തൃശൂർ: മതചിഹ്നങ്ങളെ അവഹേളിക്കുന്ന കാർട്ടൂണിന് കേരള ലളിതകല അക്കാദമി അവാർഡ് പ്രഖ്യാപിച്ച തീരുമാനത്തിൽ പ്രതി ഷേധം അലയടിക്കവെ തീരുമാ നം പുനഃപരിശോധിക്കാൻ അക്കാദമി ഭാരവാഹികളുടെ അടിയന്തര യോഗം തീരുമാനിച്ചു. ബിഷപ് ഡോ. ഫ്രാങ്കോയെ പരിഹസിച്ച കാർട്ടൂണിൽ ബിഷപ്പിന്റെ അംശവടിയിൽ കുരിശിന്റെ സ്ഥാനത്ത് അടിവസ്ത്രം വരച്ചുചേർത്തിരുന്നു.
ഇതു മതവിശ്വാസങ്ങളെ അവഹേളിക്കുന്നതാണെന്നു വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പുനഃപരിശോധിക്കാൻ തീരുമാനിച്ചതെന്നു ലളിതകല അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ അറിയിച്ചു. ഹാസ്യകൈരളിയിൽ കെ.കെ. സുഭാഷ് വരച്ച കാർട്ടൂണിനു പ്രഖ്യാപിച്ചിരുന്ന അവാർഡാണ് പുനഃപരിശോധിക്കുന്നത്. മതചിഹ്നങ്ങളെയും മതവിശ്വാസങ്ങളെയും പരിഹസിക്കുകയോ നിന്ദിക്കുകയോ അക്കാദമിയുടെ ലക്ഷ്യമല്ല. അക്കാദമി അവാർഡ് നിർണയത്തിനു ജൂറിയുടെ മൂല്യനിർണയത്തിൽ അക്കാദമി ഇടപെടാറില്ലെന്നും സെക്രട്ടറി പറഞ്ഞു.
ഇതു മതവിശ്വാസങ്ങളെ അവഹേളിക്കുന്നതാണെന്നു വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പുനഃപരിശോധിക്കാൻ തീരുമാനിച്ചതെന്നു ലളിതകല അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ അറിയിച്ചു. ഹാസ്യകൈരളിയിൽ കെ.കെ. സുഭാഷ് വരച്ച കാർട്ടൂണിനു പ്രഖ്യാപിച്ചിരുന്ന അവാർഡാണ് പുനഃപരിശോധിക്കുന്നത്. മതചിഹ്നങ്ങളെയും മതവിശ്വാസങ്ങളെയും പരിഹസിക്കുകയോ നിന്ദിക്കുകയോ അക്കാദമിയുടെ ലക്ഷ്യമല്ല. അക്കാദമി അവാർഡ് നിർണയത്തിനു ജൂറിയുടെ മൂല്യനിർണയത്തിൽ അക്കാദമി ഇടപെടാറില്ലെന്നും സെക്രട്ടറി പറഞ്ഞു.