ഇടുക്കി:ചിന്നക്കനാലിൽ സ്വകാര്യ കന്പനി ഭൂമി കൈയേറിയെന്ന പരാതി അന്വേഷിക്കാൻ ഇടുക്കി ജില്ലാ കളക്ടർ എച്ച്. ദിനേശൻ ഉത്തരവിട്ടു. ദേവികുളം സബ് കളക്ടർ ഡോ. രേണുരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല. കൈയേറ്റമുണ്ടെന്നു കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നു കളക്ടർ അറിയിച്ചു.
മുഴുവൻ കൈയേറ്റങ്ങളും അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. വ്യാജ രേഖകൾ ഉപയോഗിച്ച് സ്വകാര്യ നിർമാണ കന്പനി ചിന്നക്കനാലിൽ 3.5 ഏക്കറോളം റവന്യു ഭൂമി കൈവശപ്പെടുത്തിയെന്നാണ് ആരോപണം. സിപിഐ പിന്തുണയോടെ തോട്ടം തൊഴിലാളികൾ ചിന്നക്കനാലിൽ കുടിൽകെട്ടി സമരം നടത്തുന്നതിനിടെയാണ് ഭൂമി കൈയേറ്റം സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്.
മുഴുവൻ കൈയേറ്റങ്ങളും അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. വ്യാജ രേഖകൾ ഉപയോഗിച്ച് സ്വകാര്യ നിർമാണ കന്പനി ചിന്നക്കനാലിൽ 3.5 ഏക്കറോളം റവന്യു ഭൂമി കൈവശപ്പെടുത്തിയെന്നാണ് ആരോപണം. സിപിഐ പിന്തുണയോടെ തോട്ടം തൊഴിലാളികൾ ചിന്നക്കനാലിൽ കുടിൽകെട്ടി സമരം നടത്തുന്നതിനിടെയാണ് ഭൂമി കൈയേറ്റം സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്.