തിരുവനന്തപുരം: ഉൾനാടൻ മത്സ്യകൃഷി വികസനത്തിനായി ബില്ലു കൊണ്ടുവരുമെന്ന് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കു മറുപടി നൽകുകയായിരുന്നു മന്ത്രി.
വേന്പനാട് കായൽ 16000 ഹെക്ടറാണുള്ളത്. ഇതിൽ 40 ഹെക്ടറിൽ 20 കേന്ദ്രങ്ങളിൽ സ്വാഭാവിക മത്സ്യപ്രജനനകേന്ദ്രങ്ങളാക്കി മാറ്റും. അഷ്ടമുടിക്കായലിൽ 10 കേന്ദ്രങ്ങളും മത്സ്യപ്രജനന കേന്ദ്രങ്ങളാക്കും.
കയ്പാടി, പൊക്കാളി പാടശേഖരങ്ങളിലും മത്സ്യകൃഷി വർധിപ്പിക്കാൻ പദ്ധതി നടപ്പാക്കും. മൂന്നുവർഷത്തിലൊരിക്കൽ കുട്ടനാടൻ പാടശേഖരങ്ങളിലേക്ക് തണ്ണീർമുക്കം ബണ്ട് തുറന്ന് വെള്ളം കയറ്റാനും കെട്ടിക്കിടക്കുന്ന മാലിന്യം ഒഴുക്കിക്കളയാനും നടപടി സ്വീകരിക്കും.
കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി തിരുവനന്തപുരം ജില്ലയിൽ 450 പേർക്ക് വീട് നിർമിക്കാനുള്ള ഭൂമി വാങ്ങിയതായും മന്ത്രി പറഞ്ഞു.
വേന്പനാട് കായൽ 16000 ഹെക്ടറാണുള്ളത്. ഇതിൽ 40 ഹെക്ടറിൽ 20 കേന്ദ്രങ്ങളിൽ സ്വാഭാവിക മത്സ്യപ്രജനനകേന്ദ്രങ്ങളാക്കി മാറ്റും. അഷ്ടമുടിക്കായലിൽ 10 കേന്ദ്രങ്ങളും മത്സ്യപ്രജനന കേന്ദ്രങ്ങളാക്കും.
കയ്പാടി, പൊക്കാളി പാടശേഖരങ്ങളിലും മത്സ്യകൃഷി വർധിപ്പിക്കാൻ പദ്ധതി നടപ്പാക്കും. മൂന്നുവർഷത്തിലൊരിക്കൽ കുട്ടനാടൻ പാടശേഖരങ്ങളിലേക്ക് തണ്ണീർമുക്കം ബണ്ട് തുറന്ന് വെള്ളം കയറ്റാനും കെട്ടിക്കിടക്കുന്ന മാലിന്യം ഒഴുക്കിക്കളയാനും നടപടി സ്വീകരിക്കും.
കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി തിരുവനന്തപുരം ജില്ലയിൽ 450 പേർക്ക് വീട് നിർമിക്കാനുള്ള ഭൂമി വാങ്ങിയതായും മന്ത്രി പറഞ്ഞു.