തിരുവനന്തപുരം: ഏറ്റവും പ്രായം കുറഞ്ഞ മലയാളി ഗ്രാൻഡ് മാസ്റ്റർ എസ്.എൽ. നാരായണന് ചതുരംഗക്കളത്തിൽ ഉജ്വലനേട്ടം. റഷ്യയിൽ നടക്കുന്ന ചെസ് ലോകകപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിക്കൊണ്ടാണ് നാരായണൻ മലയാളികൾക്ക് അഭിമാനമാകുന്നത്.
ചൈനയിൽ ഇന്നലെ അവസാനിച്ച ഏഷ്യൻ കോണ്ടിനെന്റൽ ചാന്പ്യൻഷിപ്പിൽ നാലാം സ്ഥാനത്തെത്തിയാണ് തിരുവനന്തപുരം മണ്ണന്തല സ്വദേശിയായ ഇരുപതുകാരൻ നാരായണൻ ചരിത്രം കുറിച്ചത്. ഏഷ്യൻ വൻകരയിൽ നിന്ന് ലോകകപ്പിന് യോഗ്യത നേടിയ അഞ്ചുപേരിൽ നാരായണൻ ഉൾപ്പടെ മൂന്ന് ഇന്ത്യക്കാരാണുള്ളത്.
ലോക ചാന്പ്യൻഷിപ്പിൽ മത്സരിക്കുന്നതിനു യോഗ്യത നേടിയ അഞ്ചുപേരിലെ ഒന്നാം സ്ഥാനക്കാരന് ഏഴു പോയിന്റും നാരായണൻ ഉൾപ്പെട്ട രണ്ടും മൂന്നും നാലും സ്ഥാനക്കാർക്ക് 6.5 പോയിന്റുമാണ് ലഭിച്ചത്. സെപ്റ്റംബർ ഒൻപതു മുതൽ ഒക്ടോബർ രണ്ടുവരെയാണ് ലോക ചെസ് ചാന്പ്യൻഷിപ്പ് റഷ്യയിൽ നടക്കുന്നത്.
റിച്ചാർഡ് ജോസഫ്
ചൈനയിൽ ഇന്നലെ അവസാനിച്ച ഏഷ്യൻ കോണ്ടിനെന്റൽ ചാന്പ്യൻഷിപ്പിൽ നാലാം സ്ഥാനത്തെത്തിയാണ് തിരുവനന്തപുരം മണ്ണന്തല സ്വദേശിയായ ഇരുപതുകാരൻ നാരായണൻ ചരിത്രം കുറിച്ചത്. ഏഷ്യൻ വൻകരയിൽ നിന്ന് ലോകകപ്പിന് യോഗ്യത നേടിയ അഞ്ചുപേരിൽ നാരായണൻ ഉൾപ്പടെ മൂന്ന് ഇന്ത്യക്കാരാണുള്ളത്.
ലോക ചാന്പ്യൻഷിപ്പിൽ മത്സരിക്കുന്നതിനു യോഗ്യത നേടിയ അഞ്ചുപേരിലെ ഒന്നാം സ്ഥാനക്കാരന് ഏഴു പോയിന്റും നാരായണൻ ഉൾപ്പെട്ട രണ്ടും മൂന്നും നാലും സ്ഥാനക്കാർക്ക് 6.5 പോയിന്റുമാണ് ലഭിച്ചത്. സെപ്റ്റംബർ ഒൻപതു മുതൽ ഒക്ടോബർ രണ്ടുവരെയാണ് ലോക ചെസ് ചാന്പ്യൻഷിപ്പ് റഷ്യയിൽ നടക്കുന്നത്.
റിച്ചാർഡ് ജോസഫ്