തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതാ വികസന പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നു ഡൽഹിയിൽ ചർച്ച നടത്തും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയുമായി ഇന്ന് ഉച്ചയ്ക്ക് 12നാണു ചർച്ച.
കേരളത്തിലെ ദേശീയപാതാ വികസനം ഒന്നാം പട്ടികയിൽ തന്നെ ഉൾപ്പെടുത്തി വേഗത്തിൽ നടപ്പാക്കണമെന്നാണു കേരളത്തിന്റെ ആവശ്യം. ഇന്നലെ വൈകുന്നേരമുള്ള വിമാനത്തിൽ തിരുവനന്തപുരത്തു നിന്നു തിരിച്ചു. പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, പൊതുമരാമത്തു സ്പെഷൽ സെക്രട്ടറി ആനന്ദ് സിംഗ് തുടങ്ങിയവരും സംഘത്തിലുണ്ട്.
കേരളത്തിലെ ദേശീയപാതാ വികസനം ഒന്നാം പട്ടികയിൽ തന്നെ ഉൾപ്പെടുത്തി വേഗത്തിൽ നടപ്പാക്കണമെന്നാണു കേരളത്തിന്റെ ആവശ്യം. ഇന്നലെ വൈകുന്നേരമുള്ള വിമാനത്തിൽ തിരുവനന്തപുരത്തു നിന്നു തിരിച്ചു. പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, പൊതുമരാമത്തു സ്പെഷൽ സെക്രട്ടറി ആനന്ദ് സിംഗ് തുടങ്ങിയവരും സംഘത്തിലുണ്ട്.