+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തദ്ദേശ സ്ഥാപനങ്ങൾക്കു പ്രതിസന്ധിയില്ല: ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ മുൻവർഷത്തെ പദ്ധതിയിൽ ക്യു നില്ക്കുന്ന ബില്ലുകൾ 20 ശത
തദ്ദേശ സ്ഥാപനങ്ങൾക്കു പ്രതിസന്ധിയില്ല: ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ മുൻവർഷത്തെ പദ്ധതിയിൽ ക്യു നില്ക്കുന്ന ബില്ലുകൾ 20 ശതമാനത്തിൽ കൂടുതലാണെങ്കിൽ അതു പ്രത്യേകം പരിഗണിക്കുമെന്നു ധനകാര്യമന്ത്രി തോമസ് ഐസക്. സർക്കാരിന്‍റെ നിലപാട് മൂലം സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ കടുത്ത സാന്പത്തികപ്രതിസന്ധി നേരിടുകയാണെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സ്പിൽ ഓവർ പദ്ധതികളും ക്യു നില്കുന്ന ബിൽ തുകകളും ഈ വർഷത്തെ പദ്ധതി ചെലവിൽ നിന്നു കുറവുചെയ്യണമെന്ന വ്യവസ്ഥ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികളെ തന്നെ ഗുരുതരമായി ബാധിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തിൽ നിലപാട് തിരുത്താൻ സർക്കാർ തയാറാവാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി. പ്രതിപക്ഷത്തു നിന്നു കെ.സി. ജോസഫാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കിയത്.

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ നിലവിലെ സ്ഥിതി അറിയാൻ പഞ്ചായത്ത് അസോസിയേഷൻ ഭാരവാഹികളുമായോ മുനിസിപ്പൽ ചേന്പറുമായോ മാത്രം മന്ത്രി ബന്ധപ്പെട്ടാൽ മതിയെന്നു പ്രതിപക്ഷനേതാവ് പറഞ്ഞു. അഞ്ചാം ധനകാര്യ കമ്മീഷൻ പറഞ്ഞ പലകാര്യങ്ങളും സംസ്ഥാന ധന വകുപ്പ് നടപ്പാക്കുന്നില്ല. ഓരോ തദ്ദേശ സ്ഥാപനങ്ങളുടേയും മെയിന്‍റനൻസ് ഫണ്ട് അവരുടെ ആസ്തിയുടെ അടിസ്ഥാനത്തിൽ ഫണ്ട് അനുവദിക്കണമെന്ന ധനകാര്യകമ്മീഷൻ ശിപാർശ നടപ്പാക്കിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു തദ്ദേശ സ്ഥാപനങ്ങൾക്ക് സംസ്ഥാനത്ത് യാതൊരു പ്രതിസന്ധിയും നേരിടുന്നില്ലെന്നു ധനമന്ത്രി പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളിൽ പ്രതിസന്ധികൾ ഒന്നുമില്ലെന്നും ഇത് സംബന്ധിച്ച് സഭാ നടപടികൾ നിർത്തിവച്ചു ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നുമുള്ള ധന മന്ത്രിയുടെ മറുപടിയെ തുടർന്ന് സപീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വോക്കൗട്ട് നടത്തി.

കടലാക്രമണം നേരിടാൻ അടിയന്തര പ്രവർത്തനങ്ങൾ: മന്ത്രി കൃഷ്ണൻകുട്ടി

തിരുവനന്തപുരം: കടലാക്രമണം നേരിടുന്നതിനായി പുലിമുട്ടു നിർമിക്കുന്നതിനും അടിയന്തര പ്രവർത്തനങ്ങൾക്കും ഏറെ മുൻഗണനയാണ് നല്കുന്നതെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി. രമേശ് ചെന്നിത്തലയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി. ഹരിപ്പാട് നിയോജകമണ്ഡലത്തിലെ പല്ലന ഭാഗത്ത് രണ്ടു വീടുകൾ ഉൾപ്പെട്ട തീരപ്രദേശത്തെ കടലാക്രമണത്തിൽനിന്ന് സംരക്ഷണം നൽകാൻ 15 ലക്ഷം രൂപയുടെ അടിയന്തര പ്രവൃത്തിക്ക് ഭരണാനുമതി നൽകി ടെൻഡർ നടപടികൾ സ്വീകരിച്ചു.

ആറാട്ടുപുഴ പഞ്ചായത്തിലെ കാർത്തിക ജംഗ്ഷൻ, പത്തിശേരി, നല്ലാണിക്കൽ എന്നീ ഭാഗങ്ങളിൽഅഞ്ച് അടിയന്തര പ്രവൃത്തികൾ ചെയ്യാനുളള നടപടികൾ സ്വീകരിച്ച് ഉടൻ നടപ്പാക്കും. വീടുകൾക്ക് നാശം ഉണ്ടാകുന്ന സ്ഥലങ്ങളിലാണ് അടിയന്തര പ്രവൃത്തികൾ ചെയ്യുന്നത്. ആലപ്പുഴ നിയോജക മണ്ഡലത്തിലെ കടൽതീരം സംരക്ഷിക്കുന്നതിനായി ആലപ്പുഴ ജില്ലയിലെ വട്ടച്ചാലിൽ് പുലിമുട്ടുകളുടെ നിർമാണത്തിന് 30.67 കോടിയും ആറാട്ടുപുഴയിൽ പുലിമുട്ടുകളുടെ നിർമാണത്തിന് 28.519 കോടിയും പതിയാൻ കരയിൽ പുലിമുട്ടുകളുടെ നിർമാണത്തിന് 21.635 കോടി രൂപയും കിഫ്ബി മുഖേനെ അനുവദിച്ചതായും മന്ത്രി അറിയിച്ചു.

കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ ജിയോ ബാഗുകൾ ഉപയോഗിച്ച് ജനങ്ങളുടെ സഹകരണത്തോടെ തീരസംരക്ഷണം നടത്താൻ 22.50കോടി രൂപ അനുവദിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിൽ മൂന്നു കോടി, കൊല്ലത്ത് രണ്ടരക്കോടി, ആലപ്പുഴയിൽ അഞ്ചു കോടി, കോഴിക്കോട്ട് രണ്ടു കോടി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓരോ കോടി വീതം തീരസംരക്ഷണത്തിനായി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി മറുപടി നൽകി.

ക്ഷേത്ര കലാപീഠത്തിന്‍റെ കോഴ്സുകൾ നിർത്തലാക്കില്ല:മന്ത്രി കടകംപള്ളി

തിരുവനന്തപുരം: വൈക്കം മഹാദേവ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ക്ഷേത്ര കലാപീഠത്തിലെ കോഴ്സുകൾ നിർത്തലാക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സി.കെ ആശയുടെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആറ്റിങ്ങൽ കോയിക്കൽ കൊട്ടാരത്തോട് അനുബന്ധിച്ചുളള ക്ഷേത്രകലാപീഠത്തിൽ പുതിയ കോഴ്സാണ് ആരംഭിക്കുന്നത്. ആറ്റിങ്ങലിലും വൈക്കത്തും ഇതിനായി അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്. ആറന്മുളയിൽ വഞ്ചിപ്പാട്ട് പഠന കേന്ദ്രവും തിരുവല്ലയിൽ കഥകളി പഠനകേന്ദ്രവും ആരംഭിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളം സർക്കാരിന്‍റെ കൈയിൽ തന്നെ നില്ക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: വിമാനത്താവളം സർക്കാരിന്‍റെ കൈയിൽ തന്നെനില്ക്കുമെന്നും ആർക്കും കൊണ്ടുപോകാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ . വിമാനത്താവളനടത്തിപ്പ് സംസ്ഥാന സർക്കാരിന് കൈമാറണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നല്കിയിരുന്നു. വീണ്ടും പ്രധാനമന്ത്രിയെ കണ്ട് ഇക്കാര്യം ആവശ്യപ്പെടുമെന്നും സി.ദിവാകരന്‍റെ സബ്മിഷനു മറുപടിയായണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സർക്കാരിന്‍റെ ഭൂമിയിൽ നില്ക്കുന്ന വിമാനത്താവളം സർക്കാരിനുള്ളതാണ്.

മുൻപരിചയം ഇല്ലാത്ത അദാനി എന്‍റർപ്രൈസസിന് വിമാനത്താവളത്തിന്‍റെ നടത്തിപ്പ് കൈമാറരുതെന്ന് പ്രധാനമന്ത്രിക്കും വ്യോമയാനമന്ത്രിക്കും കത്തുകളയച്ചതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ആസിഡ് ആക്രമണം:പെൻഷൻ കേന്ദ്രവുമായി ആലോചിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ആസിഡ് ആക്രമണത്തിന് ഇരയാവുന്നവർക്ക് പെൻഷൻ നൽകുന്നതിനെക്കുറിച്ച് കേന്ദ്രസർക്കാരുമായി ചർച്ച നടത്തുമെന്നു മന്ത്രി കെ.കെ.ശൈലജ . അനൂപ് ജേക്കബിന്‍റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ബാലഭാസ്കറുടെ മരണം: എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരും: മുഖ്യമന്ത്രി

തിരുവനന്തപുരം: വാഹനാപകടത്തിൽ മരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം സംബന്ധിച്ച എല്ലാ വസ്തുതകളും ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പി.ടി. തോമസിന്‍റെ സബ്മിഷനു മറുപടി നൽകി. ‌

അപകടസമയത്ത് കാറോടിച്ചത് ആരാണെന്നതിൽ വ്യത്യസ്തമായ സാക്ഷിമൊഴികളുള്ളതാണ് സംശയകരമായ സാഹചര്യമുണ്ടാക്കിയത്. ഇതേക്കുറിച്ച് ഫലപ്രദമായ അന്വേഷണം നടക്കുകയാണ്. ബാലഭാസ്കറിന്‍റെ മാതാപിതാക്കൾ, അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയവർ, ബാലഭാസ്കറുമായി ബന്ധമുണ്ടായിരുന്നവർ എന്നിവരുടെയെല്ലാം മൊഴികൾ രേഖപ്പെടുത്തി. മോട്ടോർ വാഹന വകുപ്പിലെ വിദഗ്ധരുടെ സേവനം ഉപയോഗിച്ച് ശാസ്ത്രീയപരിശോധനയും തെളിവെടുപ്പും നടത്തി. ഫോണ്‍കോൾ വിവരങ്ങളും പരിശോധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

മരടിലെ ഫ്ളാറ്റ്: കിടപ്പാടം നഷ്ടപ്പെടുത്തുന്ന നിലപാട് സർക്കാരിനില്ലെന്നു മന്ത്രി മൊയ്തീൻ

തിരുവനന്തപുരം: മരടിലെ അഞ്ചു ഫ്ളാറ്റുകൾ ഉടൻ പൊളിച്ചുമാറ്റാൻ നിർദേശിച്ച സംഭവത്തിൽ ഫ്ലാറ്റുകളിലെ 349 കുടുംബങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുത്തുന്ന നിലപാട് സർക്കാരിനില്ലെന്നും കുടുംബങ്ങളെ സംരക്ഷിക്കുമെന്നും മന്ത്രി എ.സി.മൊയ്തീൻ. എം. സ്വരാജിന്‍റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഈ സംഭവത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കില്ലെന്ന് സർക്കാരിന് നിലപാടെടുക്കാൻ കഴിയില്ല. തങ്ങൾ വാങ്ങിയ ഫ്ളാറ്റുകൾ നിയമപ്രകാരമുള്ളതെന്നു കണക്കാക്കിയാണ് ഈ കുടുംബങ്ങൾ ഫ്ളാറ്റ് വാങ്ങിയത്. ഇത് നിർമിച്ചു നല്കിയവരും അനുമതി നല്കിയ ഉദ്യോഗസ്ഥരും രക്ഷപ്പെട്ടു. പൊളിച്ചുമാറ്റുന്നതിന്, ഈ ഫ്ളാറ്റുകൾ നിർമിച്ചതിലും അധികം പണം മുടക്കേണ്ട അവസ്ഥയാണ്. കൂടാതെ പാരിസ്ഥിതിക പ്രത്യാഘാതവുമുണ്ട്. തങ്ങളുടെ വാദം കേൾക്കാതെയാണ് പൊളിക്കാൻ ഉത്തരവിറക്കിയതെന്ന് ഫ്ളാറ്റ് ഉടമകളുടെ ഹർജി അവധിക്കാല ബഞ്ച് പരിഗണിക്കുന്നുണ്ട്.

പരിസ്ഥിതി വകുപ്പും തീരദേശ സംരക്ഷണ അഥോറിട്ടിയും അപ്പീൽ പോയതാണ് സുപ്രീംകോടതി വിധിക്ക് ഇടയാക്കിയത്. തീരദേശ സംരക്ഷണ നിയമം വരുന്നതിന് മുൻപ് നിർമിച്ച ഒരു കെട്ടിടവും പൊളിക്കാൻ ഉത്തരവുണ്ട്. ഇതേക്കുറിച്ച് പഠിക്കാൻ മദ്രാസ് ഐഐടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തനത്തെ അംഗീകരിക്കുന്നില്ലെങ്കിലും ഐഐടി റിപ്പോർട്ട് കൂടി പരിശോധിച്ച് ഫ്ളാറ്റുകളിലെ താമസക്കാർക്ക് അനുകൂലമായ നിലപാട് സർക്കാർ സുപ്രീംകോടതിയിൽ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 689.1305 ഹെക്ടർ സർക്കാർ ഭൂമിയിൽ കൈയേറ്റം നടന്നു: റവന്യുമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 689.1305 ഹെക്ടർ സർക്കാർ ഭൂമയിൽ കൈയേറ്റം നടന്നിട്ടുണ്ടെന്നു കണ്ടെത്തിയതായി റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ അറിയിച്ചു. ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതൽ കൈയേറ്റം നടന്നത്. ഭൂമി കൈയേറ്റത്തിന്‍റെ പേരിൽ സംസ്ഥാനത്തു നിലവിൽ 4,769 കേസുകൾ നിലവിലുണ്ട്. ഈ സർക്കാർ നിലവിൽ വന്നശേഷം 221.4337 ഹെക്ടർ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐ.സി. ബാലകൃഷ്ണന്‍റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി ഇ. ചന്ദ്രശേഖരൻ.

സ്കൂളുകളിൽ സാംസ്കാരിക പാർക്കുകൾ സ്ഥാപിക്കും

തിരുവനന്തപുരം : ഈ സാന്പത്തിക വർഷത്തെ ബജറ്റിൽ സംസ്ഥാനത്തെ സ്കൂളുകളിൽ കലാ-കായിക-സാംസ്കാരിക പാർക്കുകൾ സ്ഥാപിക്കുന്നതിനു പൊതു വിദ്യാഭ്യാസ വകുപ്പിന് 400 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നു മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയിൽ അറിയിച്ചു. പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഐ.ബി. സതീഷിന്‍റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി രവീന്ദ്രനാഥ്.

സംസ്ഥാനത്ത് 1393 സ്കൂളുകൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. ഹൈക്കോടതി വിധി അനുസരിച്ചു പാലക്കാട് പൊന്പ്ര പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹൈസ്കൂളിനും കോഴിക്കോട് പുറക്കാട് വിദ്യാസദനം മോഡൽ സ്കൂളിനും സ്ഥിരാംഗീകരം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് 7,216 എയിഡഡ് സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. കണ്ണൂർ ജില്ലയിലാണ് കൂടുതൽ, 963. കോഴിക്കോട്-866, മലപ്പുറം-807, തൃശൂർ-686, പാലക്കാട്-585, കോട്ടയം-559, എറണാകുളം-538, കൊല്ലം-439, പത്തനംതിട്ട-430, ആലപ്പുഴ-394, തിരുവനന്തപുരം-363, ഇടുക്കി-256, കാസർഗോട്-217, വയനാട്-113. സംസ്ഥാനത്ത് 2004-നു ശേഷം 344 ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർ സിവിൽ സർവീസിൽ പ്രവേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഐപിഎസ്-142, ഐഎഎസ് -125, ഐഎഫ്എസ് -77 എന്നിങ്ങനെയാണു കണക്ക്. ഇവരിൽ 124 പേർ ദേശീയ പെൻഷൻ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പി.സി.ജോർജിന്‍റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പോലീസ് ടെക്നോളജി സെന്‍റർ നടപ്പിലാക്കുമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തു പോലീസ് സേനയുടെ മികവു മെച്ചപ്പെടുത്തുന്നതിനും സാങ്കേതിക രംഗത്തു മുന്നേറാനും നൂതന പദ്ധതിയായ പോലീസ് ടെക്നോളജി സെന്‍റർ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട യൂണിറ്റുകളും അനുബന്ധ പ്രവർത്തനങ്ങളും ഏകോപിപ്പിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ടെലി കമ്യൂണിക്കേഷൻ വിംഗ്, ഐസിടി വിംഗ്, പോലീസ് ഡാറ്റാ സെന്‍റർ, റിസർച്ച് ആന്‍ഡ് ഡവല്പ്മെന്‍റ് സെന്‍റർ, സോഷ്യൽ മീഡിയ അനാലിസിസ് ലാബ്, ഫോട്ടോഗ്രഫി ബ്യൂറോ, സൈബർ ഫോറൻസിക് ട്രെയിനിംഗ് ക്യാന്പ് എന്നിവ ഉൾക്കൊള്ളുന്ന സെന്‍റർ തിരുവനന്തപുരം പൂന്തുറയിൽ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇ.ടി. ടൈസൻ മാസ്റ്റർ, സി.കെ. ആശ, ജി.എസ്. ജയലാൽ എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.