കൊച്ചി: രണ്ടു ദിവസം നീണ്ട അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കുമൊടുവിൽ എറണാകുളം സെൻട്രൽ സിഐ വി.എസ്. നവാസിനെ തമിഴ്നാട്ടിൽ കണ്ടെത്തി കൊച്ചിയിലെത്തിച്ചു. വ്യാഴാഴ്ച പുലർച്ചെ തേവരയിലെ ക്വാര്ട്ടേഴ്സിൽനിന്നു കാണാതായ പോലീസ് ഓഫീസറെ ഇന്നലെ പുലർച്ചെ ഒന്നിന് തമിഴ്നാട്ടിലെ കരൂർ റെയിൽവേ സ്റ്റേഷനിൽനിന്നു റെയിൽവേ പോലീസാണു കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം അഞ്ചിന് കളമശേരി പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ എത്തിച്ച നവാസിൽനിന്നു ഡിസിപി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തു. 7.45ന് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് മുന്പാകെ ഹാജരാക്കിയശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
നാഗർകോവിലിൽനിന്നു കോയന്പത്തൂരിലേക്കുള്ള യാത്രയ്ക്കിടെയാണു നവാസിനെ റെയിൽവേ പോലീസ് കണ്ടത്. നവാസിനെ കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്കിലെ ചിത്രവും പോസ്റ്റും കണ്ട മലയാളിയായ മധുര റെയിൽവേ പ്രോട്ടക്ഷൻ ഓഫീസർ സുനിൽകുമാറാണു നവാസിനെ തിരിച്ചറിഞ്ഞത്. ഉടൻതന്നെ വിവരം കേരള പോലീസിനു കൈമാറി. തുടർന്നു മലന്പുഴ സിഐയുടെ നേതൃത്വത്തിലുള്ള സംഘം കരൂരിലെത്തി നവാസിനെ ഏറ്റുവാങ്ങി. പാലക്കാട്ടെത്തിച്ചശേഷം കൊച്ചിയിൽനിന്നുള്ള സംഘത്തിനു കൈമാറി.
കൊച്ചിയിൽനിന്നു കാണാതായ ദിവസം നവാസ് ബസിൽ കൊല്ലത്തേക്കാണു പോയത്. അവിടെനിന്നു ട്രെയിനിൽ മധുരയ്ക്കു പോകുകയായിരുന്നു. മേലുദ്യോഗസ്ഥനിൽനിന്നുണ്ടായ മാനസിക പീഡനത്തെത്തുടർന്നാണു നവാസ് നാടുവിട്ടതെന്നു ചൂണ്ടിക്കാട്ടി ഭാര്യ നൽകിയ പരാതിയെത്തുടർന്നാണു സംഭവം വിവാദമായത്. തിരോധാനത്തിന്റെ യഥാർഥ കാരണങ്ങളറിയാൻ അന്വേഷണ സംഘം രണ്ടു ദിവസത്തിനുള്ളിൽ നവാസിനെ ചോദ്യംചെയ്യും.
ആരോപണവിധേയനായ അസിസ്റ്റന്റ് കമ്മീഷണർ പി.എസ്. സുരേഷിൽനിന്ന് അന്വേഷണ സംഘം വെള്ളിയാഴ്ച മൊഴിയെടുത്തിരുന്നു. ഒരുതരത്തിലുമുള്ള സമ്മർദവും നവാസിനു നൽകിയിട്ടില്ലെന്നായിരുന്നു എസിപിയുടെ മൊഴി. എന്നാൽ, മനസ് നഷ്ടപ്പെടുമെന്നായപ്പോൾ ശാന്തി തേടി ഒരു യാത്ര പോയെന്നാണു നവാസ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിപ്പിട്ടത്. സംഭവം സംബന്ധിച്ച സത്യാവസ്ഥ അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും കൊച്ചി സിറ്റി കമ്മീഷണർ വിജയ് സാഖറെയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മേലുദ്യോഗസ്ഥന്റെ പീഡനംകൊണ്ടല്ല നവാസ് നാടുവിട്ടതെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോടു വിശദീകരിച്ചത്.
കൊച്ചി അസിസ്റ്റന്റ് കമ്മീഷണർ പി.എസ്. സുരേഷിൽനിന്നുള്ള മാനസികപീഡനമാണ് നവാസിന്റെ തിരോധാനത്തിനു പിന്നിലെന്നു കാണിച്ചു ഭാര്യ 13-നു വൈകുന്നേരമാണു മുഖ്യമന്ത്രിക്കു പരാതി നൽകിയത്. പരാതിയെത്തുടർന്നു ഡിസിപി പൂങ്കഴലിയുടെ നേതൃത്വത്തിൽ 20 അംഗങ്ങളുള്ള പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു നവാസിനെ കണ്ടെത്തുന്നത്. 12ന് എസിപി സുരേഷും നവാസും തമ്മിൽ വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്നായിരുന്നു തിരോധാനം.
കാണാതാകുന്ന സമയത്തു ഫോണ് സ്വിച്ച് ഓഫായിരുന്നു. ഇന്നലെ പുലർച്ചെ ഒന്നരയോടെ ഫോണ് ഓണാക്കിയതോടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കരൂർ റെയിൽവേ സ്റ്റേഷന് അടുത്തുണ്ടെന്നു മനസിലായിരുന്നു. അതിനിടെ കരൂർ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ട സമയത്തു നവാസിനെ റെയിൽവേ പോലീസ് തിരിച്ചറിയുകയായിരുന്നു.
മാറിനില്ക്കാനുണ്ടായ സാഹചര്യം പിന്നീടു പറയാമെന്നു നവാസ്
കൊച്ചി: ആരോടും പറയാതെ മാറിനില്ക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചു പിന്നീടു പറയാമെന്നും മേലുദ്യോഗസ്ഥനിൽനിന്നുണ്ടായ മാനസിക പീഡനത്തെത്തുടർന്നു നാടുവിട്ടതാണെന്നു ഭാര്യ പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും സിഐ വി.എസ്. നവാസ്. കൊച്ചിയിൽ തിരിച്ചെത്തിയശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു നവാസ്.
മേലുദ്യോഗസ്ഥന്റെ പീഡനത്തെത്തുടര്ന്നാണോ മാറിനിന്നതെന്ന ചോദ്യത്തിനു വ്യക്തമായ മറുപടിയുണ്ടായില്ല. ഇന്നലെ ഉച്ചയോടെ നവാസിന്റെ ഫേസ് ബുക്ക് പോസ്റ്റിൽ നാട്ടിലേക്കു തിരിച്ചുപോരുകയാണെന്നും വിഷമിപ്പിച്ചതിനു മാപ്പ് ചോദിക്കുന്നുവെന്നും കുറിപ്പിട്ടിരുന്നു.
ഇന്നലെ വൈകുന്നേരം അഞ്ചിന് കളമശേരി പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ എത്തിച്ച നവാസിൽനിന്നു ഡിസിപി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തു. 7.45ന് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് മുന്പാകെ ഹാജരാക്കിയശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
നാഗർകോവിലിൽനിന്നു കോയന്പത്തൂരിലേക്കുള്ള യാത്രയ്ക്കിടെയാണു നവാസിനെ റെയിൽവേ പോലീസ് കണ്ടത്. നവാസിനെ കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്കിലെ ചിത്രവും പോസ്റ്റും കണ്ട മലയാളിയായ മധുര റെയിൽവേ പ്രോട്ടക്ഷൻ ഓഫീസർ സുനിൽകുമാറാണു നവാസിനെ തിരിച്ചറിഞ്ഞത്. ഉടൻതന്നെ വിവരം കേരള പോലീസിനു കൈമാറി. തുടർന്നു മലന്പുഴ സിഐയുടെ നേതൃത്വത്തിലുള്ള സംഘം കരൂരിലെത്തി നവാസിനെ ഏറ്റുവാങ്ങി. പാലക്കാട്ടെത്തിച്ചശേഷം കൊച്ചിയിൽനിന്നുള്ള സംഘത്തിനു കൈമാറി.
കൊച്ചിയിൽനിന്നു കാണാതായ ദിവസം നവാസ് ബസിൽ കൊല്ലത്തേക്കാണു പോയത്. അവിടെനിന്നു ട്രെയിനിൽ മധുരയ്ക്കു പോകുകയായിരുന്നു. മേലുദ്യോഗസ്ഥനിൽനിന്നുണ്ടായ മാനസിക പീഡനത്തെത്തുടർന്നാണു നവാസ് നാടുവിട്ടതെന്നു ചൂണ്ടിക്കാട്ടി ഭാര്യ നൽകിയ പരാതിയെത്തുടർന്നാണു സംഭവം വിവാദമായത്. തിരോധാനത്തിന്റെ യഥാർഥ കാരണങ്ങളറിയാൻ അന്വേഷണ സംഘം രണ്ടു ദിവസത്തിനുള്ളിൽ നവാസിനെ ചോദ്യംചെയ്യും.
ആരോപണവിധേയനായ അസിസ്റ്റന്റ് കമ്മീഷണർ പി.എസ്. സുരേഷിൽനിന്ന് അന്വേഷണ സംഘം വെള്ളിയാഴ്ച മൊഴിയെടുത്തിരുന്നു. ഒരുതരത്തിലുമുള്ള സമ്മർദവും നവാസിനു നൽകിയിട്ടില്ലെന്നായിരുന്നു എസിപിയുടെ മൊഴി. എന്നാൽ, മനസ് നഷ്ടപ്പെടുമെന്നായപ്പോൾ ശാന്തി തേടി ഒരു യാത്ര പോയെന്നാണു നവാസ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിപ്പിട്ടത്. സംഭവം സംബന്ധിച്ച സത്യാവസ്ഥ അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും കൊച്ചി സിറ്റി കമ്മീഷണർ വിജയ് സാഖറെയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മേലുദ്യോഗസ്ഥന്റെ പീഡനംകൊണ്ടല്ല നവാസ് നാടുവിട്ടതെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോടു വിശദീകരിച്ചത്.
കൊച്ചി അസിസ്റ്റന്റ് കമ്മീഷണർ പി.എസ്. സുരേഷിൽനിന്നുള്ള മാനസികപീഡനമാണ് നവാസിന്റെ തിരോധാനത്തിനു പിന്നിലെന്നു കാണിച്ചു ഭാര്യ 13-നു വൈകുന്നേരമാണു മുഖ്യമന്ത്രിക്കു പരാതി നൽകിയത്. പരാതിയെത്തുടർന്നു ഡിസിപി പൂങ്കഴലിയുടെ നേതൃത്വത്തിൽ 20 അംഗങ്ങളുള്ള പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു നവാസിനെ കണ്ടെത്തുന്നത്. 12ന് എസിപി സുരേഷും നവാസും തമ്മിൽ വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്നായിരുന്നു തിരോധാനം.
കാണാതാകുന്ന സമയത്തു ഫോണ് സ്വിച്ച് ഓഫായിരുന്നു. ഇന്നലെ പുലർച്ചെ ഒന്നരയോടെ ഫോണ് ഓണാക്കിയതോടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കരൂർ റെയിൽവേ സ്റ്റേഷന് അടുത്തുണ്ടെന്നു മനസിലായിരുന്നു. അതിനിടെ കരൂർ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ട സമയത്തു നവാസിനെ റെയിൽവേ പോലീസ് തിരിച്ചറിയുകയായിരുന്നു.
മാറിനില്ക്കാനുണ്ടായ സാഹചര്യം പിന്നീടു പറയാമെന്നു നവാസ്
കൊച്ചി: ആരോടും പറയാതെ മാറിനില്ക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചു പിന്നീടു പറയാമെന്നും മേലുദ്യോഗസ്ഥനിൽനിന്നുണ്ടായ മാനസിക പീഡനത്തെത്തുടർന്നു നാടുവിട്ടതാണെന്നു ഭാര്യ പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും സിഐ വി.എസ്. നവാസ്. കൊച്ചിയിൽ തിരിച്ചെത്തിയശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു നവാസ്.
മേലുദ്യോഗസ്ഥന്റെ പീഡനത്തെത്തുടര്ന്നാണോ മാറിനിന്നതെന്ന ചോദ്യത്തിനു വ്യക്തമായ മറുപടിയുണ്ടായില്ല. ഇന്നലെ ഉച്ചയോടെ നവാസിന്റെ ഫേസ് ബുക്ക് പോസ്റ്റിൽ നാട്ടിലേക്കു തിരിച്ചുപോരുകയാണെന്നും വിഷമിപ്പിച്ചതിനു മാപ്പ് ചോദിക്കുന്നുവെന്നും കുറിപ്പിട്ടിരുന്നു.