ആലപ്പുഴ: പ്രളയകാലത്ത് രക്ഷാസൈന്യമായി അവതരിച്ച കേരളത്തിന്റെ തീരദേശവാസികൾ അധികൃതരുടെ കനിവിനായി കേഴുകയാണ്. സംഹാരതാണ്ഡവമാടുന്ന തിരമാലകളിൽനിന്നു സ്വന്തം വീടിനെയും കുടുംബത്തെയും സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഇവരിപ്പോൾ. കടൽ പ്രക്ഷുബ്ധമായപ്പോൾ ഉപജീവനമാർഗമില്ലാതായതു മാത്രമല്ല, കേറിക്കിടക്കുന്ന കൂരപോലും ഇല്ലാതാകുന്ന അവസ്ഥയെ എങ്ങനെ നേരിടണമെന്ന ആശങ്കയിലുമാണ് ഇക്കൂട്ടർ. വർഷങ്ങൾക്കു മുന്പ് തീരത്തുനിന്നും 200 മീറ്ററോളം മാറി വീടുവച്ചവരുടെ പോലും വീട്ടിനുള്ളിൽ തിരയിളക്കമാണ് ഇപ്പോൾ.
പൂർണമായും വീടുകൾ തകർന്ന കുടുംബങ്ങൾക്ക് സഹായം ലഭ്യമാക്കുന്നതിനൊപ്പം തകർച്ചയിലേക്കു പോകുന്ന വീടുകൾക്ക് അടിയന്തരമായി സംരക്ഷണമൊരുക്കണമെന്നുമാണ് ഇവരുടെ ആവശ്യം. കടൽഭിത്തി നിർമാണം പെട്ടെന്നു നടത്താവുന്ന ഒന്നല്ലാത്തതിനാൽ കരിങ്കല്ലുകൾ തീരത്തോടു ചേർന്ന് ഇറക്കിയും ജിയോട്യൂബുകളിൽ മണൽ നിറച്ചു നിക്ഷേപിച്ചും കടലാക്രമണത്തിന്റെ ആഘാതം കുറയ്ക്കാനുള്ള നടപടികളാണ് ഉടൻ ചെയ്യേണ്ടത്. കാലവർഷം ശക്തിപ്പെടുന്നതിനു മുന്പേ ചെയ്യേണ്ടിയിരുന്ന കാര്യങ്ങളായിരുന്നു ഇവയെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. ക്വാറികളിൽനിന്നു കല്ലെടുക്കാനാകുന്നില്ലെന്നതാണ് ഒരു പ്രതിസന്ധി. ഇതു മറികടക്കാൻ വേണ്ട നിയമനടപടി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നതും.
കടലെടുത്തു പോയതിനൊപ്പം ഒന്നും കിട്ടില്ലെന്നതിനാൽ ഉള്ളസഹായം വേഗത്തിൽ ലഭ്യമാക്കാനുള്ള സൗമനസ്യവും ഇവർ പ്രതീക്ഷിക്കുന്നു. പ്രളയകാലത്ത് സ്വന്തം തൊഴിലും കളഞ്ഞ് ജനരക്ഷയ്ക്കായി ഇറങ്ങിത്തിരിച്ചവരായ തങ്ങളോട് ഉണ്ടാകുന്ന അലസസമീപനത്തിലും ഇവർ അസ്വസ്ഥരാണ്. സിആർസെഡ് നിയമപ്രകാരം തീരത്തുനിന്നും 200 മീറ്റർ അകലെ മാത്രമേ വീടുവയ്ക്കാനാകൂ. 50 മീറ്റർ അകലം മതിയെന്ന കേന്ദ്രസർക്കാരിന്റെ നിർദേശമുണ്ടായെങ്കിലും നിയമമായിട്ടില്ല. തീരത്തു വീടുവയ്ക്കുകയെന്നത് പ്രാവർത്തികമല്ലെന്നിരിക്കെ തീരത്തോടു അടുത്തുനിൽക്കുന്ന മേഖലയിൽ സ്ഥലം കണ്ടെത്തുകയും ഉള്ള പണം കൊണ്ടു വീടുവയ്ക്കുകയും മാത്രമേ ഇവർക്കു ചെയ്യാനാകൂ.
വർധിത വിലയും പണത്തിന്റെ അഭാവവും പലരുടെയും പെട്ടെന്നൊരു വീടെന്ന സ്വപ്നത്തെ ആരംഭത്തിലേ കെടുത്തുന്നു. നിലവിൽ വീടു നഷ്ടപ്പെട്ടവർക്ക് പത്തുലക്ഷം രൂപയാണ് സർക്കാരിൽ നിന്നും ഭൂമിവാങ്ങാനും വീടുവയ്ക്കാനുമായി ലഭിക്കുന്നത്. ഇതിൽ 5,40,000 രൂപ സ്ഥലം വാങ്ങാനും 60,000 രൂപ എഴുത്തുകൂലിക്കായും വീടുവയ്ക്കാൻ ശേഷിക്കുന്ന നാലുലക്ഷവുമാണ് ഉദ്ദേശിക്കുന്നത്. ഈ തുകയ്ക്ക് മൂന്നുസെന്റ് സ്ഥലമേ വാങ്ങാനാകൂവെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇനി വീടു നഷ്ടപ്പെട്ടയാളുടെ പേരിൽ വേറേ സ്ഥലമുണ്ടെങ്കിൽ ഈ സഹായം ലഭ്യമാകില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.
തീരത്തുനിന്ന് ഏറെ മാറി താമസിക്കുകയെന്നതു മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് പ്രായോഗികമല്ല. മത്സ്യബന്ധനോപകരണങ്ങളും മറ്റും തീരത്താണ് സംരക്ഷിക്കുന്നതെന്നതും മത്സ്യലഭ്യതയുണ്ടാകുന്ന സമയത്ത് പെട്ടെന്നു കടലിലേക്കു പോകേണ്ടിവരുമെന്നതുമൊക്കെയാണ് ഇവരെ തീരത്തോടു ചേർത്തു നിർത്തുന്നത്.
കോളനി വത്കരിക്കപ്പെട്ട് മറ്റൊരിടത്തേക്ക് പറിച്ചുനടപ്പെട്ടാൽ തങ്ങളുടെ അസ്തിത്വം തന്നെ ഇല്ലാതാകുമോയെന്ന ആശങ്കയും ഇവരെ തീരം വിട്ടുമാറുന്നതിൽനിന്നും പിന്നോട്ടുവലിക്കുന്നു. കടലേറ്റം രൂക്ഷമാകുന്പോൾ പോലും ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറാനും ഇവർ തയാറാകുന്നില്ല. അനുഭവം അങ്ങനെയാണെന്നാണ് ഇവരുടെ സാക്ഷ്യവും. കഴിഞ്ഞവർഷം കടലേറ്റത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർ ഇന്നും ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നുണ്ട്. സൗജന്യഭക്ഷണം കിട്ടുമെന്നതൊഴിച്ചാൽ മറ്റുകാര്യങ്ങളെല്ലാം തഥൈവയെന്നാണ് ഇവർ പറയുന്നത്.
പതിറ്റാണ്ടുകൾക്കു മുന്പേ ഡോ. വേലുക്കുട്ടി അരയനടക്കമുള്ളവരുടെ പല പദ്ധതികളും സർക്കാരിനു മുന്നിലേക്ക് വന്നിരുന്നതാണെന്ന് മത്സ്യത്തൊഴിലാളിയായ അന്പലപ്പുഴ പുതുവൽ സുദർശനൻ പറഞ്ഞു. രൂക്ഷമായ കടൽക്ഷോഭമുണ്ടാകാറുള്ള കടൽത്തീരത്തുനിന്നും 200 മീറ്ററോളം കടലിനുള്ളിലേക്ക് മാറി ഡ്രഡ്ജ് ചെയ്ത് കടൽഭിത്തി നിർമിച്ച് ഇപ്പുറം കായൽ പോലെ സംരക്ഷിക്കുകയെന്നത് അത്തരത്തിലുള്ള ഒരു പദ്ധതിയായിരുന്നു. എന്നാൽ, ഫണ്ടിന്റെ അപര്യാപ്തതയടക്കമുള്ള കാരണങ്ങളാൽ ഇതൊന്നും നടപ്പിലായില്ല. കിടപ്പാടങ്ങൾക്ക് സംരക്ഷണമൊരുക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം ദുരിതമനുഭവിക്കുന്ന എല്ലാ കുടുംബങ്ങൾക്കും അടിയന്തര ധനസഹായവും ലഭ്യമാക്കണം.
കുട്ടനാട് പാക്കേജ് പോലെ കടൽ-കടൽത്തീര സംരക്ഷണത്തിന് പാക്കേജ് കൊണ്ടുവരണമെന്ന് ആലപ്പുഴ രൂപത സോഷ്യൽ സർവീസ് ഡയറക്ടർ ഫാ. സേവ്യർ കുടിയാംശേരി പറഞ്ഞു. അതിനായി ശാസ്ത്രജ്ഞൻമാരെ ഉൾപ്പെടുത്തി കമ്മീഷനെ നിയോഗിക്കണം, പ്രോജക്ടുകൾ തയാറാക്കണം, സുതാര്യമായ വ്യക്തവും കൃത്യവുമായ നടപടികളുണ്ടാകണം. എങ്കിലേ ഭാവിയിലെങ്കിലും പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കാനാകൂ. നിലവിൽ ആലപ്പുഴ രൂപതയുടെ നേതൃത്വത്തിൽ സോഷ്യൽ ആക്ഷൻ ടീമും ആലപ്പി ഡിസാസ്റ്റർ റെസ്പോണ്സ് ഫോഴ്സും ആശ്വാസപ്രവർത്തനങ്ങളുമായി സജീവമായി ആലപ്പുഴ മേഖലയിൽ രംഗത്തുണ്ട്. കാലാകാലങ്ങളായി കടലോരത്തെ അവഗണിച്ചു കൊണ്ടിരിക്കുന്ന രീതിയിൽ മാറ്റമുണ്ടായേ മതിയാകൂവെന്നും ഫാ. കുടിയാംശേരി കൂട്ടിച്ചേർത്തു.
വി.എസ്. ഉമേഷ്
പൂർണമായും വീടുകൾ തകർന്ന കുടുംബങ്ങൾക്ക് സഹായം ലഭ്യമാക്കുന്നതിനൊപ്പം തകർച്ചയിലേക്കു പോകുന്ന വീടുകൾക്ക് അടിയന്തരമായി സംരക്ഷണമൊരുക്കണമെന്നുമാണ് ഇവരുടെ ആവശ്യം. കടൽഭിത്തി നിർമാണം പെട്ടെന്നു നടത്താവുന്ന ഒന്നല്ലാത്തതിനാൽ കരിങ്കല്ലുകൾ തീരത്തോടു ചേർന്ന് ഇറക്കിയും ജിയോട്യൂബുകളിൽ മണൽ നിറച്ചു നിക്ഷേപിച്ചും കടലാക്രമണത്തിന്റെ ആഘാതം കുറയ്ക്കാനുള്ള നടപടികളാണ് ഉടൻ ചെയ്യേണ്ടത്. കാലവർഷം ശക്തിപ്പെടുന്നതിനു മുന്പേ ചെയ്യേണ്ടിയിരുന്ന കാര്യങ്ങളായിരുന്നു ഇവയെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. ക്വാറികളിൽനിന്നു കല്ലെടുക്കാനാകുന്നില്ലെന്നതാണ് ഒരു പ്രതിസന്ധി. ഇതു മറികടക്കാൻ വേണ്ട നിയമനടപടി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നതും.
കടലെടുത്തു പോയതിനൊപ്പം ഒന്നും കിട്ടില്ലെന്നതിനാൽ ഉള്ളസഹായം വേഗത്തിൽ ലഭ്യമാക്കാനുള്ള സൗമനസ്യവും ഇവർ പ്രതീക്ഷിക്കുന്നു. പ്രളയകാലത്ത് സ്വന്തം തൊഴിലും കളഞ്ഞ് ജനരക്ഷയ്ക്കായി ഇറങ്ങിത്തിരിച്ചവരായ തങ്ങളോട് ഉണ്ടാകുന്ന അലസസമീപനത്തിലും ഇവർ അസ്വസ്ഥരാണ്. സിആർസെഡ് നിയമപ്രകാരം തീരത്തുനിന്നും 200 മീറ്റർ അകലെ മാത്രമേ വീടുവയ്ക്കാനാകൂ. 50 മീറ്റർ അകലം മതിയെന്ന കേന്ദ്രസർക്കാരിന്റെ നിർദേശമുണ്ടായെങ്കിലും നിയമമായിട്ടില്ല. തീരത്തു വീടുവയ്ക്കുകയെന്നത് പ്രാവർത്തികമല്ലെന്നിരിക്കെ തീരത്തോടു അടുത്തുനിൽക്കുന്ന മേഖലയിൽ സ്ഥലം കണ്ടെത്തുകയും ഉള്ള പണം കൊണ്ടു വീടുവയ്ക്കുകയും മാത്രമേ ഇവർക്കു ചെയ്യാനാകൂ.
വർധിത വിലയും പണത്തിന്റെ അഭാവവും പലരുടെയും പെട്ടെന്നൊരു വീടെന്ന സ്വപ്നത്തെ ആരംഭത്തിലേ കെടുത്തുന്നു. നിലവിൽ വീടു നഷ്ടപ്പെട്ടവർക്ക് പത്തുലക്ഷം രൂപയാണ് സർക്കാരിൽ നിന്നും ഭൂമിവാങ്ങാനും വീടുവയ്ക്കാനുമായി ലഭിക്കുന്നത്. ഇതിൽ 5,40,000 രൂപ സ്ഥലം വാങ്ങാനും 60,000 രൂപ എഴുത്തുകൂലിക്കായും വീടുവയ്ക്കാൻ ശേഷിക്കുന്ന നാലുലക്ഷവുമാണ് ഉദ്ദേശിക്കുന്നത്. ഈ തുകയ്ക്ക് മൂന്നുസെന്റ് സ്ഥലമേ വാങ്ങാനാകൂവെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇനി വീടു നഷ്ടപ്പെട്ടയാളുടെ പേരിൽ വേറേ സ്ഥലമുണ്ടെങ്കിൽ ഈ സഹായം ലഭ്യമാകില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.
തീരത്തുനിന്ന് ഏറെ മാറി താമസിക്കുകയെന്നതു മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് പ്രായോഗികമല്ല. മത്സ്യബന്ധനോപകരണങ്ങളും മറ്റും തീരത്താണ് സംരക്ഷിക്കുന്നതെന്നതും മത്സ്യലഭ്യതയുണ്ടാകുന്ന സമയത്ത് പെട്ടെന്നു കടലിലേക്കു പോകേണ്ടിവരുമെന്നതുമൊക്കെയാണ് ഇവരെ തീരത്തോടു ചേർത്തു നിർത്തുന്നത്.
കോളനി വത്കരിക്കപ്പെട്ട് മറ്റൊരിടത്തേക്ക് പറിച്ചുനടപ്പെട്ടാൽ തങ്ങളുടെ അസ്തിത്വം തന്നെ ഇല്ലാതാകുമോയെന്ന ആശങ്കയും ഇവരെ തീരം വിട്ടുമാറുന്നതിൽനിന്നും പിന്നോട്ടുവലിക്കുന്നു. കടലേറ്റം രൂക്ഷമാകുന്പോൾ പോലും ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറാനും ഇവർ തയാറാകുന്നില്ല. അനുഭവം അങ്ങനെയാണെന്നാണ് ഇവരുടെ സാക്ഷ്യവും. കഴിഞ്ഞവർഷം കടലേറ്റത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർ ഇന്നും ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നുണ്ട്. സൗജന്യഭക്ഷണം കിട്ടുമെന്നതൊഴിച്ചാൽ മറ്റുകാര്യങ്ങളെല്ലാം തഥൈവയെന്നാണ് ഇവർ പറയുന്നത്.
പതിറ്റാണ്ടുകൾക്കു മുന്പേ ഡോ. വേലുക്കുട്ടി അരയനടക്കമുള്ളവരുടെ പല പദ്ധതികളും സർക്കാരിനു മുന്നിലേക്ക് വന്നിരുന്നതാണെന്ന് മത്സ്യത്തൊഴിലാളിയായ അന്പലപ്പുഴ പുതുവൽ സുദർശനൻ പറഞ്ഞു. രൂക്ഷമായ കടൽക്ഷോഭമുണ്ടാകാറുള്ള കടൽത്തീരത്തുനിന്നും 200 മീറ്ററോളം കടലിനുള്ളിലേക്ക് മാറി ഡ്രഡ്ജ് ചെയ്ത് കടൽഭിത്തി നിർമിച്ച് ഇപ്പുറം കായൽ പോലെ സംരക്ഷിക്കുകയെന്നത് അത്തരത്തിലുള്ള ഒരു പദ്ധതിയായിരുന്നു. എന്നാൽ, ഫണ്ടിന്റെ അപര്യാപ്തതയടക്കമുള്ള കാരണങ്ങളാൽ ഇതൊന്നും നടപ്പിലായില്ല. കിടപ്പാടങ്ങൾക്ക് സംരക്ഷണമൊരുക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം ദുരിതമനുഭവിക്കുന്ന എല്ലാ കുടുംബങ്ങൾക്കും അടിയന്തര ധനസഹായവും ലഭ്യമാക്കണം.
കുട്ടനാട് പാക്കേജ് പോലെ കടൽ-കടൽത്തീര സംരക്ഷണത്തിന് പാക്കേജ് കൊണ്ടുവരണമെന്ന് ആലപ്പുഴ രൂപത സോഷ്യൽ സർവീസ് ഡയറക്ടർ ഫാ. സേവ്യർ കുടിയാംശേരി പറഞ്ഞു. അതിനായി ശാസ്ത്രജ്ഞൻമാരെ ഉൾപ്പെടുത്തി കമ്മീഷനെ നിയോഗിക്കണം, പ്രോജക്ടുകൾ തയാറാക്കണം, സുതാര്യമായ വ്യക്തവും കൃത്യവുമായ നടപടികളുണ്ടാകണം. എങ്കിലേ ഭാവിയിലെങ്കിലും പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കാനാകൂ. നിലവിൽ ആലപ്പുഴ രൂപതയുടെ നേതൃത്വത്തിൽ സോഷ്യൽ ആക്ഷൻ ടീമും ആലപ്പി ഡിസാസ്റ്റർ റെസ്പോണ്സ് ഫോഴ്സും ആശ്വാസപ്രവർത്തനങ്ങളുമായി സജീവമായി ആലപ്പുഴ മേഖലയിൽ രംഗത്തുണ്ട്. കാലാകാലങ്ങളായി കടലോരത്തെ അവഗണിച്ചു കൊണ്ടിരിക്കുന്ന രീതിയിൽ മാറ്റമുണ്ടായേ മതിയാകൂവെന്നും ഫാ. കുടിയാംശേരി കൂട്ടിച്ചേർത്തു.
വി.എസ്. ഉമേഷ്