കൊച്ചി: സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ പുതിയ തസ്തികയും നിയമനവും ഒഴിവാക്കണമെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു ദേവസ്വം അക്കൗണ്ട്സ് ഓഫീസറുടെ ശിപാര്‍ശ. നിലവിലുള്ള ജീവനക്കാരെ പുനര്വിന്യസിക്കുംവരെ പുതിയ നിയമനം ഒഴിവാക്കണമെന്നാണ് അക്കൗണ്ട്സ് ഓഫീസറുടെ കത്തില്‍ പറയുന്നത്.
ദേവസ്വം ബോര്‍ഡില്‍ പുതിയ 64 ക്ലാര്‍ക്ക് തസ്തികകള്‍ സൃഷ്ടിക്കുന്നത് ചോദ്യംചെയ്തു ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പ്രളയവും ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളും മൂലം ശബരിമലയിലെ വരുമാനത്തില്‍ വലിയ കുറവുണ്ടായതായി കത്തില്‍ പറയുന്നു. 2018-ലെ മണ്ഡലക്കാലത്തു ശബരിമലയിലെ വരുമാനം മുന്‍വര്‍ഷത്തേക്കാള്‍ 98.66 കോടി രൂപ കുറഞ്ഞു.
2017ല്‍ മണ്ഡലക്കാലത്തെ വരുമാനത്തില്‍നിന്നു 194 കോടി രൂപ 2018 ലെ ചെലവിനായി ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങളായി കരുതിയിരുന്നു. 22 കോടി രൂപ വീതം ജനുവരി മുതല്‍ മാസങ്ങളിലായി ലഭിച്ചിരുന്നു. 2018ലെ വരുമാനത്തില്‍നിന്നു 116 കോടി രൂപ മാത്രമാണ് ഇത്തരത്തില്‍ 2019 ലെ ചെലവിലേക്കായി ഹ്രസ്വകാല എഫ്ഡി ആയി ബാങ്കില്‍ നിക്ഷേപിക്കാനായതെന്നും ദേവസ്വം അക്കൗണ്ട്സ് ഓഫീസർ വ്യക്തമാക്കി.
ദേവസ്വം ബോര്‍ഡില്‍ പുതിയ 64 ക്ലാര്‍ക്ക് തസ്തികകള്‍ സൃഷ്ടിക്കുന്നത് ചോദ്യംചെയ്തു ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പ്രളയവും ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളും മൂലം ശബരിമലയിലെ വരുമാനത്തില്‍ വലിയ കുറവുണ്ടായതായി കത്തില്‍ പറയുന്നു. 2018-ലെ മണ്ഡലക്കാലത്തു ശബരിമലയിലെ വരുമാനം മുന്‍വര്‍ഷത്തേക്കാള്‍ 98.66 കോടി രൂപ കുറഞ്ഞു.
2017ല്‍ മണ്ഡലക്കാലത്തെ വരുമാനത്തില്‍നിന്നു 194 കോടി രൂപ 2018 ലെ ചെലവിനായി ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങളായി കരുതിയിരുന്നു. 22 കോടി രൂപ വീതം ജനുവരി മുതല്‍ മാസങ്ങളിലായി ലഭിച്ചിരുന്നു. 2018ലെ വരുമാനത്തില്‍നിന്നു 116 കോടി രൂപ മാത്രമാണ് ഇത്തരത്തില്‍ 2019 ലെ ചെലവിലേക്കായി ഹ്രസ്വകാല എഫ്ഡി ആയി ബാങ്കില്‍ നിക്ഷേപിക്കാനായതെന്നും ദേവസ്വം അക്കൗണ്ട്സ് ഓഫീസർ വ്യക്തമാക്കി.