മൂവാറ്റുപുഴ: മലങ്കര സുറിയാനി കത്തോലിക്ക സഭ മൂവാറ്റുപുഴ രൂപതയുടെ മൂന്നാമത്തെ ബിഷപ്പായി യൂഹാനോൻ മാർ തെയഡോഷ്യസ് ഇന്നു സ്ഥാനമേൽക്കും. വാഴപ്പിള്ളി സെന്റ് ജോസഫ്സ് കത്തീഡ്രലിൽ രാവിലെ ഒന്പതിനു സ്ഥാനമൊഴിയുന്ന ബിഷപ് ഏബ്രഹാം മാർ യൂലിയോസ് വിശുദ്ധ കുർബാന അർപ്പിക്കും.
സ്ഥാനാരോഹണ ശുശ്രൂഷകൾക്കു മലങ്കര സുറിയാനി കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിക്കും. തിരുവല്ല ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബിഷപ് യൂഹാന്നോൻ മാർ ക്രിസോസ്റ്റം, ബിഷപ് ജോസഫ് മാർ തോമസ്, ബിഷപ് ജേക്കബ് മാർ ബർണബാസ്, ബിഷപ് വിൻസെന്റ് മാർ പൗലോസ്, ബിഷപ് ഫിലിപ്പോസ് മാർ സ്തേഫാനോസ്, ബിഷപ് സാമുവേൽ മാർ ഐറേനിയോസ്, ബിഷപ് തോമസ് മാർ യൗസേബിയോസ്, ബിഷപ് ഗീവറുഗീസ് മാർ മക്കാറിയോസ്, ബിഷപ് തോമസ് മാർ അന്തോണിയോസ് എന്നിവർ സഹകാർമികരാകും. കൂടാതെ വിവിധ സഭകളിൽനിന്നുള്ള മെത്രാപ്പോലീത്തമാരും മെത്രാൻമാരും പങ്കെടുക്കും.
സ്ഥാനാരോഹണ ശുശ്രൂഷയിൽ സിംഹാസനത്തിലിരുന്ന് മെത്രാപ്പോലീത്ത ‘ഞാൻ നല്ലിടയൻ ആകുന്നു’ എന്ന വചനഭാഗം എടുത്ത് എവൻഗേലിയോൻ വായിക്കുന്നതും സിംഹാസനത്തിൽ ഇരുത്തി യോഗ്യൻ എന്ന അർഥമുള്ള ഓക്സിയോസ് ചൊല്ലുന്നതും ശുശ്രൂഷയുടെ പ്രധാന ഭാഗമാണ്. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ സ്ഥാനമൊഴിയുന്ന ബിഷപ് ഏബ്രഹാം മാർ യൂലിയോസിനു യാത്രാമംഗളങ്ങളും ബിഷപ് യൂഹാന്നോൻ മാർ തെയഡോഷ്യസിന് അനുമോദനവും അർപ്പിക്കും.
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും. യാക്കോബായ സഭ മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാർ തെയോഫിലോസ്, തോമസ് മാർ അത്തനാസിയോസ്, ഡീൻ കുര്യാക്കോസ് എംപി, എൽദോ ഏബ്രഹാം എംഎൽഎ, മുനിസിപ്പൽ ചെയർപേഴ്സണ്‍ ഉഷ ശശിധരൻ, വികാരി ജനറാൾ മോണ്‍. വർഗീസ് കുന്നുംപുറം, ബഥനി നവജ്യോതി പ്രൊവിൻഷ്യാൾ റവ.ഡോ. ജോസ് മരിയദാസ് , വൈദിക പ്രതിനിധി ഫാ. ചെറിയാൻ ചെന്നിക്കര, ബഥനി സന്യാസിനി സമൂഹം പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഗ്ലാഡിസ് എസ്ഐസി, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി വി.സി. ജോർജുകുട്ടി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ അഡ്വ. ഘോഷ് യോഹന്നാൻ എന്നിവർ പ്രസംഗിക്കും. ബിഷപ് ഏബ്രഹാം മാർ യൂലിയോസ്, ബിഷപ് യൂഹാന്നോൻ മാർ തെയഡോഷ്യസ് എന്നിവർ മറുപടി പ്രസംഗം നടത്തും.
സ്ഥാനാരോഹണ ശുശ്രൂഷകൾക്കു മലങ്കര സുറിയാനി കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിക്കും. തിരുവല്ല ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബിഷപ് യൂഹാന്നോൻ മാർ ക്രിസോസ്റ്റം, ബിഷപ് ജോസഫ് മാർ തോമസ്, ബിഷപ് ജേക്കബ് മാർ ബർണബാസ്, ബിഷപ് വിൻസെന്റ് മാർ പൗലോസ്, ബിഷപ് ഫിലിപ്പോസ് മാർ സ്തേഫാനോസ്, ബിഷപ് സാമുവേൽ മാർ ഐറേനിയോസ്, ബിഷപ് തോമസ് മാർ യൗസേബിയോസ്, ബിഷപ് ഗീവറുഗീസ് മാർ മക്കാറിയോസ്, ബിഷപ് തോമസ് മാർ അന്തോണിയോസ് എന്നിവർ സഹകാർമികരാകും. കൂടാതെ വിവിധ സഭകളിൽനിന്നുള്ള മെത്രാപ്പോലീത്തമാരും മെത്രാൻമാരും പങ്കെടുക്കും.
സ്ഥാനാരോഹണ ശുശ്രൂഷയിൽ സിംഹാസനത്തിലിരുന്ന് മെത്രാപ്പോലീത്ത ‘ഞാൻ നല്ലിടയൻ ആകുന്നു’ എന്ന വചനഭാഗം എടുത്ത് എവൻഗേലിയോൻ വായിക്കുന്നതും സിംഹാസനത്തിൽ ഇരുത്തി യോഗ്യൻ എന്ന അർഥമുള്ള ഓക്സിയോസ് ചൊല്ലുന്നതും ശുശ്രൂഷയുടെ പ്രധാന ഭാഗമാണ്. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ സ്ഥാനമൊഴിയുന്ന ബിഷപ് ഏബ്രഹാം മാർ യൂലിയോസിനു യാത്രാമംഗളങ്ങളും ബിഷപ് യൂഹാന്നോൻ മാർ തെയഡോഷ്യസിന് അനുമോദനവും അർപ്പിക്കും.
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും. യാക്കോബായ സഭ മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാർ തെയോഫിലോസ്, തോമസ് മാർ അത്തനാസിയോസ്, ഡീൻ കുര്യാക്കോസ് എംപി, എൽദോ ഏബ്രഹാം എംഎൽഎ, മുനിസിപ്പൽ ചെയർപേഴ്സണ്‍ ഉഷ ശശിധരൻ, വികാരി ജനറാൾ മോണ്‍. വർഗീസ് കുന്നുംപുറം, ബഥനി നവജ്യോതി പ്രൊവിൻഷ്യാൾ റവ.ഡോ. ജോസ് മരിയദാസ് , വൈദിക പ്രതിനിധി ഫാ. ചെറിയാൻ ചെന്നിക്കര, ബഥനി സന്യാസിനി സമൂഹം പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഗ്ലാഡിസ് എസ്ഐസി, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി വി.സി. ജോർജുകുട്ടി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ അഡ്വ. ഘോഷ് യോഹന്നാൻ എന്നിവർ പ്രസംഗിക്കും. ബിഷപ് ഏബ്രഹാം മാർ യൂലിയോസ്, ബിഷപ് യൂഹാന്നോൻ മാർ തെയഡോഷ്യസ് എന്നിവർ മറുപടി പ്രസംഗം നടത്തും.