കാഞ്ഞിരപ്പള്ളി: കേന്ദ്രസർക്കാരിന്റെ ശാസ്ത്ര-സാങ്കേതിക വിഭാഗത്തിന്റെ കുടക്കീഴിൽ പ്രവർത്തിക്കുന്ന സംരംഭകത്വ കൂട്ടായ്മയുടെ (ഇസ്ബ - ഇന്ത്യൻ സയൻസ് ആൻഡ് ടെക്നോളജി എന്റർപ്രണർഷിപ് പാർക്ക് ആൻഡ് ബിസിനസ് ഇൻക്യൂബേറ്റർ അസോസിയേഷൻ) 13ാമത് ദേശീയ സമ്മേളനത്തിന് കാഞ്ഞിരപ്പളളി അമൽജ്യോതി എൻജിനിയറിംഗ് കോളജ് വേദിയാകുന്നു. ജൂലൈ 18, 19 തീയതികളിൽ നടക്കുന്ന സമ്മേളനം കേരള ഗവർണർ ജസ്റ്റീസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും.
സംരംഭകത്വം- പുതിയ മാനങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 500 ൽപരം യുവസംരംഭകർ പങ്കെടുക്കും.
ദേശീയ-അന്തർദേശീയതലങ്ങളിലെ യുവ വ്യവസായ പ്രമുഖർ, സർക്കാർ സംവിധാനങ്ങൾ, സർവകലാശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെ കൂട്ടിയിണക്കുന്ന ചാലക ശക്തിയായ ഇസ്ബയുടെ ആദ്യ സമ്മേളനം നടന്നത് 2007 ലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമ്മേളനം നടത്തുകവഴി അതാതു പ്രദേശങ്ങളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, തദ്ദേശീയരായ സംരംഭകർക്ക് സ്വന്തം പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കാൻ അവസരം നൽകുക എന്നതും ഇസ്ബാ സമ്മേളനത്തിന്റെ ലക്ഷ്യങ്ങളാണ്.
കൂടാതെ, സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഇന്ത്യൻ സംരംഭകത്വത്തെ ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യവും ഇസ്ബാ അസോസിയേഷനുണ്ട്. യുവസംരംഭകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി കേന്ദ്ര ഗവണ്മെന്റിന്റെ സാന്പത്തിക സഹായത്തോടെ പ്രവർത്തിച്ചുവരുന്ന ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ (ടിബിഐ) ലൂടെയും വിവിധങ്ങളായ ഗവേഷണപ്രവർത്തനങ്ങൾ വഴിയും സംരംഭകരംഗത്തെ നിറസാന്നിധ്യമായ അമൽജ്യോതിയുടെ മികവിനുള്ള അംഗീകാരവുമായിട്ടാണ് ഇസ്ബാ ദേശീയ സമ്മേളനത്തിന് കാഞ്ഞിരപ്പള്ളി വേദിയാകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗവൺമെന്റ് അംഗീകാരത്തോടെ പ്രവർത്തിക്കുന്ന എല്ലാ ബിസിനസ് ഇൻകുബേറ്ററുകളുടെയും പ്രതിനിധികൾ പങ്കെടുക്കുന്ന ഈ ദേശീയ സമ്മേളനം കേരളത്തിലെ സംരംഭകപ്രവർത്തനങ്ങൾക്ക് പുത്തൻ ഉണർവ് നൽകും. സമ്മേളനത്തിന് കേരളം വേദിയാകുന്നത് രണ്ടാം തവണയാണ്. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ശാസ്ത്ര-സാങ്കേതിക വിഭാഗത്തിന്റെയും ബയോടെക്നോളജി ഇൻഡസ്ട്രി റിസേർച്ച് അസിസ്റ്റൻസ് കൗണ്സിലിന്റെയും സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരളാ സ്റ്റാർട്ടപ്സ് മിഷന്റെയും സാന്പത്തിക സഹായത്തോടെയാണ് ഈ ബൃഹത്തായ സമ്മേളനം നടത്തപ്പെടുന്നത്.
സംരംഭകത്വം- പുതിയ മാനങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 500 ൽപരം യുവസംരംഭകർ പങ്കെടുക്കും.
ദേശീയ-അന്തർദേശീയതലങ്ങളിലെ യുവ വ്യവസായ പ്രമുഖർ, സർക്കാർ സംവിധാനങ്ങൾ, സർവകലാശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെ കൂട്ടിയിണക്കുന്ന ചാലക ശക്തിയായ ഇസ്ബയുടെ ആദ്യ സമ്മേളനം നടന്നത് 2007 ലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമ്മേളനം നടത്തുകവഴി അതാതു പ്രദേശങ്ങളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, തദ്ദേശീയരായ സംരംഭകർക്ക് സ്വന്തം പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കാൻ അവസരം നൽകുക എന്നതും ഇസ്ബാ സമ്മേളനത്തിന്റെ ലക്ഷ്യങ്ങളാണ്.
കൂടാതെ, സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഇന്ത്യൻ സംരംഭകത്വത്തെ ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യവും ഇസ്ബാ അസോസിയേഷനുണ്ട്. യുവസംരംഭകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി കേന്ദ്ര ഗവണ്മെന്റിന്റെ സാന്പത്തിക സഹായത്തോടെ പ്രവർത്തിച്ചുവരുന്ന ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ (ടിബിഐ) ലൂടെയും വിവിധങ്ങളായ ഗവേഷണപ്രവർത്തനങ്ങൾ വഴിയും സംരംഭകരംഗത്തെ നിറസാന്നിധ്യമായ അമൽജ്യോതിയുടെ മികവിനുള്ള അംഗീകാരവുമായിട്ടാണ് ഇസ്ബാ ദേശീയ സമ്മേളനത്തിന് കാഞ്ഞിരപ്പള്ളി വേദിയാകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗവൺമെന്റ് അംഗീകാരത്തോടെ പ്രവർത്തിക്കുന്ന എല്ലാ ബിസിനസ് ഇൻകുബേറ്ററുകളുടെയും പ്രതിനിധികൾ പങ്കെടുക്കുന്ന ഈ ദേശീയ സമ്മേളനം കേരളത്തിലെ സംരംഭകപ്രവർത്തനങ്ങൾക്ക് പുത്തൻ ഉണർവ് നൽകും. സമ്മേളനത്തിന് കേരളം വേദിയാകുന്നത് രണ്ടാം തവണയാണ്. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ശാസ്ത്ര-സാങ്കേതിക വിഭാഗത്തിന്റെയും ബയോടെക്നോളജി ഇൻഡസ്ട്രി റിസേർച്ച് അസിസ്റ്റൻസ് കൗണ്സിലിന്റെയും സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരളാ സ്റ്റാർട്ടപ്സ് മിഷന്റെയും സാന്പത്തിക സഹായത്തോടെയാണ് ഈ ബൃഹത്തായ സമ്മേളനം നടത്തപ്പെടുന്നത്.