തിരുവനന്തപുരം: പച്ചത്തേങ്ങ സംഭരണം പത്തു ദിവസത്തിനകം വീണ്ടും തുടങ്ങാൻ സർക്കാർ തീരുമാനം. കേരഫെഡിന്റെ സൊസൈറ്റികൾ വഴി കിലോഗ്രാമിന് 25 രൂപ താങ്ങുവില നിരക്കിൽ തേങ്ങ സംഭരിക്കാനാണു തീരുമാനം. നിലവിലെ താങ്ങുവില നിരക്കിൽ കൊപ്രയുടെ സംഭരണവും ഇതോടൊപ്പം പുനരാരംഭിക്കുകയാണെന്നു കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു.
വരുന്ന സെപ്റ്റംബറോടെ പച്ചത്തേങ്ങയുടെ വില രണ്ടു രൂപ ഉയർത്തി, കിലോയ്ക്ക് 27 രൂപയാക്കും. പച്ചത്തേങ്ങയുടെ വില 27 രൂപയാക്കുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. പച്ചത്തേങ്ങയുടെ വില 45 രൂപവരെ ഉയർന്നതിനാലാണ് സംഭരണം നിർത്തിവച്ചത്. ഇപ്പോൾ വില കുറഞ്ഞതിനെത്തുടർന്നാണ് സംഭരണം പുനരാരംഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു. 25 രൂപയിൽ താഴുന്പോഴാണ് സംഭരിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നത്.
370 കൃഷിഭവനുകളുടെ പരിധിയിലുള്ളതും കേരഫെഡിന് കീഴിൽ വരുന്നതുമായ 900 സഹകരണ സംഘങ്ങൾ വഴിയാണ് സംഭരണം; മറ്റു പ്രദേശങ്ങളിൽ തെരഞ്ഞെടുക്കുന്ന ഏജൻസികൾ വഴിയും. ഇറക്കുമതി, ഗതാഗതം, കൈകാര്യ ച്ചെലവ് എന്നിവയടക്കം സംഘങ്ങൾക്ക് 400 രൂപ ലഭിക്കും. കാർഷിതോത്പാദന കമ്മീഷണർ ചെയർമാനും കൃഷി ഡയറക്ടർ സെക്രട്ടറിയുമായുള്ള സംസ്ഥാനതല കമ്മിറ്റിയാണ് വിവിധ ഘടകങ്ങളുടെ മാനദണ്ഡങ്ങളും തുകയും നിശ്ചയിക്കുന്നത്. 26നകം സംഭരണം തുടങ്ങാനാണ് തീരുമാനം. സൊസൈറ്റികളെ തീരുമാനിക്കാൻ ജില്ലാതല കമ്മിറ്റികളുടെ യോഗം രണ്ടുദിവസത്തിനകം ചേരും.
ദേശീയ തലത്തിൽ നോഡൽ ഏജൻസിയായ നാഫെഡ് നിശ്ചയിച്ചിട്ടുള്ള താങ്ങുവിലയായ 95.21 രൂപയ്ക്കാണ് കേരഫെഡ്, നാളികേര വികസന കോർപറേഷൻ എന്നിവ മുഖേന കൊപ്ര സംഭരിക്കുന്നത്. പച്ചത്തേങ്ങ കൊണ്ടുവരുന്ന കർഷകർക്ക് സൊസൈറ്റികൾ മുഖേന സംസ്കരിച്ച് കൊപ്രയാക്കി നൽകാനും സൗകര്യമുണ്ട്. നാഫെഡിന്റെ സംഭരണം തടസപ്പെട്ടാൽപ്പോലും സംസ്ഥാനത്തെ നോഡൽ ഏജൻസികളായ കേരഫെഡും നാളികേര വികസന കോർപറേഷനും വഴി സംഭരണം തുടരും.
പത്തുവർഷംകൊണ്ട് സംസ്ഥാനത്തെ തെങ്ങുകൃഷി വ്യാപനം, ഉത്പാദനം, ഉത്പാദന ക്ഷമത തുടങ്ങിയവ വർധിപ്പിക്കും. ഇതിനായി രൂപവത്കരിച്ച നാളികേര വികസന കൗണ്‍സിലിന്റെ ആദ്യഘട്ട പ്രവർത്തനമായി 500 പഞ്ചായത്തുകളിൽ ഓരോ വാർഡിലും ഗുണമേന്മയുള്ള 75 തെങ്ങിൻതൈകൾ "കേരളം-സമൃദ്ധകേരളം' പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ട കർഷകർക്ക് പകുതി നിരക്കിൽ നൽകും.
തൈകളുടെ പരിപാലന മേൽനോട്ടം കൗണ്‍സിലിന്റെ പഞ്ചായത്തുതല സമിതികൾക്കാണ്. ഈ വർഷത്തിനകം രണ്ടുകോടി തൈകൾ നട്ടുപിടിപ്പിക്കും. ഇതിന്റെ ഉദ്ഘാടനം 22ന് കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നാടൻ, കുറിയ ഇനം, സങ്കരയിനം വിഭാഗങ്ങളിൽ 60:20:20 എന്ന അനുപാതത്തിലാണ് തൈകളുടെ വിതരണമെന്നും മന്ത്രി അറിയിച്ചു.
വരുന്ന സെപ്റ്റംബറോടെ പച്ചത്തേങ്ങയുടെ വില രണ്ടു രൂപ ഉയർത്തി, കിലോയ്ക്ക് 27 രൂപയാക്കും. പച്ചത്തേങ്ങയുടെ വില 27 രൂപയാക്കുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. പച്ചത്തേങ്ങയുടെ വില 45 രൂപവരെ ഉയർന്നതിനാലാണ് സംഭരണം നിർത്തിവച്ചത്. ഇപ്പോൾ വില കുറഞ്ഞതിനെത്തുടർന്നാണ് സംഭരണം പുനരാരംഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു. 25 രൂപയിൽ താഴുന്പോഴാണ് സംഭരിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നത്.
370 കൃഷിഭവനുകളുടെ പരിധിയിലുള്ളതും കേരഫെഡിന് കീഴിൽ വരുന്നതുമായ 900 സഹകരണ സംഘങ്ങൾ വഴിയാണ് സംഭരണം; മറ്റു പ്രദേശങ്ങളിൽ തെരഞ്ഞെടുക്കുന്ന ഏജൻസികൾ വഴിയും. ഇറക്കുമതി, ഗതാഗതം, കൈകാര്യ ച്ചെലവ് എന്നിവയടക്കം സംഘങ്ങൾക്ക് 400 രൂപ ലഭിക്കും. കാർഷിതോത്പാദന കമ്മീഷണർ ചെയർമാനും കൃഷി ഡയറക്ടർ സെക്രട്ടറിയുമായുള്ള സംസ്ഥാനതല കമ്മിറ്റിയാണ് വിവിധ ഘടകങ്ങളുടെ മാനദണ്ഡങ്ങളും തുകയും നിശ്ചയിക്കുന്നത്. 26നകം സംഭരണം തുടങ്ങാനാണ് തീരുമാനം. സൊസൈറ്റികളെ തീരുമാനിക്കാൻ ജില്ലാതല കമ്മിറ്റികളുടെ യോഗം രണ്ടുദിവസത്തിനകം ചേരും.
ദേശീയ തലത്തിൽ നോഡൽ ഏജൻസിയായ നാഫെഡ് നിശ്ചയിച്ചിട്ടുള്ള താങ്ങുവിലയായ 95.21 രൂപയ്ക്കാണ് കേരഫെഡ്, നാളികേര വികസന കോർപറേഷൻ എന്നിവ മുഖേന കൊപ്ര സംഭരിക്കുന്നത്. പച്ചത്തേങ്ങ കൊണ്ടുവരുന്ന കർഷകർക്ക് സൊസൈറ്റികൾ മുഖേന സംസ്കരിച്ച് കൊപ്രയാക്കി നൽകാനും സൗകര്യമുണ്ട്. നാഫെഡിന്റെ സംഭരണം തടസപ്പെട്ടാൽപ്പോലും സംസ്ഥാനത്തെ നോഡൽ ഏജൻസികളായ കേരഫെഡും നാളികേര വികസന കോർപറേഷനും വഴി സംഭരണം തുടരും.
പത്തുവർഷംകൊണ്ട് സംസ്ഥാനത്തെ തെങ്ങുകൃഷി വ്യാപനം, ഉത്പാദനം, ഉത്പാദന ക്ഷമത തുടങ്ങിയവ വർധിപ്പിക്കും. ഇതിനായി രൂപവത്കരിച്ച നാളികേര വികസന കൗണ്‍സിലിന്റെ ആദ്യഘട്ട പ്രവർത്തനമായി 500 പഞ്ചായത്തുകളിൽ ഓരോ വാർഡിലും ഗുണമേന്മയുള്ള 75 തെങ്ങിൻതൈകൾ "കേരളം-സമൃദ്ധകേരളം' പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ട കർഷകർക്ക് പകുതി നിരക്കിൽ നൽകും.
തൈകളുടെ പരിപാലന മേൽനോട്ടം കൗണ്‍സിലിന്റെ പഞ്ചായത്തുതല സമിതികൾക്കാണ്. ഈ വർഷത്തിനകം രണ്ടുകോടി തൈകൾ നട്ടുപിടിപ്പിക്കും. ഇതിന്റെ ഉദ്ഘാടനം 22ന് കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നാടൻ, കുറിയ ഇനം, സങ്കരയിനം വിഭാഗങ്ങളിൽ 60:20:20 എന്ന അനുപാതത്തിലാണ് തൈകളുടെ വിതരണമെന്നും മന്ത്രി അറിയിച്ചു.