+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിമാനത്താവളം: സ്ഥലം വിട്ടുനൽകാൻ തീരുമാനമായില്ലെന്നു ബിലീവേഴ്സ് ചർച്ച്

കോട്ടയം: നിർദിഷ്ട ശബരിമല വിമാനത്താവളം ചെറുവള്ളി ബിലീവേഴ്സ് ചർച്ച് എസ്റ്റേറ്റിൽ നിർമിക്കുന്നതുമായി ബന്ധപ്പെട്ടു ബിലീവേഴ്സ് ച
വിമാനത്താവളം: സ്ഥലം വിട്ടുനൽകാൻ  തീരുമാനമായില്ലെന്നു ബിലീവേഴ്സ് ചർച്ച്
കോട്ടയം: നിർദിഷ്ട ശബരിമല വിമാനത്താവളം ചെറുവള്ളി ബിലീവേഴ്സ് ചർച്ച് എസ്റ്റേറ്റിൽ നിർമിക്കുന്നതുമായി ബന്ധപ്പെട്ടു ബിലീവേഴ്സ് ചർച്ചുമായി സർക്കാരോ ഏജൻസികളോ ജനപ്രതിനിധികളോ ചർച്ച നടത്തിയിട്ടില്ലെന്നു സഭാധികൃതർ. മധ്യകേരളത്തിൽ വിമാനത്താവളം നിർമിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമായി എരുമേലിക്കു സമീപമുള്ള ചെറുവള്ളി ബിലീവേഴ്സ് എസ്റ്റേറ്റ് തെരഞ്ഞെടുത്തതായുള്ള മാധ്യമ വാർത്തകൾ മാത്രമാണ് സഭയ്ക്കുള്ളതെന്നു പിആർഒ ഫാ. സിജോ പന്തപ്പള്ളിയിൽ പറഞ്ഞു.

കേരളത്തിലെ 23 ശതമാനം വ്യോമയാത്രക്കാരുള്ള പത്തനംതിട്ട, കോട്ടയം ജില്ലകളുടെ അതിർത്തിയിൽ വിമാനത്താവളം വരികയും ജനങ്ങൾക്ക് അത് ഉപകാരപ്രദമാകുകയും ചെയ്യുന്നതിനോടു മുൻപ് ബിലീവേഴ്സ് ചർച്ചിന് അനുകൂല സമീപനമായിരുന്നു. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെടുത്തി ആക്ഷേപകരമായ കുറിപ്പുകൾ തൽപരകക്ഷികൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ തീരുമാനത്തിൽനിന്നു പിന്മാറാനാണ് സഭയുടെ തീരുമാനം.

ശബരിമല എല്ലാ ദിവസവും തുറക്കാനും അതിനു വിനോദ സഞ്ചാര പദവി നൽകാനും ശ്രമിക്കുന്നതായി ഒരുകൂട്ടം വിശ്വാസികൾ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ബിലീവേഴ്സ് ചർച്ച് ചെറുവള്ളി ഭൂമി വിട്ടുനൽകുന്നത് ഈ താൽപര്യത്തിലാണെന്നായിരുന്നു വിമർശനം. ശബരിമലയുടെ പവിത്രത നഷ്ടപ്പെടുത്താനുള്ള ഒരു നീക്കത്തോടും സഭ യോജിക്കുന്നില്ല.

സ്ഥലം നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ 23 മുതൽ തിരുവല്ലയിൽ സഭാ ആസ്ഥാനത്തു നടക്കുന്ന ബിഷപ്സ് കൗണ്‍സിലും സിനഡും ചർച്ച നടത്തി തീരുമാനമെടുക്കും. സർക്കാർ മുൻകൈയെടുത്തു ചർച്ച നടത്തുകയും അതിൽ എല്ലാവരും സമ്മതമറിയിക്കുകയും ചെയ്താലേ വിഷയത്തിൽ പുനരാലോചനയുണ്ടാകൂ. ഹാരിസണ്‍ കന്പനി ബിലീവേഴ്സ് ചർച്ചിനു വിറ്റ 2,263 ഏക്കർ ഭൂമിയാണ് നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയത്.