ആലപ്പുഴ: പ്രദീപ് കുമാർ കാവുന്തറയും രാജീവൻ മമ്മിളിയും സംഗീത നാടക അക്കാദമിയുടെ അവാർഡ് നിരസിച്ചു. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച പ്രഫഷണൽ നാടകമത്സരത്തിലെ അവാർഡ് പ്രഖ്യാപത്തിൽ സുതാര്യത ഇല്ലെന്നാരോപിച്ചാണ് മികച്ച രണ്ടാമത്തെ രചനയ്ക്കുള്ള അവാർഡ് നേടിയ പ്രദീപ് കുമാർ കാവുന്തറയും മികച്ച രണ്ടാമത്തെ സംവിധായകനുള്ള അവാർഡ് നേടിയ രാജീവൻ മമ്മിളിയും അവാർഡുകൾ നിരസിക്കുന്നതെന്ന് ഇരുവരും പത്രസമ്മേളത്തിൽ പറഞ്ഞു.
അക്കാദമി നിർവാഹക സമിതി അംഗമായ ഫ്രാൻസിസ് ടി. മാവേലിക്കരയുടെ നാടകങ്ങൾ മത്സരങ്ങളിൽ അവതരിപ്പിക്കുകയും എല്ലാ അവാർഡുകളും ഈ നാടകങ്ങൾക്കു നൽകുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഇവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പ്രഫഷണൽ നാടകരംഗത്തു സജീവമായി നിൽക്കുന്ന ഒരു കലാകാരനെയും അക്കാദമിയുടെ എക്സിക്യൂട്ടീവിലോ നിർവാഹകസമിതിയിലോ അംഗമാക്കാൻ പാടില്ല. അക്കാദമി വർഷത്തിൽ ഒരു പ്രാവശ്യം നടത്തുന്ന നാടകമത്സരമാണ് ഓരോ നാടക പ്രവർത്തകനും കിട്ടുന്ന അംഗീകാരവും ആദരവും. എന്നാൽ, ഇതു വഴിപാടായിമാറിയെന്ന് ഇവർ ആരോപിച്ചു.
അക്കാദമി നിർവാഹക സമിതി അംഗമായ ഫ്രാൻസിസ് ടി. മാവേലിക്കരയുടെ നാടകങ്ങൾ മത്സരങ്ങളിൽ അവതരിപ്പിക്കുകയും എല്ലാ അവാർഡുകളും ഈ നാടകങ്ങൾക്കു നൽകുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഇവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പ്രഫഷണൽ നാടകരംഗത്തു സജീവമായി നിൽക്കുന്ന ഒരു കലാകാരനെയും അക്കാദമിയുടെ എക്സിക്യൂട്ടീവിലോ നിർവാഹകസമിതിയിലോ അംഗമാക്കാൻ പാടില്ല. അക്കാദമി വർഷത്തിൽ ഒരു പ്രാവശ്യം നടത്തുന്ന നാടകമത്സരമാണ് ഓരോ നാടക പ്രവർത്തകനും കിട്ടുന്ന അംഗീകാരവും ആദരവും. എന്നാൽ, ഇതു വഴിപാടായിമാറിയെന്ന് ഇവർ ആരോപിച്ചു.