തിരുവനന്തപുരം: സ്റ്റൈപ്പൻഡ് വര്‍ധന ആവശ്യപ്പെട്ടു സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഹൗസ് സര്ജന്മാരും പിജി ഡോക്ടര്‍മാരും ഇന്നലെ നടത്തിയ സൂചനാ സമരം ഒപിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഒപിയും കിടത്തിചികിത്സയുമാണ് ഇവര്‍ ബഹിഷ്കരിച്ചത്. ഇതോടെ ഇന്നലെ രാവിലെ മുതൽ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഒപിക്കു മുന്നില്‍ നീണ്ട നിരയായിരുന്നു.
അത്യാഹിത വിഭാഗം, ഐസിയു എന്നീ വിഭാഗങ്ങളെ സമരത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു.2015- ലാണ് അവസാനമായി സ്റ്റൈപ്പൻഡ് വര്‍ധിപ്പിച്ചത്. ഹൗസ് സര്ജന്മാമാര്ക്കും പിജി ഡോക്ടര്‍മാര്‍ക്കും സൂപ്പര്‍ സ്പെഷാലിറ്റിയിലെ പിജി ഡോക്ടര്‍ക്കും സ്റ്റൈപ്പൻഡായി യഥാക്രമം 20,000, 43,000, 47,000 രൂപയാണു നല്‍കുന്നത്. ഇത് 30,000, 63,000, 73,000 രൂപ എന്ന തോതില്‍ വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 20 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് സമരരംഗത്തുള്ള ഡോക്ടര്‍മാര്‍ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് നിരവധി തവണ നിവേദനം നൽകിയിട്ടും നടപടികള്‍ ഉണ്ടാവാത്തതിനാലാണ് സൂചനാ സമരം നടത്തേണ്ടിവന്നതെന്നു പിജി ഡോക്ടര്‍മാര്‍ പറയുന്നു.
അത്യാഹിത വിഭാഗം, ഐസിയു എന്നീ വിഭാഗങ്ങളെ സമരത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു.2015- ലാണ് അവസാനമായി സ്റ്റൈപ്പൻഡ് വര്‍ധിപ്പിച്ചത്. ഹൗസ് സര്ജന്മാമാര്ക്കും പിജി ഡോക്ടര്‍മാര്‍ക്കും സൂപ്പര്‍ സ്പെഷാലിറ്റിയിലെ പിജി ഡോക്ടര്‍ക്കും സ്റ്റൈപ്പൻഡായി യഥാക്രമം 20,000, 43,000, 47,000 രൂപയാണു നല്‍കുന്നത്. ഇത് 30,000, 63,000, 73,000 രൂപ എന്ന തോതില്‍ വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 20 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് സമരരംഗത്തുള്ള ഡോക്ടര്‍മാര്‍ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് നിരവധി തവണ നിവേദനം നൽകിയിട്ടും നടപടികള്‍ ഉണ്ടാവാത്തതിനാലാണ് സൂചനാ സമരം നടത്തേണ്ടിവന്നതെന്നു പിജി ഡോക്ടര്‍മാര്‍ പറയുന്നു.