തിരുവനന്തപുരം: തലശേരിയിൽ ആക്രമിക്കപ്പെട്ട സിപിഎം വിമത നേതാവ് സി.ഒ.ടി. നസീറിനെതിരേയുണ്ടായ ആക്രമണ ഗൂഢാലോചനയിൽ എ.എൻ. ഷംസീർ എംഎൽഎയുടെ പങ്കിനെക്കുറിച്ചുള്ള ആരോപണത്തിൽ വ്യക്തമായ മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് മൂന്നു പ്രാവശ്യം മൊഴി നസീറിനെ വായിച്ചു കേൾപ്പിച്ചു. അതിനപ്പുറമുള്ളതൊന്നും തന്റെ കൈവശമില്ലെന്നും നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞു.
സി.ഒ.ടി. നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ചു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനു മറുപടി നൽകവേ ഒരു ഘട്ടത്തിൽ മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു. നിയമസഭയിൽ എന്തും പറയാമെന്നാണോ കരുതുന്നതെന്നു പറഞ്ഞായിരുന്നു പ്രതിപക്ഷത്തിനു നേരെ മുഖ്യമന്ത്രിയുടെ ചോദ്യം. തലശേരിയിലും വടകരയിലും റോഡിലിറങ്ങാൻ കഴിയാത്ത സാഹചര്യമെന്നു പറയുന്നതിലൂടെ എന്താണ് അർഥമാക്കുന്നത്. നിരോധനാജ്ഞ പ്രഖ്യാപിച്ചിടത്തെല്ലാം ആൾക്കാരെ ആക്രമിച്ചു കൊണ്ടിരിക്കുകയാണെന്നാണോ. ബോംബെറിയുമെന്നും കഠാരയുമായി നടക്കുമെന്നുമൊക്കെ പറയുന്നത്. ചില പ്രദേശങ്ങളെക്കുറിച്ച് അനാവശ്യ ചിത്രം വരച്ചു കാട്ടേണ്ടതില്ല. നസീറിനെതിരേ ഉയർന്നത് ഒറ്റപ്പെട്ട ആക്രമണമാണ്. ഇതിനെ രാഷ്ട്രീയമായി മുതലെടുക്കാനാണു ചിലർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നസീറിനെ ആക്രമിച്ച സംഭവത്തിൽ ഇനിയും ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കെതിരേ കർശന നിയമ നടപടി സ്വീകരിക്കും. എന്നാൽ, പോലീസ് നസീറിന്റെ മൊഴി എടുത്തപ്പോൾ ഗൂഢാലോചനയിൽ ഒരു എംഎൽഎയുടെ പേരു പറഞ്ഞിരുന്നതായും പിന്നീടു വായിച്ചു കേൾപ്പിച്ച മൊഴിയിൽ ഈ പേരില്ലായിരുന്നുവെന്നും കെ.സി. ജോസഫ് ആരോപിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രി ഇതു പറഞ്ഞത്. എന്നാൽ, ഗൂഢാലോചനയുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളെക്കുറിച്ചു മുഖ്യമന്ത്രി മിണ്ടിയില്ല. നസീർ വധശ്രമക്കേസിലെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചു പ്രതിപക്ഷം നിയമസഭയിൽ നിന്നു വാക്കൗട്ട് നടത്തി.
വധശ്രമ ഗൂഢാലോചനയിൽ തലശേരി എംഎൽഎയ്ക്ക് പങ്കുണ്ടെന്ന ആരോപണമുയർന്നിരുന്നതായി അടിയന്തര പ്രമേയ നോട്ടീസ് നൽകിയ പാറയ്ക്കൽ അബ്ദുല്ല ആരോപിച്ചു. സി.ഒ.ടി. നസീർ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ എ.എൻ. ഷംസീർ എംഎൽഎയ്ക്കു വധശ്രമ ഗൂഢാലോചനയിൽ പങ്കുണ്ടെന്നു പറഞ്ഞിരുന്നതായി വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തലശേരി സ്റ്റേഡിയം നിർമാണ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള ആരോപണം ഉയർത്തിയ ശേഷം എ.എൻ. ഷംസീറിന്റെ ഓഫിസിൽതന്നെ വിളിച്ചു വരുത്തി, കൈകാലുകൾ തല്ലിയൊടിക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മൂന്നു തവണ മൊഴി നൽകി:നസീർ
തലശേരി: തന്നെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ എ.എൻ. ഷംസീർ എംഎൽഎയുടെ പങ്ക് സംബന്ധിച്ച് മൂന്നുതവണ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ വിശ്വംഭരന് മൊഴി നൽകിയതായി സി.ഒ.ടി. നസീർ ദീപികയോട് പറഞ്ഞു. താൻ നൽകിയ മൊഴിയുടെ പകർപ്പ് ചോദിച്ചപ്പോൾ കോടതിയിൽ നൽകുമെന്നും കോടതിയിൽനിന്ന് വാങ്ങിക്കോളൂ എന്നുമാണ് സിഐ പറഞ്ഞത്. ഇതുസംബന്ധിച്ച സംഭാഷണം മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും നസീർ പറഞ്ഞു.
സ്ഥലംമാറ്റം മരവിപ്പിച്ചു
നസീർ വധശ്രമക്കേസിൽ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം മരവിപ്പിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശം ഇന്നലെ രാവിലെയാണ് ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചത്. അന്വേഷണസംഘാംഗങ്ങളായ സിഐ വിശ്വംഭരന്‍നായരെ കാസര്‍ഗോഡ് ജില്ലയിലേക്കും എസ്ഐ ഹരീഷിനെ കോഴിക്കോട് റൂറലിലേക്കുമാണ് മാറ്റിയിരുന്നത്. എന്നാല്‍ തത്കാലം ഇരുവരും ചുമതല ഒഴിയരുതെന്ന നിര്‍ദേശമാണ് ഇന്നലെ എത്തിയത്.
സി.ഒ.ടി. നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ചു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനു മറുപടി നൽകവേ ഒരു ഘട്ടത്തിൽ മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു. നിയമസഭയിൽ എന്തും പറയാമെന്നാണോ കരുതുന്നതെന്നു പറഞ്ഞായിരുന്നു പ്രതിപക്ഷത്തിനു നേരെ മുഖ്യമന്ത്രിയുടെ ചോദ്യം. തലശേരിയിലും വടകരയിലും റോഡിലിറങ്ങാൻ കഴിയാത്ത സാഹചര്യമെന്നു പറയുന്നതിലൂടെ എന്താണ് അർഥമാക്കുന്നത്. നിരോധനാജ്ഞ പ്രഖ്യാപിച്ചിടത്തെല്ലാം ആൾക്കാരെ ആക്രമിച്ചു കൊണ്ടിരിക്കുകയാണെന്നാണോ. ബോംബെറിയുമെന്നും കഠാരയുമായി നടക്കുമെന്നുമൊക്കെ പറയുന്നത്. ചില പ്രദേശങ്ങളെക്കുറിച്ച് അനാവശ്യ ചിത്രം വരച്ചു കാട്ടേണ്ടതില്ല. നസീറിനെതിരേ ഉയർന്നത് ഒറ്റപ്പെട്ട ആക്രമണമാണ്. ഇതിനെ രാഷ്ട്രീയമായി മുതലെടുക്കാനാണു ചിലർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നസീറിനെ ആക്രമിച്ച സംഭവത്തിൽ ഇനിയും ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കെതിരേ കർശന നിയമ നടപടി സ്വീകരിക്കും. എന്നാൽ, പോലീസ് നസീറിന്റെ മൊഴി എടുത്തപ്പോൾ ഗൂഢാലോചനയിൽ ഒരു എംഎൽഎയുടെ പേരു പറഞ്ഞിരുന്നതായും പിന്നീടു വായിച്ചു കേൾപ്പിച്ച മൊഴിയിൽ ഈ പേരില്ലായിരുന്നുവെന്നും കെ.സി. ജോസഫ് ആരോപിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രി ഇതു പറഞ്ഞത്. എന്നാൽ, ഗൂഢാലോചനയുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളെക്കുറിച്ചു മുഖ്യമന്ത്രി മിണ്ടിയില്ല. നസീർ വധശ്രമക്കേസിലെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചു പ്രതിപക്ഷം നിയമസഭയിൽ നിന്നു വാക്കൗട്ട് നടത്തി.
വധശ്രമ ഗൂഢാലോചനയിൽ തലശേരി എംഎൽഎയ്ക്ക് പങ്കുണ്ടെന്ന ആരോപണമുയർന്നിരുന്നതായി അടിയന്തര പ്രമേയ നോട്ടീസ് നൽകിയ പാറയ്ക്കൽ അബ്ദുല്ല ആരോപിച്ചു. സി.ഒ.ടി. നസീർ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ എ.എൻ. ഷംസീർ എംഎൽഎയ്ക്കു വധശ്രമ ഗൂഢാലോചനയിൽ പങ്കുണ്ടെന്നു പറഞ്ഞിരുന്നതായി വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തലശേരി സ്റ്റേഡിയം നിർമാണ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള ആരോപണം ഉയർത്തിയ ശേഷം എ.എൻ. ഷംസീറിന്റെ ഓഫിസിൽതന്നെ വിളിച്ചു വരുത്തി, കൈകാലുകൾ തല്ലിയൊടിക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മൂന്നു തവണ മൊഴി നൽകി:നസീർ
തലശേരി: തന്നെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ എ.എൻ. ഷംസീർ എംഎൽഎയുടെ പങ്ക് സംബന്ധിച്ച് മൂന്നുതവണ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ വിശ്വംഭരന് മൊഴി നൽകിയതായി സി.ഒ.ടി. നസീർ ദീപികയോട് പറഞ്ഞു. താൻ നൽകിയ മൊഴിയുടെ പകർപ്പ് ചോദിച്ചപ്പോൾ കോടതിയിൽ നൽകുമെന്നും കോടതിയിൽനിന്ന് വാങ്ങിക്കോളൂ എന്നുമാണ് സിഐ പറഞ്ഞത്. ഇതുസംബന്ധിച്ച സംഭാഷണം മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും നസീർ പറഞ്ഞു.
സ്ഥലംമാറ്റം മരവിപ്പിച്ചു
നസീർ വധശ്രമക്കേസിൽ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം മരവിപ്പിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശം ഇന്നലെ രാവിലെയാണ് ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചത്. അന്വേഷണസംഘാംഗങ്ങളായ സിഐ വിശ്വംഭരന്‍നായരെ കാസര്‍ഗോഡ് ജില്ലയിലേക്കും എസ്ഐ ഹരീഷിനെ കോഴിക്കോട് റൂറലിലേക്കുമാണ് മാറ്റിയിരുന്നത്. എന്നാല്‍ തത്കാലം ഇരുവരും ചുമതല ഒഴിയരുതെന്ന നിര്‍ദേശമാണ് ഇന്നലെ എത്തിയത്.