ലളിതകലാ അക്കാദമിയുടെ നിലപാട് അപലപനീയമെന്നു മീഡിയ കമ്മീഷന്
കൊച്ചി: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ പൂജ്യമായി കരുതുന്ന മതപ്രതീകങ്ങളെ അവഹേളിക്കുന്ന തരത്തില്‍ കേരള ശബ്ദത്തിന്റെ സഹപ്രസിദ്ധീകരണമായ ഹാസ്യകൈരളിയിൽ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ കേരള ലളിതകലാ അക്കാദമി പുരസ്കാരത്തിനായി തെരഞ്ഞെടുത്തതു മതേതര സംസ്കാരത്തിനു വിരുദ്ധവും അങ്ങേയറ്റം പ്രതിക്ഷേധാര്ഹവുമാണെന്നു സീറോ മലബാര്‍ സഭാ മീഡിയാ കമ്മീഷന്.
ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ പൂജ്യമായി കരുതുന്ന കുരിശിനുപകരം അപമാനകരമായ ചിഹ്നം വരച്ച് അവഹേളിച്ചിരിക്കുന്നതിനെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ ന്യായീകരിക്കാനുള്ള കേരള കാര്‍ട്ടൂണ്‍ അക്കാദമി ഭാരവാഹികളുടെയും കേരള ലളിതകലാ അക്കാദമി ഭാരവാഹികളുടെയും ശ്രമങ്ങള്‍ തികച്ചും ആക്ഷേപകരമാണ്.
കേരളാ ലളിതകലാ അക്കാദമിയുടെ പുരസ്കാരത്തിനായി തെരഞ്ഞടുത്ത കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്നു സര്‍ക്കാര്‍ വിലയിരുത്തിയതിനെയും അവാര്‍ഡ് നിര്‍ണയം പുനഃപരിശോധിക്കാനായി ലളിതകലാ അക്കാദമിക്കു നിര്‍ദേശം നല്‍കിയതിനെയും സ്വാഗതം ചെയ്യുന്നു. മന്ത്രിയുടെ വിശദീകരണത്തിനുശേഷവും വിശ്വാസികളെ അപമാനിക്കുന്ന നിലപാട് കേരള ലളിതകലാ അക്കാദമി ചെയര്മാന് സ്വീകരിച്ചത് തികച്ചും അപലപനീയമാണ്.
മതനിന്ദ എന്ന ക്രിമിനല്‍ കുറ്റം ചെയ്ത കലാകാരന് അവാര്‍ഡ് നല്‍കുന്നതും അതിനെ ന്യായീകരിക്കുന്നതും ഈ നാട്ടിലെ നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇത്തരം മതവിരുദ്ധ അപനിര്‍മിതികള്‍ ഉണ്ടാവാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും മീഡിയാ കമ്മീഷന് ആവശ്യപ്പെട്ടു.
ഭാരതസംസ്കാരത്തിന് അപമാനം: കത്തോലിക്ക കോൺഗ്രസ്
കോട്ടയം: ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവ മത പ്രതീകങ്ങളെ അവഹേളിക്കുന്ന കാർട്ടൂണിന് അവാർഡ് നൽകിയ കേരള ലളിതകലാ അക്കാഡമിയുടെ നടപടി തികച്ചും നിന്ദ്യവും ഭാരതസംസ്കാരത്തിന് അപമാനകരവുമാണെന്നു കത്തോലിക്ക കോൺഗ്രസ് കേന്ദ്ര നേതൃസമിതി.
വിശ്വാസപ്രകാരമുള്ള ക്രൈസ്തവ പ്രതീകങ്ങളെ അശ്ലീലപരമായ രീതിയിൽ ചിത്രീകരിച്ച കാർട്ടൂണിസ്റ്റിന്റെ പ്രകോപനപരമായ നിലപാടിനെ പിന്തുണയ്ക്കുന്ന കേരളസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ലളിതകലാ അക്കാഡമിയുടെ നിലപാട് പ്രതിഷേധാർഹമാണ്. ഈ സർക്കാരിന്റെ ചർച്ച് ബില്ല് ഉൾപ്പെടെയുള്ള ക്രൈസ്തവ വിരുദ്ധ നിലപാടുകളുടെ തുടർച്ചയായി മാത്രമേ ഈ അവാർഡ് നിർണയത്തെയും കത്തോലിക്ക കോൺഗ്രസ് കാണുന്നത്. മതവിശ്വാസങ്ങളെ വിലകുറച്ചു കാണുന്ന കേരളസർക്കാരിന്റെ ഇത്തരം സമീപനങ്ങൾക്കെതിരേ ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നൽകാൻ കത്തോലിക്ക കോൺഗ്രസ് തീരുമാനിച്ചു.
കോട്ടയം കേന്ദ്രകാര്യാലയത്തിൽ പ്രസിഡന്റ് ബിജുപറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി ടോണി പുഞ്ചക്കുന്നേൽ, പി.ജെ. പാപ്പച്ചൻ, പ്രഫ. ജോയി മുപ്രപ്പള്ളി, ജോസ് മേനാച്ചേരി, സാജു അലക്സ്, പ്രഫ. ജാൻസൻ ജോസഫ്, ഡോ. ജോസ്കുട്ടി ഒഴുകയിൽ, ജോർജ് കോയിക്കൽ, ബെന്നി ആന്റണി, തോമസ് പീടികയിൽ, ആന്റണി എൻ. തൊമ്മന, തൊമ്മി പിടിയത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
മതവികാരങ്ങളെ വ്രണപ്പെടുത്തുന്നത് സർക്കാർ നയമല്ലെന്നു മന്ത്രി ബാലൻ
ന്യൂഡൽഹി: ലളിതകലാ അക്കാദമി പുരസ്കാരം നൽകിയ വിവാദ കാർട്ടൂണ്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് സംസ്കാരിക മന്ത്രി എ.കെ. ബാലൻ. ഈ കാർട്ടൂണിനെ ചൊല്ലിയുണ്ടായ വിവാദത്തിൽ കഴന്പുണ്ടെന്നും അവാർഡ് നൽകിയത് പുനഃപരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. വിവാദകാർട്ടൂൺ സംബന്ധിച്ച് കേരള ഹൗസിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. അവാർഡ് നൽകിയ കാർട്ടൂണ്‍ പ്രത്യക്ഷത്തിൽ മതപ്രതീകങ്ങളെ അവഹേളിക്കുന്നതാണെന്നു മനസിലാക്കിയാണു പുനഃപരിശോധനയ്ക്കുള്ള തീരുമാനം. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ നീക്കമായി ഇതിനെ ചിത്രീകരിക്കേണ്ടതില്ല. അവാർഡ് നിർണയ സമിതിക്ക് വീഴ്ച സംഭവിച്ചോയെന്ന് ലളിതകലാ അക്കാഡമി പരിശോധിക്കട്ടെയെന്ന് മന്ത്രി ബാലൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോറ്റതിനു മതന്യൂനപക്ഷങ്ങളോടു സർക്കാർ വിദ്വേഷം തീർക്കുകയാണെന്ന ആരോപണം തെറ്റാണെന്നും മതപ്രതീകങ്ങളെ അവഹേളിക്കുന്ന തരത്തിൽ ചിത്രീകരിച്ച കാർട്ടൂണിനെ ലളിതകലാ അക്കാദമി പുരസ്കാരത്തിനായി തെരഞ്ഞെടുത്തതിനോടു സർക്കാരിനു യോജിപ്പില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ലളിതകലാ അക്കാദമിയുടെ പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടാറില്ല. അക്കാദമി ചുമതലപ്പെടുത്തുന്ന കമ്മിറ്റിയാണ് ജൂറിയെ തീരുമാനിക്കുന്നത്.
മതപ്രതീകങ്ങളെ അവഹേളിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്നതു സർക്കാർ നയമല്ല. ഒരു രൂപത്തിലും മതപ്രതീകങ്ങളെ അവഹേളിക്കുന്നതും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതും സർക്കാർ അംഗീകരിക്കില്ല. എന്നാൽ, ആവിഷ്കാര സ്വാതന്ത്യത്തിൽ തികഞ്ഞ സഹിഷ്ണുതയാണ് ഈ സർക്കാർ എക്കാലവും കാണിച്ചിട്ടുള്ളതെന്നു മന്ത്രി പറഞ്ഞു.
ലളിതകലാ അക്കാദമി മാപ്പുപറയണം: മാർ പോളി കണ്ണൂക്കാടൻ
ക്രൈസ്തവരെയും മത പ്രതീകങ്ങളെയും അവഹേളിക്കുന്ന തരത്തിലുള്ള കാർട്ടൂണിനു പുരസ്കാരം പ്രഖ്യാപിച്ച കേരള ലളിതകലാ അക്കാദമി നടപടി പിൻവലിച്ച് മാപ്പു പറയണമെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ആവശ്യപ്പെട്ടു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ചിലർ നടത്തുന്ന സഭാ അവഹേളനത്തിനു സർക്കാർ ഒരിക്കലും കൂട്ടുനിൽക്കരുത്. വിശ്വാസികൾക്കുണ്ടായ വേദനയിൽ അക്കാദമി ഖേദം പ്രകടിപ്പിച്ച് തെറ്റുതിരുത്തണം: ബിഷപ് മാർ കണ്ണൂക്കാടൻ ആവശ്യപ്പെട്ടു.
അത്യന്തം പ്രതിഷേധാർഹം
ക്രൈസ്തവ മതചിഹ്നമായ കുരിശും മതമേലധ്യക്ഷൻമാരുടെ അധികാര ചിഹ്നങ്ങളായ അംശവടിയും തൊപ്പിയും വികലമായി ചിത്രീകരിച്ച വിവാദ കാർട്ടൂണിന് ലളിതകലാ അക്കാദമി പുരസ്കാരം നൽകിയത് അത്യന്തം പ്രതിഷേധാർഹവും അപലപനീയവുമാണ്. മതവികാരത്തെ വ്രണപ്പെടുത്തുന്നതും നിന്ദിക്കുന്നതുമായ ഇത്തരം ചിത്രീകരണങ്ങളെ പ്രോൽസാഹിപ്പിക്കുന്നത് സാംസ്കാരിക കേരളത്തിന് ഭൂഷണമല്ല.
ജോജി ചിറയിൽ, കേരള കാത്തലിക് കൗണ്‍സിൽ സെക്രട്ടറി ചങ്ങനാശേരി അതിരൂപത പിആർഒ
അക്കാദമിയിലേക്ക് 17ന് തൃശൂർ അതിരൂപതയുടെ പ്രതിഷേധ മാർച്ച്
തൃശൂർ: ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുന്ന കാർട്ടൂണിനു പുരസ്കാരം നല്‍കിയതിൽ പ്രതിഷേധിച്ച് 17ന് ക്രൈസ്തവ സംഘടനകൾ ലളിതകലാ അക്കാദമിയിലേക്കു മാർച്ചും ധർണയും നടത്തും. തൃശൂർ അതിരൂപതയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
രാവിലെ 9.30ന് പാസ്റ്ററൽ സെന്ററിൽനിന്നാണ് മാർച്ച് ആരംഭിക്കുക.
16ന് തൃശൂർ അതിരൂപതയിലെ എല്ലാ ഇടവകകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും അതിരൂപത ഇറക്കിയ സർക്കുലർ വിശ്വസികളോട് ആവശ്യപ്പെടുന്നുണ്ട്. ക്രൈസ്തവ വിശ്വാസികൾ പരിപാവനമായി കരുതുന്ന മതപ്രതീകങ്ങളെ അവഹേളിക്കുന്ന തരത്തിലുള്ള കാർട്ടൂൺ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത് അത്യന്തം പ്രതിഷേധാർഹമാണ്. ക്രൈസ്തവ വിശ്വാസങ്ങൾക്കെതിരെ തുടർച്ചയായി അവഹേളനം നടത്തുന്നതു വിശ്വസികൾക്കു വേദനയുണ്ടാക്കുന്നതായും അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് വല്ലൂരാൻ ഒപ്പുവച്ച സർക്കുലറിൽ പറയുന്നു.
അസഹിഷ്ണുതയുടെ മുഖം
ഇടതു സർക്കാരിന്റെ അസഹിഷ്ണുതയുടെ മുഖമാണ് അവാർഡ് നിർണയത്തിലൂടെ വ്യക്തമാകുന്നത്. അവാർഡ് നിർണയം പുനഃപരിശോധിക്കണം. സഭയെ അവഹേളിക്കുന്ന ആളുകളെ അവാർഡ് കൊടുത്ത് ആദരിക്കുന്നത് സർക്കാരിന്റെ നയമാണോ എന്നു മുഖ്യമന്ത്രി വ്യക്തമാക്കുകയും അവാർഡ് പിൻവലിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്യണം. ഇല്ലെങ്കിൽ കെസിവൈഎം ശക്തമായ പ്രതിഷേധപരിപാടികളുമായി മുന്നോട്ട് പോകും.
സിറിയക് ചാഴികാടൻ, കെസിവൈഎം സംസ്ഥാന പ്രസിഡന്റ്
കൊച്ചി: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ പൂജ്യമായി കരുതുന്ന മതപ്രതീകങ്ങളെ അവഹേളിക്കുന്ന തരത്തില്‍ കേരള ശബ്ദത്തിന്റെ സഹപ്രസിദ്ധീകരണമായ ഹാസ്യകൈരളിയിൽ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ കേരള ലളിതകലാ അക്കാദമി പുരസ്കാരത്തിനായി തെരഞ്ഞെടുത്തതു മതേതര സംസ്കാരത്തിനു വിരുദ്ധവും അങ്ങേയറ്റം പ്രതിക്ഷേധാര്ഹവുമാണെന്നു സീറോ മലബാര്‍ സഭാ മീഡിയാ കമ്മീഷന്.
ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ പൂജ്യമായി കരുതുന്ന കുരിശിനുപകരം അപമാനകരമായ ചിഹ്നം വരച്ച് അവഹേളിച്ചിരിക്കുന്നതിനെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ ന്യായീകരിക്കാനുള്ള കേരള കാര്‍ട്ടൂണ്‍ അക്കാദമി ഭാരവാഹികളുടെയും കേരള ലളിതകലാ അക്കാദമി ഭാരവാഹികളുടെയും ശ്രമങ്ങള്‍ തികച്ചും ആക്ഷേപകരമാണ്.
കേരളാ ലളിതകലാ അക്കാദമിയുടെ പുരസ്കാരത്തിനായി തെരഞ്ഞടുത്ത കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്നു സര്‍ക്കാര്‍ വിലയിരുത്തിയതിനെയും അവാര്‍ഡ് നിര്‍ണയം പുനഃപരിശോധിക്കാനായി ലളിതകലാ അക്കാദമിക്കു നിര്‍ദേശം നല്‍കിയതിനെയും സ്വാഗതം ചെയ്യുന്നു. മന്ത്രിയുടെ വിശദീകരണത്തിനുശേഷവും വിശ്വാസികളെ അപമാനിക്കുന്ന നിലപാട് കേരള ലളിതകലാ അക്കാദമി ചെയര്മാന് സ്വീകരിച്ചത് തികച്ചും അപലപനീയമാണ്.
മതനിന്ദ എന്ന ക്രിമിനല്‍ കുറ്റം ചെയ്ത കലാകാരന് അവാര്‍ഡ് നല്‍കുന്നതും അതിനെ ന്യായീകരിക്കുന്നതും ഈ നാട്ടിലെ നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇത്തരം മതവിരുദ്ധ അപനിര്‍മിതികള്‍ ഉണ്ടാവാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും മീഡിയാ കമ്മീഷന് ആവശ്യപ്പെട്ടു.
ഭാരതസംസ്കാരത്തിന് അപമാനം: കത്തോലിക്ക കോൺഗ്രസ്
കോട്ടയം: ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവ മത പ്രതീകങ്ങളെ അവഹേളിക്കുന്ന കാർട്ടൂണിന് അവാർഡ് നൽകിയ കേരള ലളിതകലാ അക്കാഡമിയുടെ നടപടി തികച്ചും നിന്ദ്യവും ഭാരതസംസ്കാരത്തിന് അപമാനകരവുമാണെന്നു കത്തോലിക്ക കോൺഗ്രസ് കേന്ദ്ര നേതൃസമിതി.
വിശ്വാസപ്രകാരമുള്ള ക്രൈസ്തവ പ്രതീകങ്ങളെ അശ്ലീലപരമായ രീതിയിൽ ചിത്രീകരിച്ച കാർട്ടൂണിസ്റ്റിന്റെ പ്രകോപനപരമായ നിലപാടിനെ പിന്തുണയ്ക്കുന്ന കേരളസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ലളിതകലാ അക്കാഡമിയുടെ നിലപാട് പ്രതിഷേധാർഹമാണ്. ഈ സർക്കാരിന്റെ ചർച്ച് ബില്ല് ഉൾപ്പെടെയുള്ള ക്രൈസ്തവ വിരുദ്ധ നിലപാടുകളുടെ തുടർച്ചയായി മാത്രമേ ഈ അവാർഡ് നിർണയത്തെയും കത്തോലിക്ക കോൺഗ്രസ് കാണുന്നത്. മതവിശ്വാസങ്ങളെ വിലകുറച്ചു കാണുന്ന കേരളസർക്കാരിന്റെ ഇത്തരം സമീപനങ്ങൾക്കെതിരേ ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നൽകാൻ കത്തോലിക്ക കോൺഗ്രസ് തീരുമാനിച്ചു.
കോട്ടയം കേന്ദ്രകാര്യാലയത്തിൽ പ്രസിഡന്റ് ബിജുപറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി ടോണി പുഞ്ചക്കുന്നേൽ, പി.ജെ. പാപ്പച്ചൻ, പ്രഫ. ജോയി മുപ്രപ്പള്ളി, ജോസ് മേനാച്ചേരി, സാജു അലക്സ്, പ്രഫ. ജാൻസൻ ജോസഫ്, ഡോ. ജോസ്കുട്ടി ഒഴുകയിൽ, ജോർജ് കോയിക്കൽ, ബെന്നി ആന്റണി, തോമസ് പീടികയിൽ, ആന്റണി എൻ. തൊമ്മന, തൊമ്മി പിടിയത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
മതവികാരങ്ങളെ വ്രണപ്പെടുത്തുന്നത് സർക്കാർ നയമല്ലെന്നു മന്ത്രി ബാലൻ
ന്യൂഡൽഹി: ലളിതകലാ അക്കാദമി പുരസ്കാരം നൽകിയ വിവാദ കാർട്ടൂണ്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് സംസ്കാരിക മന്ത്രി എ.കെ. ബാലൻ. ഈ കാർട്ടൂണിനെ ചൊല്ലിയുണ്ടായ വിവാദത്തിൽ കഴന്പുണ്ടെന്നും അവാർഡ് നൽകിയത് പുനഃപരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. വിവാദകാർട്ടൂൺ സംബന്ധിച്ച് കേരള ഹൗസിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. അവാർഡ് നൽകിയ കാർട്ടൂണ്‍ പ്രത്യക്ഷത്തിൽ മതപ്രതീകങ്ങളെ അവഹേളിക്കുന്നതാണെന്നു മനസിലാക്കിയാണു പുനഃപരിശോധനയ്ക്കുള്ള തീരുമാനം. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ നീക്കമായി ഇതിനെ ചിത്രീകരിക്കേണ്ടതില്ല. അവാർഡ് നിർണയ സമിതിക്ക് വീഴ്ച സംഭവിച്ചോയെന്ന് ലളിതകലാ അക്കാഡമി പരിശോധിക്കട്ടെയെന്ന് മന്ത്രി ബാലൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോറ്റതിനു മതന്യൂനപക്ഷങ്ങളോടു സർക്കാർ വിദ്വേഷം തീർക്കുകയാണെന്ന ആരോപണം തെറ്റാണെന്നും മതപ്രതീകങ്ങളെ അവഹേളിക്കുന്ന തരത്തിൽ ചിത്രീകരിച്ച കാർട്ടൂണിനെ ലളിതകലാ അക്കാദമി പുരസ്കാരത്തിനായി തെരഞ്ഞെടുത്തതിനോടു സർക്കാരിനു യോജിപ്പില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ലളിതകലാ അക്കാദമിയുടെ പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടാറില്ല. അക്കാദമി ചുമതലപ്പെടുത്തുന്ന കമ്മിറ്റിയാണ് ജൂറിയെ തീരുമാനിക്കുന്നത്.
മതപ്രതീകങ്ങളെ അവഹേളിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്നതു സർക്കാർ നയമല്ല. ഒരു രൂപത്തിലും മതപ്രതീകങ്ങളെ അവഹേളിക്കുന്നതും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതും സർക്കാർ അംഗീകരിക്കില്ല. എന്നാൽ, ആവിഷ്കാര സ്വാതന്ത്യത്തിൽ തികഞ്ഞ സഹിഷ്ണുതയാണ് ഈ സർക്കാർ എക്കാലവും കാണിച്ചിട്ടുള്ളതെന്നു മന്ത്രി പറഞ്ഞു.
ലളിതകലാ അക്കാദമി മാപ്പുപറയണം: മാർ പോളി കണ്ണൂക്കാടൻ
ക്രൈസ്തവരെയും മത പ്രതീകങ്ങളെയും അവഹേളിക്കുന്ന തരത്തിലുള്ള കാർട്ടൂണിനു പുരസ്കാരം പ്രഖ്യാപിച്ച കേരള ലളിതകലാ അക്കാദമി നടപടി പിൻവലിച്ച് മാപ്പു പറയണമെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ആവശ്യപ്പെട്ടു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ചിലർ നടത്തുന്ന സഭാ അവഹേളനത്തിനു സർക്കാർ ഒരിക്കലും കൂട്ടുനിൽക്കരുത്. വിശ്വാസികൾക്കുണ്ടായ വേദനയിൽ അക്കാദമി ഖേദം പ്രകടിപ്പിച്ച് തെറ്റുതിരുത്തണം: ബിഷപ് മാർ കണ്ണൂക്കാടൻ ആവശ്യപ്പെട്ടു.
അത്യന്തം പ്രതിഷേധാർഹം
ക്രൈസ്തവ മതചിഹ്നമായ കുരിശും മതമേലധ്യക്ഷൻമാരുടെ അധികാര ചിഹ്നങ്ങളായ അംശവടിയും തൊപ്പിയും വികലമായി ചിത്രീകരിച്ച വിവാദ കാർട്ടൂണിന് ലളിതകലാ അക്കാദമി പുരസ്കാരം നൽകിയത് അത്യന്തം പ്രതിഷേധാർഹവും അപലപനീയവുമാണ്. മതവികാരത്തെ വ്രണപ്പെടുത്തുന്നതും നിന്ദിക്കുന്നതുമായ ഇത്തരം ചിത്രീകരണങ്ങളെ പ്രോൽസാഹിപ്പിക്കുന്നത് സാംസ്കാരിക കേരളത്തിന് ഭൂഷണമല്ല.
ജോജി ചിറയിൽ, കേരള കാത്തലിക് കൗണ്‍സിൽ സെക്രട്ടറി ചങ്ങനാശേരി അതിരൂപത പിആർഒ
അക്കാദമിയിലേക്ക് 17ന് തൃശൂർ അതിരൂപതയുടെ പ്രതിഷേധ മാർച്ച്
തൃശൂർ: ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുന്ന കാർട്ടൂണിനു പുരസ്കാരം നല്‍കിയതിൽ പ്രതിഷേധിച്ച് 17ന് ക്രൈസ്തവ സംഘടനകൾ ലളിതകലാ അക്കാദമിയിലേക്കു മാർച്ചും ധർണയും നടത്തും. തൃശൂർ അതിരൂപതയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
രാവിലെ 9.30ന് പാസ്റ്ററൽ സെന്ററിൽനിന്നാണ് മാർച്ച് ആരംഭിക്കുക.
16ന് തൃശൂർ അതിരൂപതയിലെ എല്ലാ ഇടവകകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും അതിരൂപത ഇറക്കിയ സർക്കുലർ വിശ്വസികളോട് ആവശ്യപ്പെടുന്നുണ്ട്. ക്രൈസ്തവ വിശ്വാസികൾ പരിപാവനമായി കരുതുന്ന മതപ്രതീകങ്ങളെ അവഹേളിക്കുന്ന തരത്തിലുള്ള കാർട്ടൂൺ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത് അത്യന്തം പ്രതിഷേധാർഹമാണ്. ക്രൈസ്തവ വിശ്വാസങ്ങൾക്കെതിരെ തുടർച്ചയായി അവഹേളനം നടത്തുന്നതു വിശ്വസികൾക്കു വേദനയുണ്ടാക്കുന്നതായും അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് വല്ലൂരാൻ ഒപ്പുവച്ച സർക്കുലറിൽ പറയുന്നു.
അസഹിഷ്ണുതയുടെ മുഖം
ഇടതു സർക്കാരിന്റെ അസഹിഷ്ണുതയുടെ മുഖമാണ് അവാർഡ് നിർണയത്തിലൂടെ വ്യക്തമാകുന്നത്. അവാർഡ് നിർണയം പുനഃപരിശോധിക്കണം. സഭയെ അവഹേളിക്കുന്ന ആളുകളെ അവാർഡ് കൊടുത്ത് ആദരിക്കുന്നത് സർക്കാരിന്റെ നയമാണോ എന്നു മുഖ്യമന്ത്രി വ്യക്തമാക്കുകയും അവാർഡ് പിൻവലിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്യണം. ഇല്ലെങ്കിൽ കെസിവൈഎം ശക്തമായ പ്രതിഷേധപരിപാടികളുമായി മുന്നോട്ട് പോകും.
സിറിയക് ചാഴികാടൻ, കെസിവൈഎം സംസ്ഥാന പ്രസിഡന്റ്