+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എൻജിനിയറിംഗ്/ആർകിടെക്ചർ/ഫാർമസി കോഴ്സുകളിലേക്ക് ആദ്യ അലോട്ട്മെന്‍റ് 20ന്

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ്/ആർകിടെക്ചർ/ഗവ. ഫാർമസി കോഴ്സുകളിലേക്കുള്ള ആദ്യ അലോട്ട്മ
എൻജിനിയറിംഗ്/ആർകിടെക്ചർ/ഫാർമസി കോഴ്സുകളിലേക്ക് ആദ്യ അലോട്ട്മെന്‍റ് 20ന്
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ്/ആർകിടെക്ചർ/ഗവ. ഫാർമസി കോഴ്സുകളിലേക്കുള്ള ആദ്യ അലോട്ട്മെന്‍റ് 20ന് പ്രസിദ്ധീകരിക്കും. 21 മുതൽ 26 ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ അലോട്ട്മെന്‍റ് ലഭിച്ചവർ മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അടയ്ക്കേണ്ടതുമായ തുക കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തിരമോ ഓണ്‍ലൈൻ പേയ്മെന്‍റ് മുഖാന്തിരമോ അടയ്ക്കണം. നിശ്ചിത സമയത്തിനകം ഫീസ് അടയ്ക്കാത്ത വിദ്യാർഥികളുടെ അലോട്ട്മെന്‍റും ബന്ധപ്പെട്ട സ്ട്രീമിൽ നിലവിലുള്ള ഹയർ ഓപ്ഷനുകളും റദ്ദാകും. റദ്ദാക്കപ്പെടുന്ന ഓപ്ഷനുകൾ പിന്നീടുള്ള ഘട്ടങ്ങളിൽ ലഭ്യമാകുന്നതല്ല. അലോട്ട്മെന്‍റ് ലഭിച്ചാൽ പ്രവേശനം നേടുകയും പഠനം തുടരുകയും ചെയ്യും എന്നുറപ്പുളള കോളജുകളിലേക്കും കോഴ്സുകളിലേക്കും മാത്രം ഓപ്ഷനുകൾ നൽകാൻ വിദ്യാർഥികൾ പ്രത്യേകം ശ്രദ്ധിക്കണം.

കോളജുകൾ

ഒന്നാം ഘട്ടത്തിൽ താഴെപറയുന്ന കോളജുകളിലേക്കായിരിക്കും അലോട്ട്മെന്‍റ്.
സർക്കാർ/എയ്ഡഡ് എൻജിനിയറിംഗ് കോളജുകൾ, കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിക്കു കീഴിലുള്ള എൻജിനിയറിംഗ് കോളജുകൾ, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിക്കു കീഴിലുള്ള എൻജിനിയറിംഗ് കോളജുകൾ, കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് യൂണിവേഴ്സിറ്റിക്കു കീഴിലുള്ള എൻജിനിയറിംഗ് കോളജുകൾ, സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിംഗ് കോളജുകൾ, വിവിധ യൂണിവേഴ്സിറ്റികളുടെ നിയന്ത്രണത്തിലുള്ള സ്വാശ്രയ എൻജിനിയറിംഗ്
കോളജുകൾ. കേരള കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്‍റ് അസോസിയേഷനു കീഴിൽ വരുന്ന സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ് കോളജുകൾ, കേരള സെൽഫ് ഫിനാൻസിംഗ് എൻജിനിയറിംഗ് കോളജ് മാനേജ്മെന്‍റ് അസോസിയേഷനു കീഴിൽ വരുന്ന സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ് കോളജുകൾ, ആർകിടെക്ചർ കോളജ് മാനേജ്മെന്‍റ് അസോസിയേഷനു കീഴിൽ വരുന്ന സ്വകാര്യ സ്വാശ്രയ ആർകിടെക്ചർ കോളജുകൾ, സർക്കാർ ഫാർമസി കോളജുകൾ.

സർക്കാർ/എയ്ഡഡ് കോളജുകളിൽ നിലവിലുള്ള സംവരണ നയം തുടരും. കൂടാതെ സർക്കാർ നിയന്ത്രിത സ്വാശ്രയ/ യൂണിവേഴ്സിറ്റി നിയന്ത്രിത സ്വാശ്രയ/ സ്വകാര്യ സ്വാശ്രയ കോളജുകളിലെ സർക്കാർ സീറ്റുകളിലേക്ക് പ്രവേശന പരീക്ഷാ കമ്മീഷണർ അലോട്ട്മെന്‍റ് നടത്തും. സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളിലെ 50 ശതമാനം മെറിറ്റ് സീറ്റുകളിലും 45 ശതമാനം മാനേജ്മെന്‍റ് സീറ്റുകളിലും പ്രവേശന പരീക്ഷാ കമ്മീഷണർ അലോട്ട്മെന്‍റ് നടത്തും. കോ-ഓപറേറ്റീവ് അക്കാഡമി ഓഫ് പ്രഫഷണൽ എഡ്യുക്കേഷനു കീഴിലുള്ള സ്വാശ്രയ കോളജുകളിലെ 60 ശതമാനം മെരിറ്റ് സീറ്റുകളിലും 35 ശതമാനം മാനേജ്മെന്‍റ് സീറ്റുകളിലും പ്രവേശന പരീക്ഷാ കമ്മീഷണർ അലോട്ട്മെന്‍റ് നടത്തും. സെന്‍റർ ഫോർ പ്രഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന് കീഴിലുള്ള തൊടുപുഴ, മുട്ടം, യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിലെ 95 ശതമാനം സീറ്റുകൾ സർക്കാർ സീറ്റുകളായി പ്രവേശന പരീക്ഷാ കമ്മീഷണർ അലോട്ട്മെന്‍റ് നടത്തും. കോഴിക്കോട് സർവകലാശാലയുടെ കീഴിലുള്ള കാലിക്കട്ട് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ്ആൻഡ് ടെക്നോളജിയിലെ മുഴുവൻ സീറ്റുകളും സർക്കാർ സീറ്റുകളായി പ്രവേശന പരീക്ഷാ കമ്മീഷണർ അലോട്ട്മെന്‍റ് നടത്തും. തിരുവനന്തപുരം, പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ കോളജ് ഓഫ് എൻജിനിയറിംഗിലെ 50 ശതമാനം മെരിറ്റ് സീറ്റുകളിലും 35 ശതമാനം മാനേജ്മെന്‍റ് സീറ്റുകളിലും പ്രവേശന പരീക്ഷാ കമ്മീഷണർ അലോട്ട്മെന്‍റ് നടത്തും.

സ്വകാര്യ സ്വാശ്രയ എൻജിനീയറിംഗ്/ ആർക്കിടെക്ചർ കോളജുകളിലെ സമുദായം/ രജിസ്റ്റേർഡ് സൊസൈറ്റി / രജിസ്റ്റേർഡ് ട്രസ്റ്റ് ക്വാട്ട സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് പിന്നീട് ഓപ്ഷനുകൾ നൽകാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. ഇതു സംബന്ധിച്ച വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.

വാർഷിക ഫീസ് ഘടന

സർക്കാർ/എയ്ഡഡ് എൻജിനിയറിംഗ് കോളജുകൾ- 8,225 രൂപ.
സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകൾ- സർക്കാർ സീറ്റ് - 35,000 രൂപ. മാനേജ്മെന്‍റ് സീറ്റ് - 65,000 രൂപ. കേരള സർവകലാശാലയുടെ നിയന്ത്രണത്തിലുള്ള സ്വാശ്രയ കോളജ് - സർക്കാർ സീറ്റ് - 35,000 രൂപ. മാനേജ്മെന്‍റ് സീറ്റ് - 65,000 രൂപ.

കോഴിക്കോട് സർവകലാശാലയുടെ നിയന്ത്രണത്തിലുള്ള സ്വാശ്രയ കോളജ് - 100 ശതമാനം സർക്കാർ സീറ്റ് -35,000 രൂപ. സെന്‍റർ ഫോർ പ്രഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന്‍റെ കീഴിലുള്ള സ്വാശ്രയ കോളജ്- 35,000 രൂപ. എസ്‌സിടി കോളജ് ഓഫ് എൻജിനിയറിംഗ് തിരുവനന്തപുരം - 50 സർക്കാർ സീറ്റ്- 35,000 രൂപ, 35 ശതമാനം മാനേജ്മെന്‍റ് സീറ്റ്- 65,000 രൂപ.
അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളജുകൾ - ബിടെക് (അഗ്രികൾച്ചറൽ എൻജിനിയറിംഗ്-75,000 രൂപ (ഓരോ സെമസ്റ്ററിനുമുള്ള ട്യൂഷൻ ഫീസ്),
ബിടെക് ഫുഡ് ആൻഡ് എൻജിനീയറിംഗ് ടെക്നോളജി -36,250 രൂപ (ഓരോ സെമസ്റ്ററിനുമുള്ള ട്യൂഷൻ ഫീസ്).

ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് യൂണിവേഴ്സിറ്റ്ക്ക് കീഴിലുള്ള കോളജ് -ബിടെക് ഫുഡ് സയൻസ് ആൻഡ് ടെക്നോളജി 33,000 രൂപ (ഓരോ സെമസ്റ്ററിനുമുള്ള ട്യൂഷൻ ഫീസ്),
കേരള സെൽഫ് ഫിനാൻസിംഗ് എൻജിനിയറിംഗ് കോളജ് മാനേജ്മെന്‍റ് അസോസിയേഷനുകീഴലുള്ള സ്വകാര്യ സ്വാശ്രയ കോളജുകൾ- 50 ശതമാനം സർക്കാർ സീറ്റ് -25 ശതമാനം താഴ്ന്ന വരുമാനക്കാർ- 50,000 രൂപ വരെ. 25 ശതമാനം മറ്റുള്ളവർ- ട്യൂഷൻ ഫീസ് -50,000 രൂപ വരെ.
നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിംഗ് കോഴ്സ്- 25 ശതമാനം താഴ്ന്ന വരുമാനക്കാർ - 85,000 രൂപ വരെ. 25 ശതമാനം മറ്റുള്ളവർ- ട്യൂഷൻ ഫീസ് -85,000 രൂപ വരെ സ്പെഷൽ ഫീസ് -50,000 രൂപ.

കുറിപ്പ്: 1. അലോട്ട്മെന്‍റ് ലഭിക്കുന്നവർ സിഇഇ യുടെ പേരിൽ 10,000 രൂപ ബന്ധപ്പെട്ട എസ്ബിഐ ശാഖയിലോ ഓണ്‍ലൈനായോ അടയ്ക്കേണ്ടതാണ്. ബാക്കി ഫീസ് തുക ബന്ധപ്പെട്ട കോളജിൽ പ്രവേശനം നേടുമ്പോൾ അടച്ചാൽ മതിയാകും.

2. കേരള സെൽഫ് ഫിനാൻസിംഗ് എൻജിനിയറിംഗ് കോളജ് മാനേജ്മെന്‍റ് അസോസിയേഷനുകീഴലുള്ള സ്വകാര്യ സ്വാശ്രയ കോളജുകളിലെ വിവിധ കോഴ്സുകളുടെ വ്യത്യസ്ത ഫീസ് നിരക്ക് വെബ്സൈറ്റിൽ പ്രത്യേക വിജ്ഞാപനത്തിലൂടെ ലഭ്യമാക്കും.

കേരള കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്‍റ് അസോസിയേഷനു കീഴിൽ വരുന്ന എൻജിനിയറിംഗ് കോളജുകൾ - 50 ശതമാനം സർക്കാർ സീറ്റ് - 75,000 രൂപ + 1,00,000 രൂപ തിരികെ ലഭിക്കുന്ന പലിശ രഹിത നിക്ഷേപ തുക (എസ്‌സി/എസ്ടി/ഒഇസി) മത്സ്യത്തൊഴിലാളികളുടെ മക്കൾ ഒഴികെ)

സ്കോളർഷിപ്പ് - 60 വിദ്യാർഥികളുടെ ഓരോ ബാച്ചിനും മൂന്നു ലക്ഷം രൂപ വീതം സ്കോളർഷിപ്പ് ഇനത്തിൽ മാനേജ്മെന്‍റുകൾ മാറ്റി വയ്ക്കുകയും പ്രവേശന നടപടികൾ അവസാനിച്ചശേഷം പ്രസ്തുത തുക ട്യൂഷൻ ഫീ വേയ്‌വർ ഇനതതിൽ ബിപിഎൽ വിഭാഗം വിദ്യാർഥികൾക്ക് വിതരണം ചെയ്യും.

അലോട്ട്മെന്‍റ് ലഭിക്കുന്നവർ സിഇഇ യുടെ പേരിൽ 10,000 രൂപ ബന്ധപ്പെട്ട എസ്ബിഐ ശാഖയിലോ ഓണ്‍ലൈനായോ ഒടുക്കേണ്ടതാണ്. ബാക്കി ഫീസ് തുക ബന്ധപ്പെ കോളജിൽ പ്രവേശനം നേടുമ്പോൾ ഒടുക്കിയാൽ മതിയാകും.

AIK, VJC,SJC, JEC, AJC, LMC, VML എന്നീ കോളജുകൾക്ക് തിരികെ നൽകുന്ന പലിശ രഹിത നിക്ഷേപ തുക ബാധകമല്ല.

ആർക്കിടെക്ചർ- സർക്കാർ/എയ്ഡഡ് കോളജുകൾ - 8225 രൂപ.
25 ശതമാനം താഴ്ന്ന വരുമാനക്കാർ - 55,000 രൂപ. 25 ശതമാനം മറ്റുള്ളവർ - ട്യൂഷൻ ഫീസ് -55,000 രൂപ + സ്പെഷൽ ഫീസ് -25,000 രൂപ. സ്വകാര്യ സ്വാശ്രയ കോളജുകൾ- അലോട്ട്മെന്‍റ് ലഭിക്കുന്നവർ സിഇഇയുടെ പേരിൽ 10,000 രൂപ ബന്ധപ്പെട്ട എസ്ബിഐ ശാഖയിലോ ഓണ്‍ലൈനായോ ഒടുക്കേണ്ടതാണ്. ബാക്കി ഫീസ് തുക ബന്ധപ്പെട്ട ക കോളജിൽ പ്രവേശനം നേടുമ്പോൾ ഒടുക്കിയാൽ മതിയാകും.

സർക്കാർ ഫാർമസി കോളജുകൾ- 15,000 രൂപ താഴന്ന വരുമാനക്കാരുടെ ആനൂകൂല്യങ്ങൾ ലഭ്യമാകുന്നത് കോളജുകളിലേക്കുള്ള അലോട്ട്മെന്‍റ് പൂർത്തിയായതിനു ശേഷമായിരിക്കും. അതിനാൽ അലോട്ട്മെന്‍റ് സമയത്ത് വിദ്യാർഥികൾ, സർക്കാർ നിശ്ചയിച്ച വാർഷിക മെറിറ്റ് ഫീസ് ഒടുക്കേണ്ടതാണ്. ഫീസ് ഇളവ് ലഭിക്കുന്ന വിദ്യാർഥികൾക്ക് ബാക്കിതുക മടക്കി നൽകും.

ട്യൂഷൻ ഫീസ് ഇളവ് പദ്ധതി

എൻജിനിയറിംഗ് കോഴ്സുകൾക്ക് എഐസിടിഇ നിർദ്ദേശാനുസൃതമുള്ള ഫീസ് ഇളവ് പദ്ധതി നടപ്പാക്കുന്നതാണ്. ഓരോ കോഴ്സിലും ആകെ സീറ്റുകളുടെ അഞ്ചു ശതമാനം സീറ്റുകൾ അധികമായി ട്യൂഷൻ ഫീസിളവ് പ്രകാരം പ്രവേശന പരീക്ഷാ കമ്മീഷണർ അലോട്ട്മെന്‍റ് നടത്തും. ഇതിന് അർഹരായ വിദ്യാർഥികളെ പ്രവേശനം അവസാനിപ്പിച്ചതിനു ശേഷം തെരഞ്ഞെടുക്കും. അലോട്ട്മെന്‍റ് ലഭിക്കുന്ന എസ്‌സി/ എസ്ടി/ ഒഇസി എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികളുടെ ഫീസ് ആനുകൂല്യത്തിന് അർഹരായ വിദ്യാർഥികൾ ടോക്കണ്‍ ഫീസ് അടയ്ക്കേണ്ട.

ഗവണ്‍മെന്‍റും സ്വാശ്രയ മാനേജ്മെന്‍റുകളും തമ്മിലുള്ള കരാറിന്‍റെ അടിസ്ഥാനത്തിൽ നിശ്ചയിച്ചിട്ടുള്ള ഫീസ് ഘടന കോടതിയോ മറ്റ് അധികാരപ്പെട്ട സ്ഥാപനങ്ങളോ അംഗീകരിക്കാത്തപക്ഷം ഫീ റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസ് എല്ലാ വിദ്യാർഥികളും അടയ്ക്കാൻ ബാധ്യസ്ഥരായിരിക്കും. കേന്ദ്ര റെഗുലേറ്ററി അഥോറിറ്റിയുടെ അംഗീകാരവും യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനും സർക്കാർ അനുമതിയുമുള്ള കോളജുകളിലേക്ക് മാത്രമേ പ്രവേശന പരീക്ഷാ കമ്മീഷണർ അലോട്ട്മെന്‍റ് നടത്തുകയുള്ളൂ.