കൊച്ചി: എറണാകുളം സെൻട്രൽ സിഐ വി.എസ്. നവാസിനെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. സംസ്ഥാനമൊട്ടാകെ അന്വേഷിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെക്കുറിച്ചു യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. എറണാകുളം സൗത്തിലെ ക്വാർട്ടേഴ്സിൽനിന്നു വ്യാഴാഴ്ച പുലർച്ചെ നാലു മുതലാണു നവാസിനെ കാണാതായത്.
ഇന്നലെ കായംകുളത്തു സിഐയെ കണ്ടവരുണ്ട്. രാവിലെ 11ന് കൊല്ലത്തെത്തിയതായും വിവരമുണ്ട്. പിന്നീട് എങ്ങോട്ടു പോയെന്നതിനെക്കുറിച്ചു സൂചനകളൊന്നുമില്ല. എറണാകുളത്തുനിന്നുള്ള അന്വേഷണസംഘം കൊല്ലത്ത് എത്തിയിട്ടുണ്ട്. അപ്രത്യക്ഷനാകുന്നതിനു മുൻപു നവാസ് കൊച്ചിയിലെ എടിഎമ്മിൽനിന്നു 10,000 രൂപ പിൻവലിച്ചിരുന്നു. ഇതു യാത്രയ്ക്കു മുന്നോടിയായി പിൻവലിച്ചതാകാമെന്ന കണക്കുകൂട്ടലിലാണു പോലീസ്. കാണാതായ ദിവസം രാവിലെവരെ മൊബൈൽ ഫോണ് ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് സ്വിച്ച് ഓഫാക്കിയ നിലയിലാണ്. ഇത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.
കാണാതായശേഷം വീട്ടുകാരുമായോ സുഹൃത്തുക്കളുമായോ അദ്ദേഹം ബന്ധപ്പെട്ടിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും രണ്ടു ദിവസത്തിനകം അദ്ദേഹം തിരിച്ചുവരുമെന്ന പ്രതീക്ഷയിൽതന്നെയാണ് അന്വേഷണ സംഘം. ജോലിയിൽ വിട്ടുവീഴ്ചയില്ലാത്തയാളായ നവാസ് അഭിമാനിയായിരുന്നുവെന്നു സഹപ്രവർത്തകർ പറയുന്നു. മേലുദ്യോഗസ്ഥനുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നു കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നാണു പറയപ്പെടുന്നത്.
നവാസിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഭാര്യയാണു പോലീസിൽ പരാതി നൽകിയത്. ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കഴിഞ്ഞ ദിവസം രാത്രി മേലുദ്യോഗസ്ഥനും നവാസും തമ്മിൽ വയർലെസ് സെറ്റിലൂടെ വാക്കുതർക്കമുണ്ടായതായി പറയപ്പെടുന്നു. വയർലസിലൂടെ മേലുദ്യോഗസ്ഥൻ നവാസിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ ശകാരിച്ചുവെന്നാണു വിവരങ്ങൾ. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരിൽ ചിലർ ഇരുവരുടെയും വാഗ്വാദങ്ങൾ കേട്ടിരുന്നതായും പറയുന്നു.
വാക്കുതർക്കം പരിധി വിട്ടതോടെ സഹപ്രവർത്തകർ ഇടപെട്ടാണു രംഗം ശാന്തമാക്കിയത്. ആരോപണവിധേയനായ ഉന്നത ഉദ്യോഗസ്ഥനിൽനിന്നു പ്രത്യേക അന്വേഷണസംഘം ഇതുസംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞതായി അറിയുന്നു. ഇന്നലെ പ്രത്യേക അന്വേഷണസംഘത്തിന്റെ യോഗം ചേർന്നിരുന്നു. നവാസ് തന്റെ ഒൗദ്യോഗിക ഫോണ് നന്പറിന്റെ സിം കാർഡും വയർലസ് സെറ്റും കീഴുദ്യോഗസ്ഥനു നൽകിയ ശേഷമാണ് സ്ഥലംവിട്ടത്. മട്ടാഞ്ചേരി സിഐയായി നവാസ് ഇന്നലെ ചുമതലയേൽക്കേണ്ടിയിരുന്നതാണ്.
നവാസിനെ മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്നു ഭാര്യ
കൊച്ചി: മേലുദ്യോഗസ്ഥർക്കെതിരേ ഗുരുതര ആരോപണങ്ങളുമായി കാണാതായ എറണാകുളം സെൻട്രൽ സിഐ വി.എസ്. നവാസിന്റെ ഭാര്യ. തന്റെ ഭർത്താവിനെ മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുകയും സമ്മർദത്തിലാഴ്ത്തുകയും ചെയ്തെന്ന് അവർ മാധ്യമങ്ങളോടു പറഞ്ഞു. കാണാതാകുന്നതിനു തലേന്നു രാത്രി കടുത്തസമ്മർദത്തിലാണു നവാസ് വീട്ടിലെത്തിയത്. വയർലെസിലൂടെ മേലുദ്യോഗസ്ഥനായ കൊച്ചി അസി. കമ്മീഷണർ പരസ്യമായി അസഭ്യം പറഞ്ഞതിൽ നവാസ് കടുത്ത ദുഃഖത്തിലും സമ്മർദത്തിലുമായിരുന്നുവെന്നും ഭാര്യ പറഞ്ഞു.
ഇതേക്കുറിച്ചു ചോദിച്ചപ്പോൾ കൂടുതലൊന്നും ഇപ്പോൾ ചോദിക്കരുതെന്നാണു പറഞ്ഞത്. പിന്നീട് പുലർച്ചയോടെ ആളെ കാണാതാവുകയായിരുന്നു. അസി. കമ്മീഷണറുടെ നിരന്തര പീഡനം മൂലമാണു ഭർത്താവ് വീടുവിട്ടുപോയത്. പോലീസ് അന്വേഷണത്തെ വിശ്വസിക്കുക എന്നതല്ലാതെ ഇപ്പോൾ വേറെ വഴിയില്ല. രാവിലെ ഭർത്താവിനെ കാണാതായപ്പോൾ മുതൽ മേലുദ്യോഗസ്ഥരെ ഒരോരുത്തരായി താൻ വിളിച്ചിരുന്നു.
സൗത്ത് പോലീസ് സ്റ്റേഷനിൽ ഉച്ചയോടെ നേരിട്ടു പരാതി കൊടുത്തു. രാത്രിയോടെ കമ്മീഷണറെ നേരിൽ കണ്ടുവെന്നും അവർ പറഞ്ഞു. അന്വേഷണസംഘത്തെ നയിക്കുന്ന ഡിസിപി പൂങ്കുഴലിയുമായി ഫോണിലൂടെ സംസാരിച്ചു. ഭർത്താവ് കായംകുളം ഭാഗത്തേക്കു പോയെന്നും ഉടനെ കണ്ടെത്തുമെന്നുമാണ് അവർ അറിയിച്ചിട്ടുള്ളതെന്നും നവാസിന്റെ ഭാര്യ വ്യക്തമാക്കി.
ഇന്നലെ കായംകുളത്തു സിഐയെ കണ്ടവരുണ്ട്. രാവിലെ 11ന് കൊല്ലത്തെത്തിയതായും വിവരമുണ്ട്. പിന്നീട് എങ്ങോട്ടു പോയെന്നതിനെക്കുറിച്ചു സൂചനകളൊന്നുമില്ല. എറണാകുളത്തുനിന്നുള്ള അന്വേഷണസംഘം കൊല്ലത്ത് എത്തിയിട്ടുണ്ട്. അപ്രത്യക്ഷനാകുന്നതിനു മുൻപു നവാസ് കൊച്ചിയിലെ എടിഎമ്മിൽനിന്നു 10,000 രൂപ പിൻവലിച്ചിരുന്നു. ഇതു യാത്രയ്ക്കു മുന്നോടിയായി പിൻവലിച്ചതാകാമെന്ന കണക്കുകൂട്ടലിലാണു പോലീസ്. കാണാതായ ദിവസം രാവിലെവരെ മൊബൈൽ ഫോണ് ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് സ്വിച്ച് ഓഫാക്കിയ നിലയിലാണ്. ഇത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.
കാണാതായശേഷം വീട്ടുകാരുമായോ സുഹൃത്തുക്കളുമായോ അദ്ദേഹം ബന്ധപ്പെട്ടിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും രണ്ടു ദിവസത്തിനകം അദ്ദേഹം തിരിച്ചുവരുമെന്ന പ്രതീക്ഷയിൽതന്നെയാണ് അന്വേഷണ സംഘം. ജോലിയിൽ വിട്ടുവീഴ്ചയില്ലാത്തയാളായ നവാസ് അഭിമാനിയായിരുന്നുവെന്നു സഹപ്രവർത്തകർ പറയുന്നു. മേലുദ്യോഗസ്ഥനുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നു കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നാണു പറയപ്പെടുന്നത്.
നവാസിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഭാര്യയാണു പോലീസിൽ പരാതി നൽകിയത്. ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കഴിഞ്ഞ ദിവസം രാത്രി മേലുദ്യോഗസ്ഥനും നവാസും തമ്മിൽ വയർലെസ് സെറ്റിലൂടെ വാക്കുതർക്കമുണ്ടായതായി പറയപ്പെടുന്നു. വയർലസിലൂടെ മേലുദ്യോഗസ്ഥൻ നവാസിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ ശകാരിച്ചുവെന്നാണു വിവരങ്ങൾ. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരിൽ ചിലർ ഇരുവരുടെയും വാഗ്വാദങ്ങൾ കേട്ടിരുന്നതായും പറയുന്നു.
വാക്കുതർക്കം പരിധി വിട്ടതോടെ സഹപ്രവർത്തകർ ഇടപെട്ടാണു രംഗം ശാന്തമാക്കിയത്. ആരോപണവിധേയനായ ഉന്നത ഉദ്യോഗസ്ഥനിൽനിന്നു പ്രത്യേക അന്വേഷണസംഘം ഇതുസംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞതായി അറിയുന്നു. ഇന്നലെ പ്രത്യേക അന്വേഷണസംഘത്തിന്റെ യോഗം ചേർന്നിരുന്നു. നവാസ് തന്റെ ഒൗദ്യോഗിക ഫോണ് നന്പറിന്റെ സിം കാർഡും വയർലസ് സെറ്റും കീഴുദ്യോഗസ്ഥനു നൽകിയ ശേഷമാണ് സ്ഥലംവിട്ടത്. മട്ടാഞ്ചേരി സിഐയായി നവാസ് ഇന്നലെ ചുമതലയേൽക്കേണ്ടിയിരുന്നതാണ്.
നവാസിനെ മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്നു ഭാര്യ
കൊച്ചി: മേലുദ്യോഗസ്ഥർക്കെതിരേ ഗുരുതര ആരോപണങ്ങളുമായി കാണാതായ എറണാകുളം സെൻട്രൽ സിഐ വി.എസ്. നവാസിന്റെ ഭാര്യ. തന്റെ ഭർത്താവിനെ മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുകയും സമ്മർദത്തിലാഴ്ത്തുകയും ചെയ്തെന്ന് അവർ മാധ്യമങ്ങളോടു പറഞ്ഞു. കാണാതാകുന്നതിനു തലേന്നു രാത്രി കടുത്തസമ്മർദത്തിലാണു നവാസ് വീട്ടിലെത്തിയത്. വയർലെസിലൂടെ മേലുദ്യോഗസ്ഥനായ കൊച്ചി അസി. കമ്മീഷണർ പരസ്യമായി അസഭ്യം പറഞ്ഞതിൽ നവാസ് കടുത്ത ദുഃഖത്തിലും സമ്മർദത്തിലുമായിരുന്നുവെന്നും ഭാര്യ പറഞ്ഞു.
ഇതേക്കുറിച്ചു ചോദിച്ചപ്പോൾ കൂടുതലൊന്നും ഇപ്പോൾ ചോദിക്കരുതെന്നാണു പറഞ്ഞത്. പിന്നീട് പുലർച്ചയോടെ ആളെ കാണാതാവുകയായിരുന്നു. അസി. കമ്മീഷണറുടെ നിരന്തര പീഡനം മൂലമാണു ഭർത്താവ് വീടുവിട്ടുപോയത്. പോലീസ് അന്വേഷണത്തെ വിശ്വസിക്കുക എന്നതല്ലാതെ ഇപ്പോൾ വേറെ വഴിയില്ല. രാവിലെ ഭർത്താവിനെ കാണാതായപ്പോൾ മുതൽ മേലുദ്യോഗസ്ഥരെ ഒരോരുത്തരായി താൻ വിളിച്ചിരുന്നു.
സൗത്ത് പോലീസ് സ്റ്റേഷനിൽ ഉച്ചയോടെ നേരിട്ടു പരാതി കൊടുത്തു. രാത്രിയോടെ കമ്മീഷണറെ നേരിൽ കണ്ടുവെന്നും അവർ പറഞ്ഞു. അന്വേഷണസംഘത്തെ നയിക്കുന്ന ഡിസിപി പൂങ്കുഴലിയുമായി ഫോണിലൂടെ സംസാരിച്ചു. ഭർത്താവ് കായംകുളം ഭാഗത്തേക്കു പോയെന്നും ഉടനെ കണ്ടെത്തുമെന്നുമാണ് അവർ അറിയിച്ചിട്ടുള്ളതെന്നും നവാസിന്റെ ഭാര്യ വ്യക്തമാക്കി.