കോഴിക്കോട്: സാഹിത്യകാരൻ യു.എ. ഖാദറിന്റെ തുടർചികിത്സാച്ചെലവ് സർക്കാർ ഏറ്റെടുക്കും. മന്ത്രിമാരായ ടി.പി. രാമകൃഷ്ണനും, എ.കെ. ശശീന്ദ്രനും ഇന്ന് യു.എ. ഖാദറിനെ പൊക്കുന്നിലെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരെ അറിയിച്ചതാണിത്.
ശ്വാസകോശസംബന്ധമായ ശസ്ത്രക്രിയയ്ക്കും കാൽമുട്ട് ശസ്ത്രക്രിയയ്ക്കും ശേഷം തുടർചികിത്സയിലാണ് യു.എ. ഖാദർ. അദ്ദേഹത്തിന്റെ ഭാര്യയും ഈയിടെ അസുഖബാധിതയായിരുന്നു. ഈ അവസ്ഥ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് മന്ത്രിമാർ എഴുത്തുകാരനെ സന്ദർശിച്ചത്. പുരുഷൻ കടലുണ്ടി എംഎൽഎ യും കൂടെ ഉണ്ടായിരുന്നു.
സാംസ്കാരികച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ എഴുത്തുകാരനെന്ന നിലയിൽ തന്റെ സംഭാവനകൾ തുടർന്നും നൽകുമെന്ന് യു. എ. ഖാദർ പറഞ്ഞു. ശാരീരിക അസ്വസ്ഥതകൾ ഉണ്ടെങ്കിലും മനസിന് വയ്യായ്ക ഉണ്ടെന്ന് സമ്മതിക്കാൻ തയാറില്ല. നഗരത്തിൽ നടക്കുന്ന ചില സാംസ്കാരിക പരിപാടികളിൽ ഇപ്പോഴും പങ്കെടുക്കുന്നുണ്ട്. വിഭാഗീയ ചിന്ത വളരുന്ന ഈ കാലഘട്ടത്തിൽ എഴുത്തുകാരന്റെ പങ്ക് പ്രധാനപ്പെട്ടതാണ്. തന്നാൽ ആകുന്ന വിധംഎഴുത്തിലൂടെ എല്ലാം ചെയ്യുന്നുണ്ടെന്നും മനുഷ്യപക്ഷത്താണ് താനെന്നും യു.എ. ഖാദർ പറഞ്ഞു.
എഴുത്തുകാരൻ എന്ന നിലയ്ക്ക് എന്നെ നിലനിർത്താനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ട് എന്നറിഞ്ഞതിലും സന്തോഷം - യു. എ. ഖാദർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ശ്വാസകോശസംബന്ധമായ ശസ്ത്രക്രിയയ്ക്കും കാൽമുട്ട് ശസ്ത്രക്രിയയ്ക്കും ശേഷം തുടർചികിത്സയിലാണ് യു.എ. ഖാദർ. അദ്ദേഹത്തിന്റെ ഭാര്യയും ഈയിടെ അസുഖബാധിതയായിരുന്നു. ഈ അവസ്ഥ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് മന്ത്രിമാർ എഴുത്തുകാരനെ സന്ദർശിച്ചത്. പുരുഷൻ കടലുണ്ടി എംഎൽഎ യും കൂടെ ഉണ്ടായിരുന്നു.
സാംസ്കാരികച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ എഴുത്തുകാരനെന്ന നിലയിൽ തന്റെ സംഭാവനകൾ തുടർന്നും നൽകുമെന്ന് യു. എ. ഖാദർ പറഞ്ഞു. ശാരീരിക അസ്വസ്ഥതകൾ ഉണ്ടെങ്കിലും മനസിന് വയ്യായ്ക ഉണ്ടെന്ന് സമ്മതിക്കാൻ തയാറില്ല. നഗരത്തിൽ നടക്കുന്ന ചില സാംസ്കാരിക പരിപാടികളിൽ ഇപ്പോഴും പങ്കെടുക്കുന്നുണ്ട്. വിഭാഗീയ ചിന്ത വളരുന്ന ഈ കാലഘട്ടത്തിൽ എഴുത്തുകാരന്റെ പങ്ക് പ്രധാനപ്പെട്ടതാണ്. തന്നാൽ ആകുന്ന വിധംഎഴുത്തിലൂടെ എല്ലാം ചെയ്യുന്നുണ്ടെന്നും മനുഷ്യപക്ഷത്താണ് താനെന്നും യു.എ. ഖാദർ പറഞ്ഞു.
എഴുത്തുകാരൻ എന്ന നിലയ്ക്ക് എന്നെ നിലനിർത്താനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ട് എന്നറിഞ്ഞതിലും സന്തോഷം - യു. എ. ഖാദർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.