തൃശൂർ: ചൊവ്വാഴ്ച നടത്താനിരുന്ന മോട്ടോർ വാഹന പണിമുടക്ക് മാറ്റിവച്ചു. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ 26-നു ചർച്ചയ്ക്കു വിളിച്ച് പ്രശ്നങ്ങൾ പരിഹരിക്കാമെന്നു വാഗ്ദാനം ചെ യ്തതിനാലാണിതെന്നു കേരള മോട്ടോർ വ്യവസായ സംരക്ഷണ സമിതി കണ്‍വീനർ കെ.കെ. ദിവാകരൻ അറിയിച്ചു.
എല്ലാ വാഹനങ്ങൾക്കും ജിപിഎസ് സംവിധാനം നിർബന്ധമാക്കുക, ടാക്സികൾ 15 വർഷത്തെ ടാക്സ് ഒന്നിച്ച് അടയ്ക്കുക, ഓട്ടോറിക്ഷകൾക്കു മീറ്റർ സീൽ ചെയ്യാൻ ഒറ്റ ദിവസം വൈകിയാലും രണ്ടായിരം രൂപ പിഴ ഈടാക്കുക തുടങ്ങിയ നയങ്ങൾക്കെതിരേയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.
എല്ലാ വാഹനങ്ങൾക്കും ജിപിഎസ് സംവിധാനം നിർബന്ധമാക്കുക, ടാക്സികൾ 15 വർഷത്തെ ടാക്സ് ഒന്നിച്ച് അടയ്ക്കുക, ഓട്ടോറിക്ഷകൾക്കു മീറ്റർ സീൽ ചെയ്യാൻ ഒറ്റ ദിവസം വൈകിയാലും രണ്ടായിരം രൂപ പിഴ ഈടാക്കുക തുടങ്ങിയ നയങ്ങൾക്കെതിരേയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.