തിരുവനന്തപുരം : ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ സ്വീകരിച്ച നടപടികളാണു ലോക്സഭാ തെരഞ്ഞെടുപ്പു തോൽവിക്കു പ്രധാന കാരണമായതെന്നു സിപിഐ സംസ്ഥാന കൗണ്‍സിൽ. പോലീസിന്റെ സഹായത്തോടെ രണ്ടു സ്ത്രീകളെ സന്നിധാനത്തേക്കു കൊണ്ടുപോയതു മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ്.
ഹൈന്ദവസമൂഹത്തിൽ വലിയ പ്രതിഷേധമാണ് ഇതിനെതിരേ ഉയർന്നത്. എന്നാൽ ഇതൊന്നും കാണാതെ തട്ടിപ്പു കേസുകളിൽ പ്രതികളായിട്ടുള്ള സമുദായ നേതാക്കളെ തലപ്പത്തു പ്രതിഷ്ഠിച്ചു സർക്കാർ നവോഥാന സമിതിയുണ്ടാക്കി. ലക്ഷക്കണക്കിനു സ്ത്രീകളെ പങ്കെടുപ്പിച്ചു വനിതാ മതിലും തീർത്തു. എന്നിട്ടും കനത്ത തോൽവി സംഭവിച്ചു. ഇനിയെങ്കിലും അനുഭവത്തിൽനിന്നു പാഠം പഠിച്ചില്ലെങ്കിൽ വലിയ തകർച്ചയിലേയ്ക്കു മുന്നണി പോകുമെന്നും സിപിഐ സംസ്ഥാന കൗണ്‍സിലിൽ നേതാക്കൾ പറഞ്ഞു.
ഇന്നലെ സംസ്ഥാന കൗണ്‍സിലിനു മുമ്പ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവും ചേർന്നിരുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് ചർച്ച ചെയ്ത റിപ്പോർട്ട് സംസ്ഥാന കൗണ്‍സിലിൽ അവതരിപ്പിച്ചു.
ചർച്ച തുടങ്ങിയപ്പോൾത്തന്നെ രൂക്ഷമായ വിമർശനമാണു ശബരിമലയുമായി ബന്ധപ്പെട്ടുള്ള സർക്കാർ നടപടികൾക്കെതിരേ ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയായിരുന്നു വിമർശനത്തിന്റെ മുഖ്യ ഇര. സിപിഎമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇംഗിതങ്ങൾക്കനുസരിച്ചു മാത്രം പ്രവർത്തിക്കുന്ന സർക്കാരായി ഇടതു സർക്കാർ മാറിയെന്നായിരുന്നു പ്രധാന വിമർശനം.
ശബരിമലയിലെ കോടതി വിധി അംഗീകരിക്കുമ്പോഴും പ്രായോഗിക നിലപാടു സ്വീകരിക്കാതെയും മുന്നണിയിൽപ്പോലും ആലോചിക്കാതെയും മുഖ്യമന്ത്രി എടുത്ത ഒറ്റയാൻ തീരുമാനങ്ങളാണു വിശ്വാസികളെ വെറുപ്പിച്ചതെന്നും ദയനീയമായ തോൽവിയ്ക്ക് ഇടയാക്കിയതെന്നും നേതാക്കളിൽ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു.
ഹൈന്ദവസമൂഹത്തിൽ വലിയ പ്രതിഷേധമാണ് ഇതിനെതിരേ ഉയർന്നത്. എന്നാൽ ഇതൊന്നും കാണാതെ തട്ടിപ്പു കേസുകളിൽ പ്രതികളായിട്ടുള്ള സമുദായ നേതാക്കളെ തലപ്പത്തു പ്രതിഷ്ഠിച്ചു സർക്കാർ നവോഥാന സമിതിയുണ്ടാക്കി. ലക്ഷക്കണക്കിനു സ്ത്രീകളെ പങ്കെടുപ്പിച്ചു വനിതാ മതിലും തീർത്തു. എന്നിട്ടും കനത്ത തോൽവി സംഭവിച്ചു. ഇനിയെങ്കിലും അനുഭവത്തിൽനിന്നു പാഠം പഠിച്ചില്ലെങ്കിൽ വലിയ തകർച്ചയിലേയ്ക്കു മുന്നണി പോകുമെന്നും സിപിഐ സംസ്ഥാന കൗണ്‍സിലിൽ നേതാക്കൾ പറഞ്ഞു.
ഇന്നലെ സംസ്ഥാന കൗണ്‍സിലിനു മുമ്പ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവും ചേർന്നിരുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് ചർച്ച ചെയ്ത റിപ്പോർട്ട് സംസ്ഥാന കൗണ്‍സിലിൽ അവതരിപ്പിച്ചു.
ചർച്ച തുടങ്ങിയപ്പോൾത്തന്നെ രൂക്ഷമായ വിമർശനമാണു ശബരിമലയുമായി ബന്ധപ്പെട്ടുള്ള സർക്കാർ നടപടികൾക്കെതിരേ ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയായിരുന്നു വിമർശനത്തിന്റെ മുഖ്യ ഇര. സിപിഎമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇംഗിതങ്ങൾക്കനുസരിച്ചു മാത്രം പ്രവർത്തിക്കുന്ന സർക്കാരായി ഇടതു സർക്കാർ മാറിയെന്നായിരുന്നു പ്രധാന വിമർശനം.
ശബരിമലയിലെ കോടതി വിധി അംഗീകരിക്കുമ്പോഴും പ്രായോഗിക നിലപാടു സ്വീകരിക്കാതെയും മുന്നണിയിൽപ്പോലും ആലോചിക്കാതെയും മുഖ്യമന്ത്രി എടുത്ത ഒറ്റയാൻ തീരുമാനങ്ങളാണു വിശ്വാസികളെ വെറുപ്പിച്ചതെന്നും ദയനീയമായ തോൽവിയ്ക്ക് ഇടയാക്കിയതെന്നും നേതാക്കളിൽ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു.