തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടു സർക്കാർ നാളെ ഇ. ശ്രീധരനുമായി ചർച്ച നടത്തും.
വയനാട് ചുരം ബദൽ റോഡുമായി ബന്ധപ്പെട്ടും ശ്രീധരന്റെ സഹായം തേടും. നാളെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായും പൊതുമരാമത്തു മന്ത്രി ജി.സുധാകരനുമായും ശ്രീധരൻ ചർച്ച നടത്തും.
ലൈറ്റ് മെട്രോകൾക്കു പകരം കൊച്ചി മാതൃകയിൽ മീഡിയം മെട്രോ വേണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. വയനാട് ചുരം ബദൽ പാതയുടെ വിശദ പഠന റിപ്പോർട്ട് തയാറാക്കാൻ കൊങ്കണ്‍ റെയിൽവേയെ ചുമതലപ്പെടുത്താൻ ഡിഎംആർസി നേരത്തേ ശിപാർശ ചെയ്തിരുന്നു. ഇതിനുള്ള സർവേ ഇതുവരെ തുടങ്ങിയിട്ടില്ല. നിലവിലെ ചുരം റോഡിനടുത്തു കൂടി തുരങ്കങ്ങളുണ്ടാക്കിയുള്ള ബദൽ പാതയ്ക്കാണ് ശ്രമം. ഇക്കാര്യങ്ങളിൽ ശ്രീധരന്റെ അഭിപ്രായം അറിയുകയാണു സർക്കാർ ശ്രമം.
വയനാട് ചുരം ബദൽ റോഡുമായി ബന്ധപ്പെട്ടും ശ്രീധരന്റെ സഹായം തേടും. നാളെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായും പൊതുമരാമത്തു മന്ത്രി ജി.സുധാകരനുമായും ശ്രീധരൻ ചർച്ച നടത്തും.
ലൈറ്റ് മെട്രോകൾക്കു പകരം കൊച്ചി മാതൃകയിൽ മീഡിയം മെട്രോ വേണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. വയനാട് ചുരം ബദൽ പാതയുടെ വിശദ പഠന റിപ്പോർട്ട് തയാറാക്കാൻ കൊങ്കണ്‍ റെയിൽവേയെ ചുമതലപ്പെടുത്താൻ ഡിഎംആർസി നേരത്തേ ശിപാർശ ചെയ്തിരുന്നു. ഇതിനുള്ള സർവേ ഇതുവരെ തുടങ്ങിയിട്ടില്ല. നിലവിലെ ചുരം റോഡിനടുത്തു കൂടി തുരങ്കങ്ങളുണ്ടാക്കിയുള്ള ബദൽ പാതയ്ക്കാണ് ശ്രമം. ഇക്കാര്യങ്ങളിൽ ശ്രീധരന്റെ അഭിപ്രായം അറിയുകയാണു സർക്കാർ ശ്രമം.