തിരുവനന്തപുരം: സിവിലിയൻ ഉന്നത ഉദ്യോഗസ്ഥർക്കുള്ള അർധ ജുഡീഷൽ അധികാരം പോലീസിനു കൈമാറുന്നതു നീതി- നിയമ സംവിധാനത്തെ കൂടുതൽ അപകടത്തിലാക്കുമെന്നും ഇക്കാര്യത്തിൽ കൂടുതൽ രാഷ്ട്രീയ ചർച്ചകൾ വേണമെന്നും ചൂണ്ടിക്കാട്ടി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി.
ഇപ്പോൾ നിലനിൽക്കുന്ന നിയമവാഴ്ചയെ ഇതു തകർക്കും. നീതിയും നിയമവും നടപ്പാക്കേണ്ട പോലീസ് ഉദ്യോഗസ്ഥരെത്തന്നെ നിയമനടപടികൾ വ്യാഖ്യാനിക്കാനുള്ള ചുമതല കൂടി ഏൽപ്പിക്കുന്നതു കൂടുതൽ അപകടകരമാണ്. തിരുവനന്തപുരം, കൊച്ചി പോലീസ് കമ്മീഷണർമാർക്കു മജിസ്റ്റീരിയൽ അധികാരം നൽകുന്നതിനു മുൻപ് ഇടതുമുന്നണിയിൽ ചർച്ച ചെയ്തു സമവായത്തിൽ എത്തണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
പോലീസിന് മജിസ്റ്റീരിയൽ അധികാരം നൽകുന്നതിൽ എൽഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐയ്ക്ക് എതിർപ്പുണ്ടായിരുന്നു. ഇതു വ്യക്തമാക്കിയാണു സിപിഐ മന്ത്രിയായ ഇ. ചന്ദ്രശേഖരന്റെ കത്ത്. പോലീസിനു പറ്റുന്ന തെറ്റു തിരുത്താൻ പലപ്പോഴും ജില്ലാ കളക്ടർമാർ നടത്തുന്ന അന്വേഷണത്തിലൂടെ കഴിയുന്നുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോൾ നിലനിൽക്കുന്ന നിയമവാഴ്ചയെ ഇതു തകർക്കും. നീതിയും നിയമവും നടപ്പാക്കേണ്ട പോലീസ് ഉദ്യോഗസ്ഥരെത്തന്നെ നിയമനടപടികൾ വ്യാഖ്യാനിക്കാനുള്ള ചുമതല കൂടി ഏൽപ്പിക്കുന്നതു കൂടുതൽ അപകടകരമാണ്. തിരുവനന്തപുരം, കൊച്ചി പോലീസ് കമ്മീഷണർമാർക്കു മജിസ്റ്റീരിയൽ അധികാരം നൽകുന്നതിനു മുൻപ് ഇടതുമുന്നണിയിൽ ചർച്ച ചെയ്തു സമവായത്തിൽ എത്തണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
പോലീസിന് മജിസ്റ്റീരിയൽ അധികാരം നൽകുന്നതിൽ എൽഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐയ്ക്ക് എതിർപ്പുണ്ടായിരുന്നു. ഇതു വ്യക്തമാക്കിയാണു സിപിഐ മന്ത്രിയായ ഇ. ചന്ദ്രശേഖരന്റെ കത്ത്. പോലീസിനു പറ്റുന്ന തെറ്റു തിരുത്താൻ പലപ്പോഴും ജില്ലാ കളക്ടർമാർ നടത്തുന്ന അന്വേഷണത്തിലൂടെ കഴിയുന്നുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.