കളമശേരി: നിപ്പ പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കാതിരുന്ന എറണാകുളം ഗവണ്മെന്റ് മെഡിക്കൽ കോളജ് ലേ സെക്രട്ടറി എസ്. ഷാജഹാനെ സസ്പെൻഡ് ചെയ്തു. മെഡിക്കൽ സൂപ്രണ്ടിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
നിപ്പ ഹെൽപ്പ് ഡെസ്കിനായി ഇദ്ദേഹത്തിന്റെ ഓഫീസിൽനിന്ന് ഒരു മേശ എടുത്തത് കഴിഞ്ഞ ദിവസം ഭരണവിഭാഗം ഓഫീസിൽ വലിയ ബഹളത്തിന് കാരണമായിരുന്നു. നിപ്പ പ്രതിരോധപ്രവർത്തനം സജീവമായിരിക്കേ രാവിലെ ഒപ്പിട്ടശേഷം ഓഫീസിലിരിക്കാതെ കറങ്ങി നടക്കുന്നതായും ഇതുമൂലം പല പ്രവർത്തനങ്ങളും കൃത്യമായി നടത്താൻ ബുദ്ധിമുട്ടുന്നതായും ഷാജഹാനെതിരേ പരാതി ഉയർന്നിരുന്നു.
കഴിഞ്ഞ പ്രളയകാലത്തെ ചികിത്സാ ക്യാന്പ് പ്രവർത്തനത്തിൽ ഉൾപ്പെടെ ഇദ്ദേഹം നിസഹകരിച്ചതും ഓഫീസിൽനിന്നു വിട്ടുനിന്നതും ചർച്ചയായിരുന്നു. ആരോഗ്യ കുടുംബക്ഷേമ വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറിയാണ് സസ്പെൻഷന് ഉത്തരവ് ഇറക്കിയത്.
നിപ്പ ഹെൽപ്പ് ഡെസ്കിനായി ഇദ്ദേഹത്തിന്റെ ഓഫീസിൽനിന്ന് ഒരു മേശ എടുത്തത് കഴിഞ്ഞ ദിവസം ഭരണവിഭാഗം ഓഫീസിൽ വലിയ ബഹളത്തിന് കാരണമായിരുന്നു. നിപ്പ പ്രതിരോധപ്രവർത്തനം സജീവമായിരിക്കേ രാവിലെ ഒപ്പിട്ടശേഷം ഓഫീസിലിരിക്കാതെ കറങ്ങി നടക്കുന്നതായും ഇതുമൂലം പല പ്രവർത്തനങ്ങളും കൃത്യമായി നടത്താൻ ബുദ്ധിമുട്ടുന്നതായും ഷാജഹാനെതിരേ പരാതി ഉയർന്നിരുന്നു.
കഴിഞ്ഞ പ്രളയകാലത്തെ ചികിത്സാ ക്യാന്പ് പ്രവർത്തനത്തിൽ ഉൾപ്പെടെ ഇദ്ദേഹം നിസഹകരിച്ചതും ഓഫീസിൽനിന്നു വിട്ടുനിന്നതും ചർച്ചയായിരുന്നു. ആരോഗ്യ കുടുംബക്ഷേമ വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറിയാണ് സസ്പെൻഷന് ഉത്തരവ് ഇറക്കിയത്.