടാരക്കരയിൽ നിന്നും കുണ്ടറയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ അണച്ചത്. അപ്പോഴേക്കും വാഹനങ്ങൾ പൂർണമായി കത്തി നശിച്ചിരുന്നു. അപകടത്തെതുടർന്ന് എംസി റോഡു വഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. മന്ത്രിമാരായ കെ.രാജുവും ജെ. മേഴ്സിക്കുട്ടിയമ്മയും അപകടസ്ഥലം സന്ദർശിച്ചു. സംഭവത്തെക്കുറിച്ച് ശാസ്ത്രീയ അന്വേഷണമുണ്ടാകുമെന്ന് പോലീസ് പറഞ്ഞു. പരിക്കുപറ്റി കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചവർക്ക് ചികിൽസ നിഷേധിച്ചതായും പരാതി ഉയർന്നിട്ടുണ്ട്.