തിരുവനന്തപുരം: അഴിമതിക്കാർ ആരായാലും രക്ഷപ്പെടാൻ പോകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സർക്കാർ ശക്തമായ നടപടി തന്നെ സ്വീകരിക്കും. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷണം നടത്തി 2015 മേയ് 28-ന് വിജിലൻസ് ഡയറക്ടർ നൽകിയ റിപ്പോർട്ട് അവഗണിച്ചതിന്റെ ഫലമാണു പാലാരിവട്ടം മേൽപ്പാലത്തിന്റെ കാര്യത്തിൽ കണ്ടത്. വിജിലൻസ് ഡിവൈഎസ്പി നൽകിയ റിപ്പോർട്ടിൽ കഴിഞ്ഞ സർക്കാർ ഒരു നടപടിയും എടുത്തില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
മരാമത്ത് പണികളുടെ ബില്ല് തയാറാക്കുന്പോൾ തന്നെ ഉദ്യോഗസ്ഥർക്കു നൽകേണ്ട കൈക്കൂലിയുടെ ശതമാനം നിശ്ചയിക്കുന്നു. പണി പൂർത്തീകരിക്കാതെ തന്നെ ബില്ല് പാസാക്കി കൈക്കൂലി വാങ്ങുന്നു. ടാർ ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികൾ മറിച്ചുവിൽക്കുന്നു. ഉദ്യോഗസ്ഥ സ്ഥലമാറ്റത്തിനും നിയമനത്തിനും നിശ്ചിത തുക വാങ്ങുന്നു. മന്ത്രി, സെക്രട്ടറി തലത്തിലുള്ളവർക്കു നൽകാൻ എന്ന പേരിൽ വിവിധ ഡിവിഷനുകളിൽനിന്ന് ചീഫ് എൻജിനിയർമാരും സൂപ്രണ്ടിംഗ് എൻജിനിയർമാരും കൈക്കൂലി വാങ്ങുന്നു. വിവിധ ആവശ്യങ്ങൾക്കായി റോഡ് കുഴിക്കുന്നതിനും മണ്ണിട്ട് നികത്തുന്നതിനും അഴിമതി നടത്തുന്നു തുടങ്ങി ഒൻപതു കാര്യങ്ങൾ വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്. മന്ത്രിയുടേയും വകുപ്പ് സെക്രട്ടറിയുടേയും പേരിൽ പിരിക്കുന്ന പണം അവർ തന്നെ കൈകാര്യം ചെയുകയാണോ മുകളിലേക്ക് കൈമാറുന്നുണ്ടോ എന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലാരിവട്ടം മേൽപ്പാലം: എല്ലാ പ്രവർത്തനങ്ങളും അന്വേഷിക്കും - മന്ത്രി ജി. സുധാകരൻ
തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടുള്ള എല്ലാ അഴിമതിയെ സംബന്ധിച്ചും സർക്കാർ അന്വേഷണം നടത്തുമെന്നു മന്ത്രി ജി സുധാകരൻ നിയമസഭയെ അറിയിച്ചു. വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ പാലത്തിന്റെ രൂപകൽപ്പനയിൽത്തന്നെ കുഴപ്പം കണ്ടെത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി നിർമാണത്തിലും പാകപ്പിഴ സംഭവിച്ചു. നിർമാണ ഏജൻസിയായ കിറ്റ്കോയുടെ മേൽനോട്ടം പ്രവർത്തനങ്ങളിൽ ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം വ്യവസായ മന്ത്രിയെ അറിയിക്കും. വൻതുക കമ്മീഷൻ വാങ്ങിയാണു പല പ്രവൃത്തികളും ഇവിടെ നടന്നത്. ആവശ്യത്തിനു സിമന്റ്, കമ്പി എന്നിവ ഉപയോഗിച്ചിട്ടില്ല. ഗുണനിലവാരമില്ലാത്ത നിർമാണ സാധനങ്ങളാനു കരാറുകാരൻ ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്.ശർമ, കെ.ജെ.മാക്സി, എം.സ്വരാജ്, ജോണ് ഫെർണാണ്ടസ് എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി ജി.സുധാകരൻ.
എല്ലാ നിയമസഭാ മണ്ഡലങ്ങളിലും നീന്തൽക്കുളം
തിരുവനന്തപുരം: പാഠ്യപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും നീന്തൽക്കുളങ്ങൾ നിർമിക്കുമെന്ന് മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് നിയമസഭയിൽ പറഞ്ഞു.
റോഡ് സുരക്ഷ, യോഗ, നീന്തൽ എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നു മുഖ്യമന്ത്രി പ്രത്യേകം നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനം. അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സ്കൂളുകൾ ഏറ്റെടുക്കുന്നതു സർക്കാർ നയമല്ല.
ഇത്തരം സ്കൂളുകളുടെ രക്ഷയ്ക്ക് ജനപ്രതിനിധികളും അവിടുത്തെ ജനങ്ങളും മുൻകൈയെടുക്കണമെന്നും ഇക്കാര്യത്തിൽ സർക്കാരിന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മുല്ലക്കര രത്നാകരന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി രവീന്ദ്രനാഥ്.
മത്സ്യത്തൊഴിലാളികൾക്കു വീടിന് 25 കോടി
തിരുവനന്തപുരം: കടൽക്ഷോഭത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സുരക്ഷിത മേഖലയിൽ സ്ഥലം വാങ്ങി വീടു വയ്ക്കുന്നത് 10 ലക്ഷം രൂപ നിരക്കിൽ 25 കോടിയുടെ പ്രത്യേക പാക്കേജ് നടപ്പിലാക്കി വരുന്നതായി മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നിയമസഭയിൽ അറിയിച്ചു.
പദ്ധതി പ്രകാരം 127 പേർ സ്ഥലം വാങ്ങുകയും 112 പേർ ഭവന നിർമാണം പൂർത്തീകരിക്കുകയും ചെയ്തു. ഓഖി ദുരന്ത ബാധിതർക്കായി സമഗ്രപുനരധിവാസത്തിന് സംസ്ഥാന സർക്കാർ തയാറാക്കിയ 7340 കോടിയുടെ പദ്ധതി കേന്ദ്ര സർക്കാരിനു സമർപ്പിച്ചെങ്കിലും ധനസഹായമൊന്നും ലഭിച്ചില്ലെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
കൊല്ലം ബ്രാൻഡ് അരി വിപണിയിലെത്തിക്കും
തിരുവനന്തപുരം: കൊല്ലം ജില്ലയിൽ ഉത്പാദിപ്പിക്കപ്പെടുന്ന നെല്ല് സംഭരിച്ച് കൊല്ലം ബ്രാൻഡ് അരിയായി വിപണിയിലിറക്കുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ നിയമസഭയെ അറിയിച്ചു.
കൊല്ലം ജില്ലാ പഞ്ചായത്തിന്റെയും ശൂരനാട് ഗ്രാമപഞ്ചായത്തിന്റെയും സാന്പത്തിക സഹായത്തോടെ റൈസ് മില്ലും വെയർഹൗസും കൊല്ലത്ത് സജ്ജമാക്കുന്നുണ്ട്.
മരാമത്ത് പണികളുടെ ബില്ല് തയാറാക്കുന്പോൾ തന്നെ ഉദ്യോഗസ്ഥർക്കു നൽകേണ്ട കൈക്കൂലിയുടെ ശതമാനം നിശ്ചയിക്കുന്നു. പണി പൂർത്തീകരിക്കാതെ തന്നെ ബില്ല് പാസാക്കി കൈക്കൂലി വാങ്ങുന്നു. ടാർ ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികൾ മറിച്ചുവിൽക്കുന്നു. ഉദ്യോഗസ്ഥ സ്ഥലമാറ്റത്തിനും നിയമനത്തിനും നിശ്ചിത തുക വാങ്ങുന്നു. മന്ത്രി, സെക്രട്ടറി തലത്തിലുള്ളവർക്കു നൽകാൻ എന്ന പേരിൽ വിവിധ ഡിവിഷനുകളിൽനിന്ന് ചീഫ് എൻജിനിയർമാരും സൂപ്രണ്ടിംഗ് എൻജിനിയർമാരും കൈക്കൂലി വാങ്ങുന്നു. വിവിധ ആവശ്യങ്ങൾക്കായി റോഡ് കുഴിക്കുന്നതിനും മണ്ണിട്ട് നികത്തുന്നതിനും അഴിമതി നടത്തുന്നു തുടങ്ങി ഒൻപതു കാര്യങ്ങൾ വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്. മന്ത്രിയുടേയും വകുപ്പ് സെക്രട്ടറിയുടേയും പേരിൽ പിരിക്കുന്ന പണം അവർ തന്നെ കൈകാര്യം ചെയുകയാണോ മുകളിലേക്ക് കൈമാറുന്നുണ്ടോ എന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലാരിവട്ടം മേൽപ്പാലം: എല്ലാ പ്രവർത്തനങ്ങളും അന്വേഷിക്കും - മന്ത്രി ജി. സുധാകരൻ
തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടുള്ള എല്ലാ അഴിമതിയെ സംബന്ധിച്ചും സർക്കാർ അന്വേഷണം നടത്തുമെന്നു മന്ത്രി ജി സുധാകരൻ നിയമസഭയെ അറിയിച്ചു. വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ പാലത്തിന്റെ രൂപകൽപ്പനയിൽത്തന്നെ കുഴപ്പം കണ്ടെത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി നിർമാണത്തിലും പാകപ്പിഴ സംഭവിച്ചു. നിർമാണ ഏജൻസിയായ കിറ്റ്കോയുടെ മേൽനോട്ടം പ്രവർത്തനങ്ങളിൽ ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം വ്യവസായ മന്ത്രിയെ അറിയിക്കും. വൻതുക കമ്മീഷൻ വാങ്ങിയാണു പല പ്രവൃത്തികളും ഇവിടെ നടന്നത്. ആവശ്യത്തിനു സിമന്റ്, കമ്പി എന്നിവ ഉപയോഗിച്ചിട്ടില്ല. ഗുണനിലവാരമില്ലാത്ത നിർമാണ സാധനങ്ങളാനു കരാറുകാരൻ ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്.ശർമ, കെ.ജെ.മാക്സി, എം.സ്വരാജ്, ജോണ് ഫെർണാണ്ടസ് എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി ജി.സുധാകരൻ.
എല്ലാ നിയമസഭാ മണ്ഡലങ്ങളിലും നീന്തൽക്കുളം
തിരുവനന്തപുരം: പാഠ്യപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും നീന്തൽക്കുളങ്ങൾ നിർമിക്കുമെന്ന് മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് നിയമസഭയിൽ പറഞ്ഞു.
റോഡ് സുരക്ഷ, യോഗ, നീന്തൽ എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നു മുഖ്യമന്ത്രി പ്രത്യേകം നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനം. അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സ്കൂളുകൾ ഏറ്റെടുക്കുന്നതു സർക്കാർ നയമല്ല.
ഇത്തരം സ്കൂളുകളുടെ രക്ഷയ്ക്ക് ജനപ്രതിനിധികളും അവിടുത്തെ ജനങ്ങളും മുൻകൈയെടുക്കണമെന്നും ഇക്കാര്യത്തിൽ സർക്കാരിന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മുല്ലക്കര രത്നാകരന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി രവീന്ദ്രനാഥ്.
മത്സ്യത്തൊഴിലാളികൾക്കു വീടിന് 25 കോടി
തിരുവനന്തപുരം: കടൽക്ഷോഭത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സുരക്ഷിത മേഖലയിൽ സ്ഥലം വാങ്ങി വീടു വയ്ക്കുന്നത് 10 ലക്ഷം രൂപ നിരക്കിൽ 25 കോടിയുടെ പ്രത്യേക പാക്കേജ് നടപ്പിലാക്കി വരുന്നതായി മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നിയമസഭയിൽ അറിയിച്ചു.
പദ്ധതി പ്രകാരം 127 പേർ സ്ഥലം വാങ്ങുകയും 112 പേർ ഭവന നിർമാണം പൂർത്തീകരിക്കുകയും ചെയ്തു. ഓഖി ദുരന്ത ബാധിതർക്കായി സമഗ്രപുനരധിവാസത്തിന് സംസ്ഥാന സർക്കാർ തയാറാക്കിയ 7340 കോടിയുടെ പദ്ധതി കേന്ദ്ര സർക്കാരിനു സമർപ്പിച്ചെങ്കിലും ധനസഹായമൊന്നും ലഭിച്ചില്ലെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
കൊല്ലം ബ്രാൻഡ് അരി വിപണിയിലെത്തിക്കും
തിരുവനന്തപുരം: കൊല്ലം ജില്ലയിൽ ഉത്പാദിപ്പിക്കപ്പെടുന്ന നെല്ല് സംഭരിച്ച് കൊല്ലം ബ്രാൻഡ് അരിയായി വിപണിയിലിറക്കുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ നിയമസഭയെ അറിയിച്ചു.
കൊല്ലം ജില്ലാ പഞ്ചായത്തിന്റെയും ശൂരനാട് ഗ്രാമപഞ്ചായത്തിന്റെയും സാന്പത്തിക സഹായത്തോടെ റൈസ് മില്ലും വെയർഹൗസും കൊല്ലത്ത് സജ്ജമാക്കുന്നുണ്ട്.