മാന്നാനം: അച്ഛനും അമ്മയും കുടുംബാംഗങ്ങളുമാണ് എന്റെ ഹീറോസ്. അവരുടെ അനുഗ്രഹവും പ്രോത്സാഹനവുമില്ലാതെ ഇതൊന്നും നേടാൻ പറ്റുമെന്നു തോന്നുനില്ല- കേരള എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷ ഉൾപ്പെടെ മത്സര പരീക്ഷകളിൽ മിന്നുന്ന വിജയങ്ങൾ കരസ്ഥമാക്കുന്പോഴും പഠനത്തിൽ ആവേശം സമ്മാനിക്കുന്ന മാതാപിതാക്കളോടാണ് വിഷ്ണു വിനോദ് കൂടുതൽ നന്ദിപറയുന്നത്.
പഠനത്തിൽ മികച്ച മാർക്ക് വാങ്ങിയ വിദ്യാർഥിക്കുള്ള മാന്നാനം കെഇ സ്കൂളിന്റെ ആദരം ഏറ്റുവാങ്ങുന്നതിനിടയിലാണ് ഇന്നലെ കേരള എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചു എന്ന അഭിമാന വാർത്ത വിഷ്ണുവിനെ തേടിയെത്തിയത്. ഇന്നലെ രാവിലെ ടെലിവിഷനിൽ വിഷ്ണു വിനോദ് ഒന്നാം റാങ്ക് എന്നു തെളിഞ്ഞപ്പോൾ അഭിനന്ദന വേദിയിൽ കാതടപ്പിക്കുന്ന കൈയടി. വേദിയിൽ പ്രിൻസിപ്പിൽ ഫാ. ജെയിംസ് മുല്ലശേരി സിഎംഐ ഉൾപ്പെടെ ഏവരുടെയും അഭിനന്ദനങ്ങൾ. അധ്യാപകരും സന്തോഷത്തോടെ അഭിനന്ദനം അറിയിച്ചു. ഇന്നലെ പ്ലസ് വണ് ക്ലാസിനു തുടക്കമായിരുന്നതിനാൽ നവാഗതർക്കും ആവേശം പകർന്നു വിഷ്ണുവിന്റെ റാങ്ക്.
ഹാളിലുണ്ടായിരുന്ന മാതാപിതാക്കൾക്കും അഭിമാന നിമിഷം. സംസ്ഥാന എൻട്രൻസിൽ 600ൽ 584.92 മാർക്കുമായാണു വിഷ്ണു മിന്നുന്ന ജയം കരസ്ഥമാക്കിയത്. മുൻപ് പ്രഖ്യാപിച്ച ജെഇഇ പരീക്ഷയിലും സംസ്ഥാനത്ത് ഒന്നാം റാങ്ക് ലഭിച്ചതു വിഷ്ണുവിനു തന്നെ. കുമളി അണക്കര സ്വദേശി ശങ്കരമംഗലം വീട്ടിൽ വിനോദിന്റെയും ശാന്തിനിയുടെ പുത്രനാണ് വിഷ്ണു. പിതാവ് വിനോദ് കർഷകനാണ്. മക്കൾക്കു മികച്ച വിദ്യാഭ്യാസം നൽകുന്നതിനായിട്ടാണ് ഗാന്ധിനഗറിൽ വാടകയ്ക്കു താമസിക്കുന്നത്.
എല്ലാ പാഠങ്ങളും വളരെ ഏറെ സമയം ചെലവഴിച്ചു മനഃപാഠമാക്കുന്ന രീതിയാണ് വിഷ്ണുവിന്. എൻജിനിയറിംഗിന് കംപ്യൂട്ടർ സയൻസ് എടുക്കാനാണ് വിഷ്ണുവിനു താത്പര്യം. എത്രയൊക്കെ പഠിക്കാനുണ്ടെങ്കിലും രാത്രി 10.30ന് ഉറങ്ങാനായി പോകും. രാവിലെ 4.30ന് ഉണർന്നു പഠനം ആരംഭിക്കും. വായനയാണ് വിഷ്ണുവിന്റെ മറ്റൊരു ഹോബി. അതോടൊപ്പം ഹോളിവുഡ് സിനിമകളുടെ ആരാധകനും.
അഭിമാനത്തോടെ മൂന്നാം തലമുറക്കാരൻ ഗൗതം
മാന്നാനം: എൻജിനിയറിംഗ് കുടുംബത്തിലെ മൂന്നാം തലമുറക്കാരൻ എൻജിനിയറിംഗ് എൻട്രൻസിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ സന്തോഷത്തിലാണ് കുമാരനല്ലൂർ കൃഷ്ണ വീട്ടിൽ അനിൽ കുമാറും ഭാര്യ രമ്യയും. ഇന്നലെ പ്രഖ്യാപിച്ച കേരള എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയിൽ രണ്ടാം സ്ഥാനം നേടിയ ഗൗതം ഗോവിന്ദും തന്റെ അച്ഛന്റെയും അദ്ദേഹത്തിന്റെ പിതാവിന്റെയും വഴി തന്നെ തെരഞ്ഞെടുത്തപ്പോൾ മികച്ച വിജയമാണ് കരസ്ഥമാക്കിയത്. ഗൗതമിന്റെ പിതാവ് അനിൽ കുമാർ സിംഗപ്പൂരിൽ മർച്ചന്റ് നേവിയിൽ ചീഫ് എൻജിനിയറാണ്. അമ്മ രമ്യ ഏറ്റുമാനൂർ ട്രഷറിയിലും ജീവനക്കാരിയാണ്. അനിൽ കുമാറിന്റെ പിതാവും സിവിൽ എൻജിനിയറായിരുന്നു. തന്റെ വിജയത്തിന് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നതു പിതാവ് അനിൽ കുമാറാണെന്ന് ഗൗതം പറയുന്നു. ജോലിത്തിരക്കുകൾ ഉണ്ടെങ്കിലും അവധിയെടുത്താണെങ്കിലും പഠനത്തിൽ സഹായിക്കാനെത്തി. അതെനിക്കു വലിയ ആത്മവിശ്വാസം നൽകി. പരീക്ഷ നടക്കുന്ന സമയങ്ങളിൽ എല്ലാ സമയങ്ങളിലും ഒപ്പം ഉണ്ടാകാറുണ്ട്. ഐഐടിയിൽ ചേരാനാണു താത്പര്യം. ഏതു ബ്രാഞ്ച് തെരഞ്ഞെടുക്കണം എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സമൂഹത്തിൽ ഗുണകരമാകുന്ന രീതിയിൽ മുന്നോട്ടു പോകണമെന്നാണു താത്പര്യം- ഗൗതം പറഞ്ഞു.
മാന്നാനം കെഇയിൽ എൻട്രൻസ് റാങ്കിന്റെ പെരുമഴ
മാന്നാനം: കേരള എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയിൽ മാന്നാനം കെഇ ഇംഗ്ലീഷ് മീഡിയം സ്കൂളിന് വിസ്മയിപ്പിക്കുന്ന വിജയം. ആദ്യ പത്തു റാങ്കുകളിൽ ഒന്ന്, രണ്ട്, അഞ്ച്, ആറ് റാങ്കുകൾ കെഇ സ്കൂൾ സ്വന്തമാക്കി. വിഷ്ണു വിനോദ് ഒന്നാം റാങ്കും എ. ഗൗതം ഗോവിന്ദ് രണ്ടാം റാങ്കും നേടി. ഒന്നാം റാങ്ക് നേടിയ വിഷ്ണു വിനോദ് ഇടുക്കി അണക്കര ശങ്കരമംഗലം വീട്ടിൽ വിനോദ്- ശാന്തിനി ദന്പതികളുടെ മകനാണ്. കർഷകനായ വിനോദ് മക്കളുടെ പഠനാർഥം ഗാന്ധിനഗറിൽ വാടകയ്ക്കു താമസിക്കുകയാണ്. ഇളയ മകൻ വിശ്വനാഥ് ഇതേ സ്കൂളിൽ എട്ടാം ക്ലാസിൽ വിദ്യാർഥിയാണ്. രണ്ടാം റാങ്ക് നേടിയ ഗൗതം ഗോവിന്ദ് കോട്ടയം കുമാരനല്ലൂർ കൃഷ്ണ വീട്ടിൽ അനിൽ കുമാർ- രമ്യ ദന്പതികളുടെ മകനാണ്. അനിൽ കുമാർ മർച്ചന്റ് നേവിയിൽ ചീഫ് എൻജിനിയറാണ്. രമ്യ ഏറ്റുമാനൂർ ട്രഷറി ഉദ്യോഗസ്ഥയാണ്. അഞ്ചാം റാങ്ക് നേടിയ മെവിറ്റ് മാത്യൂസ് ആലപ്പൂഴ കനവ് വീട്ടിൽ ഡോ.മാത്യൂസ് വർഗീസ്- ജെമുന ദന്പതികളുടെ പുത്രനാണ്. ആറാം റാങ്ക് നേടിയ ആൽഫിൻ ഡേവിഡ് പോമി മുത്തോലപുരം അത്താണി ഓലിക്കൽ വീട്ടിൽ പോമി സെബാസ്റ്റ്യൻ- മേഴ്സി ദന്പതികളുടെ മകനാണ്. സംസ്ഥാന എൻട്രൻസിൽ ഒന്നാം റാങ്ക് നേടിയ വിഷ്ണു വിനോദ് കഴിഞ്ഞ ദേശീയ തലത്തിലുള്ള ജെഇഇ പരീക്ഷയിലും 34-ാം റാങ്കും സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയിരുന്നു.
കഴിഞ്ഞ വർഷവും എൻജിനിയറിംഗിൽ ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് റാങ്കുകളും കെഇ സ്കൂളിനു ലഭിച്ചിരുന്നു. ഒന്നും രണ്ടും റാങ്കുകൾ ലഭിച്ച വിഷ്ണു വിനോദും ഗൗതം ഗോവിന്ദും ഓരേ ക്ലാസിലെ വിദ്യാർഥികളാണ്. കെഇയിൽനിന്ന് ആദ്യ നൂറ് റാങ്കിൽ 13 പേരും ആയിരത്തിൽ 47 വിദ്യാർഥികളും റാങ്കുകൾ നേടി. കഴിഞ്ഞ വർഷത്തെ ഉന്നത വിജയികൾക്കുള്ള അനുമോദന സമ്മേളനവും പ്ലസ് വണ് പ്രവേശനം ലഭിച്ച കുട്ടികൾക്കുള്ള മാർഗനിർദേശക ക്ലാസും രക്ഷാകർത്തൃ സമ്മേളനവും സ്കൂളിൽ നടക്കുന്പോഴാണ് കേരള എൻജിനിയറിംഗ് റാങ്ക് പ്രസിദ്ധീകരിച്ചത്. റാങ്ക് ജേതാക്കളെ വിശിഷ്ടാതിഥിയായിരുന്ന ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, മാന്നാനം സെന്റ് ജോസഫ്സ് ആശ്രമാധിപൻ ഫാ. സ്കറിയ എതിരേറ്റ് സിഎംഐ, പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി സിഎംഐ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ചാൾസ് മുണ്ടകത്തിൽ സിഎംഐ, ഷാജി ജോർജ്, പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ പി. ജോർജ് തോമസ്, പിടിഎ പ്രസിഡന്റ് ജോമി മാത്യു എന്നിവർ ചേർന്നു സ്വീകരിച്ചു. നാഷണൽ എൻട്രൻസിലും മെഡിക്കൽ എൻട്രൻസിലും നേടിയ വിജയത്തിനു തുടർച്ചയായി സംസ്ഥാന എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ പ്രിൻസിപ്പൽ ഫാ. ജെയിംസ് മുല്ലശേരി സിഎംഐ, മാനേജർ ഫാ. സെബാസ്റ്റ്യൻ ചാമത്തറ സിഎംഐ, മാന്നാനം ആശ്രമം പ്രിയോർ ഫാ. സ്കറിയ എതിരേറ്റ് സിഎംഐ എന്നിവർ അനുമോദിച്ചു.
റാങ്കിന്റെ തിളക്കത്തിൽ ഇരട്ടസഹോദരങ്ങൾ
കാഞ്ഞങ്ങാട്: ഒന്നാംക്ലാസ് മുതൽ മത്സരിച്ചു പഠിച്ചുവന്ന ഇരട്ടസഹോദരങ്ങൾക്ക് റാങ്കിന്റെ തിളക്കം. കേരള എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയിൽ 600ൽ 565 മാർക്ക് കരസ്ഥമാക്കി സഞ്ജയ് സുകുമാരൻ നാലാം റാങ്ക് കരസ്ഥമാക്കിയപ്പോൾ സഹോദരൻ സൗരവ് സുകുമാരൻ 552 മാർക്കോടെ എട്ടാംറാങ്ക് സ്വന്തമാക്കി. മാവുങ്കാൽ കാട്ടുകുളങ്ങരയിലെ സൗപർണിക വീട്ടിൽ പി. സുകുമാരൻ-സി. സുജാത ദമ്പതികളുടെ മക്കളാണ് ഇരുവരും. ചെറുപ്പം മുതലേ പഠനത്തിൽ ഇരുവരും തമ്മിൽ ആരോഗ്യകരമായ മത്സരമുണ്ടായിരുന്നു. ചെമ്മട്ടംവയലിലെ അമൃതവിദ്യാലയത്തിലായിരുന്നു മൂന്നാംക്ലാസ് വരെ പഠനം. നാലാംക്ലാസ് മുതൽ സഞ്ജയ് കണ്ണൂർ ചെണ്ടയാട് നവോദയ വിദ്യാലയത്തിലും സൗരവ് പെരിയ നവോദയ വിദ്യാലയത്തിലും പഠനം തുടർന്നു. പത്താംക്ലാസ് പരീക്ഷയിൽ ഇരുവരും മുഴുവൻ വിഷയങ്ങൾക്കും എവൺ ഗ്രേഡ് സ്വന്തമാക്കി. കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലായിരുന്നു പ്ലസ്ടു പഠനം. പ്ലസ്ടു പഠനത്തോടൊപ്പം പാലാ ബ്രില്യന്റ് അക്കാദമിയിൽ എൻട്രൻസ് കോച്ചിംഗ് പരിശീലനവും നടത്തിയിരുന്നു.
പ്ലസ് ടു പരീക്ഷാഫലം വന്നപ്പോഴും ഇരുവരുടെയും മാർക്ക് കട്ടയ്ക്കുനിന്നു. സഞ്ജയ് 97.2 ശതമാനം മാർക്ക് കരസ്ഥമാക്കിയപ്പോൾ സൗരവ് 97 ശതമാനം മാർക്ക് നേടി. ദേശീയതലത്തിലുള്ള ജി മെയിൻ (ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ) പരീക്ഷയിൽ സഞ്ജയും സൗരവും യഥാക്രമം 422, 1405 റാങ്കുകളാണ് കരസ്ഥമാക്കിയത്. ഐഐടി മദ്രാസിൽ കംപ്യൂട്ടർ സയൻസിന് ചേരുകയാണ് ഇരുവരുടെയും ആഗ്രഹം. അച്ഛൻ സുകുമാരന് കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളിയിൽ ലാബ് കെമിക്കൽസിന്റെ ബിസിനസാണ്. അമ്മ സുജാത രാജപുരം സ്റ്റേഷനിലെ സിവിൽ പോലീസ് ഒാഫീസറാണ്. ചേച്ചി സ്നേഹ തമിഴ്നാട് കേന്ദ്രസർവകലാശാലയിൽ എംഎസ് സി ഫിസിക്സ് വിദ്യാർഥിനിയാണ്.
ഷൈബിൻ ജോസഫ്
ആൻഷ മാത്യുവിന് എൻഎടിഎ: രണ്ടാം റാങ്ക്
പയ്യാവൂർ: നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഫോർ ആർക്കിടെക്ചർ (എൻഎടിഎ) പരീക്ഷയിൽ പയ്യാവൂർ സ്വദേശിനി ആൻഷ മാത്യുവിന് രണ്ടാം റാങ്ക്. ജോയിന്റ് എൻട്രൻസ് പരീക്ഷയിൽ 99.1 ശതമാനം നേടിയാണ് ആൻഷ മാത്യു രണ്ടാംറാങ്ക് കരസ്ഥമാക്കിയത്. പ്രൈമറിതലം മുതൽ ക്ലാസിൽ ഒന്നാം സ്ഥാനം നേടിയിരുന്ന ആൻഷ എസ്എസ്എൽസി ക്ക് എല്ലാ വിഷയത്തിലും എ പ്ലസും ഹയർ സെക്കൻഡറി പരീക്ഷയിൽ 1200-ൽ 1200 മാർക്കും നേടിയിരുന്നു.
പ്രൈമറി ക്ലാസ് മുതൽ പെൻസിൽ ഡ്രോയിംഗ്, ജലച്ചായം, ഫാബ്രിക് പെയിന്റിംഗ് എന്നിവയിൽ സബ് ജില്ല, ജില്ലാതലങ്ങളിൽ നേട്ടം കൊയ്തിട്ടുണ്ട്. ഹയർ സെക്കൻഡറിതലത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡും ലഭിച്ചു. പ്രസംഗം, നൃത്തം എന്നിവയിലും മികവ് തെളിയിച്ചു. പൊതുവിദ്യാലയത്തിൽ പഠിച്ച് മികവുതെളിയിച്ച ആൻഷ മാത്യുവിന് കേരളത്തിലെ ഏറ്റവും മികച്ച കോളജുകളിൽ ഒന്നായ തിരുവനന്തപുരം സിഇടിയിൽ പഠിച്ച് മികച്ച ആർക്കിടെക്ട് ആകാനാണ് ആഗ്രഹം. അർപ്പണ മനോഭാവവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ഏത് ഉയരവും കീഴടക്കാമെന്നാണ് ആൻഷയുടെ അഭിപ്രായം.
റബ്കോ ജീവനക്കാരനായ പയ്യാവൂർ വെമ്പുവയിലെ പി.ജെ. മാത്യു- ചെറിയ അരീക്കമല സെന്റ് ജോസഫ്സ് എൽപി സ്കൂൾ മുഖ്യാധ്യാപിക എൽസമ്മ ദമ്പതികളുടെ മകളാണ്. സഹോദരൻ ജോൺ മാത്യു പ്ലസ് ടു വിദ്യാർഥിയാണ്.
ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന് ഇരട്ട വിജയം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന് എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയിൽ മിന്നുന്ന ഇരട്ട വിജയം. കാസർഗോട്ടുനിന്നു കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസിലെത്തിയ ഇരട്ട സഹോദരന്മാരായ സഞ്ജയ് സുകുമാരനും സൗരവ് സുകുമാരനും വീണ്ടും റാങ്ക് തിളക്കം. സഞ്ജയ്ക്കു നാലാം റാങ്ക്. സൗരവിന് എട്ട്. ആദ്യറാങ്കുകളിൽ ഏഴാം റാങ്കുമായി നിരഞ്ജൻ ജെ. നായരും 17-ാം റാങ്കുമായി മിഷ്മ മറിയം രാജുവും സെന്റ് ആന്റണീസിൽനിന്നും റാങ്ക് പട്ടികയിൽ ഇടംനേടി. നവീൻ വിൻസെന്റ്, ജെറിൻ ജോണ് തോമസ്, അരുണ് മാണി, കെ.അനുപമ സുരേഷ് ബാബു, ആൻഡ്രിയ എലിസബത്ത് ബിജു, അഭിനവ് മനോജ്, അഭിനവ് രഞ്ജിത് എന്നിവരും ആദ്യറാങ്കുകളിൽ ഇടംനേടി.
മുൻ വർഷങ്ങളിലേതു പോലെ ഇക്കൊല്ലവും നൂറിലേറെ വിദ്യാർഥികൾ എൻജിനിയറിംഗിലും 150ലേറെ പേർ മെഡിസിനിലും എൻട്രൻസ് വിജയം നേടിയതായി പ്രിൻസിപ്പൽ ഫാ. സണ്ണി മണിയാക്കുപാറയും വൈസ് പ്രിൻസിപ്പൽ ഫാ. മനു കിളികൊത്തിപ്പാറയും പറഞ്ഞു. മുൻ രണ്ടു വർഷങ്ങളിൽ സംസ്ഥാന മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ സെന്റ് ആന്റണീസ് വിദ്യാർഥികൾക്കായിരുന്നു ഒന്നാം റാങ്ക്. ആദ്യനൂറു റാങ്കുകളിൽ 11 എണ്ണം ഈ സ്കൂളിലെ വിദ്യാർഥികൾ കരസ്ഥമാക്കി.
ഉന്നതവിജയം നേടിയ വിദ്യാർഥികളെ മാനേജർ ഫാ. ഡാർവിൻ വാലുമണ്ണേൽ, ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി അസിസ്റ്റന്റ് വികാരി ഫാ. തോമസ് നരിപ്പാറ, കപ്പാട് ബനഡിക്ടൻ ഹോസ്റ്റൽ മാനേജർ ഫാ. ജോസ് പുഴക്കര എന്നിവരും അധ്യാപകരും അനുമോദിച്ചു. കാഞ്ഞാങ്ങാട് ആനന്ദാശ്രമം സൗപർണികയിൽ സി. സുകുമാരന്റെയും സുജാതയുടെയും മക്കളാണ് സഞ്ജയും സൗരവും.
സുകുമാരൻ ലാബ് കെമിക്കൽ ബിസിനസ് നടത്തുന്നു. അമ്മ രാജപുരം സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസറാണ്. പത്താം ക്ലാസ് വരെ നവോദയയിൽ പഠിച്ചശേഷം ഇരുവരും പതിനൊന്നാം ക്ലാസിൽ ആനക്കല്ല് സെന്റ് ആന്റണീസിലെത്തി. നാഷണൽ എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയിൽ സഞ്ജയ്ക്ക് 422-ാം റാങ്കും സൗരവിന് 1905-ാംറാങ്കും ലഭിച്ചിരുന്നു. കുസാറ്റ് പ്രവേശന പരീക്ഷയിൽ അഞ്ച്, ഒന്പത് റാങ്കുകളും. അടുത്ത ദിവസം ജെഇ അഡ്വാൻസ് ഫലം വന്നശേഷം ചെന്നൈ ഐഐടിയിൽ ചേർന്ന് കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ് പഠിക്കാനാണ് ഇരുവരുടെയും ആഗ്രഹം. സഹോദരി സ്നേഹ തമിഴ്നാട്ടിൽ എംഎസ്സി ഫിസിക്സ് വിദ്യാർഥിനിയാണ്.
റാങ്കിന്റെ നേട്ടവുമായി ആൽഫിൻ ഡേവിസ്
കൂത്താട്ടുകുളം: സംസ്ഥാന എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ റാങ്കിന്റെ തിളക്കവുമായി ഇലഞ്ഞി സ്വദേശി. ഇലഞ്ഞി അരഞ്ഞാണി ഓലിക്കൽ ആൽഫിൻ ഡേവിസ് പോമി എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ സംസ്ഥാന തലത്തിൽ ആറാം റാങ്ക് നേടി.
മാന്നാനം കെഇ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ആൽഫിൻ പ്ലസ്ടു പരീക്ഷയിൽ ഇംഗ്ലീഷിനൊഴികെ എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്കും കരസ്ഥമാക്കിയിരുന്നു.
ഐഐടി പ്രാവേശനം ലക്ഷ്യമിട്ട് ജെഇഇ അഡ്വാൻസ് പ്രവേശന പരീക്ഷയും എഴുതിയ ആൽഫിൻ ഫലം കാത്തിരിക്കുകയാണ്. ജെഇഇ മെയിൻ പരീക്ഷയിൽ 1850-ാം റാങ്ക് ലഭിച്ചിരുന്നു.
റബർ മാർക്കറ്റിംഗ് ഫെഡറേഷന്റെ കടുത്തുരുത്തിയിലെ ഉദ്യോഗസ്ഥനായ പോമി സെബാസ്റ്റ്യന്റെയും പിറവം ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപിക മേഴ്സി തോമസിന്റെയും മകനാണ് ആൽഫിൻ. സഹോദരി അനീറ്റ ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ് വിദ്യാർഥിനിയാണ്.
പഠനത്തിൽ മികച്ച മാർക്ക് വാങ്ങിയ വിദ്യാർഥിക്കുള്ള മാന്നാനം കെഇ സ്കൂളിന്റെ ആദരം ഏറ്റുവാങ്ങുന്നതിനിടയിലാണ് ഇന്നലെ കേരള എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചു എന്ന അഭിമാന വാർത്ത വിഷ്ണുവിനെ തേടിയെത്തിയത്. ഇന്നലെ രാവിലെ ടെലിവിഷനിൽ വിഷ്ണു വിനോദ് ഒന്നാം റാങ്ക് എന്നു തെളിഞ്ഞപ്പോൾ അഭിനന്ദന വേദിയിൽ കാതടപ്പിക്കുന്ന കൈയടി. വേദിയിൽ പ്രിൻസിപ്പിൽ ഫാ. ജെയിംസ് മുല്ലശേരി സിഎംഐ ഉൾപ്പെടെ ഏവരുടെയും അഭിനന്ദനങ്ങൾ. അധ്യാപകരും സന്തോഷത്തോടെ അഭിനന്ദനം അറിയിച്ചു. ഇന്നലെ പ്ലസ് വണ് ക്ലാസിനു തുടക്കമായിരുന്നതിനാൽ നവാഗതർക്കും ആവേശം പകർന്നു വിഷ്ണുവിന്റെ റാങ്ക്.
ഹാളിലുണ്ടായിരുന്ന മാതാപിതാക്കൾക്കും അഭിമാന നിമിഷം. സംസ്ഥാന എൻട്രൻസിൽ 600ൽ 584.92 മാർക്കുമായാണു വിഷ്ണു മിന്നുന്ന ജയം കരസ്ഥമാക്കിയത്. മുൻപ് പ്രഖ്യാപിച്ച ജെഇഇ പരീക്ഷയിലും സംസ്ഥാനത്ത് ഒന്നാം റാങ്ക് ലഭിച്ചതു വിഷ്ണുവിനു തന്നെ. കുമളി അണക്കര സ്വദേശി ശങ്കരമംഗലം വീട്ടിൽ വിനോദിന്റെയും ശാന്തിനിയുടെ പുത്രനാണ് വിഷ്ണു. പിതാവ് വിനോദ് കർഷകനാണ്. മക്കൾക്കു മികച്ച വിദ്യാഭ്യാസം നൽകുന്നതിനായിട്ടാണ് ഗാന്ധിനഗറിൽ വാടകയ്ക്കു താമസിക്കുന്നത്.
എല്ലാ പാഠങ്ങളും വളരെ ഏറെ സമയം ചെലവഴിച്ചു മനഃപാഠമാക്കുന്ന രീതിയാണ് വിഷ്ണുവിന്. എൻജിനിയറിംഗിന് കംപ്യൂട്ടർ സയൻസ് എടുക്കാനാണ് വിഷ്ണുവിനു താത്പര്യം. എത്രയൊക്കെ പഠിക്കാനുണ്ടെങ്കിലും രാത്രി 10.30ന് ഉറങ്ങാനായി പോകും. രാവിലെ 4.30ന് ഉണർന്നു പഠനം ആരംഭിക്കും. വായനയാണ് വിഷ്ണുവിന്റെ മറ്റൊരു ഹോബി. അതോടൊപ്പം ഹോളിവുഡ് സിനിമകളുടെ ആരാധകനും.
അഭിമാനത്തോടെ മൂന്നാം തലമുറക്കാരൻ ഗൗതം
മാന്നാനം: എൻജിനിയറിംഗ് കുടുംബത്തിലെ മൂന്നാം തലമുറക്കാരൻ എൻജിനിയറിംഗ് എൻട്രൻസിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ സന്തോഷത്തിലാണ് കുമാരനല്ലൂർ കൃഷ്ണ വീട്ടിൽ അനിൽ കുമാറും ഭാര്യ രമ്യയും. ഇന്നലെ പ്രഖ്യാപിച്ച കേരള എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയിൽ രണ്ടാം സ്ഥാനം നേടിയ ഗൗതം ഗോവിന്ദും തന്റെ അച്ഛന്റെയും അദ്ദേഹത്തിന്റെ പിതാവിന്റെയും വഴി തന്നെ തെരഞ്ഞെടുത്തപ്പോൾ മികച്ച വിജയമാണ് കരസ്ഥമാക്കിയത്. ഗൗതമിന്റെ പിതാവ് അനിൽ കുമാർ സിംഗപ്പൂരിൽ മർച്ചന്റ് നേവിയിൽ ചീഫ് എൻജിനിയറാണ്. അമ്മ രമ്യ ഏറ്റുമാനൂർ ട്രഷറിയിലും ജീവനക്കാരിയാണ്. അനിൽ കുമാറിന്റെ പിതാവും സിവിൽ എൻജിനിയറായിരുന്നു. തന്റെ വിജയത്തിന് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നതു പിതാവ് അനിൽ കുമാറാണെന്ന് ഗൗതം പറയുന്നു. ജോലിത്തിരക്കുകൾ ഉണ്ടെങ്കിലും അവധിയെടുത്താണെങ്കിലും പഠനത്തിൽ സഹായിക്കാനെത്തി. അതെനിക്കു വലിയ ആത്മവിശ്വാസം നൽകി. പരീക്ഷ നടക്കുന്ന സമയങ്ങളിൽ എല്ലാ സമയങ്ങളിലും ഒപ്പം ഉണ്ടാകാറുണ്ട്. ഐഐടിയിൽ ചേരാനാണു താത്പര്യം. ഏതു ബ്രാഞ്ച് തെരഞ്ഞെടുക്കണം എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സമൂഹത്തിൽ ഗുണകരമാകുന്ന രീതിയിൽ മുന്നോട്ടു പോകണമെന്നാണു താത്പര്യം- ഗൗതം പറഞ്ഞു.
മാന്നാനം കെഇയിൽ എൻട്രൻസ് റാങ്കിന്റെ പെരുമഴ
മാന്നാനം: കേരള എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയിൽ മാന്നാനം കെഇ ഇംഗ്ലീഷ് മീഡിയം സ്കൂളിന് വിസ്മയിപ്പിക്കുന്ന വിജയം. ആദ്യ പത്തു റാങ്കുകളിൽ ഒന്ന്, രണ്ട്, അഞ്ച്, ആറ് റാങ്കുകൾ കെഇ സ്കൂൾ സ്വന്തമാക്കി. വിഷ്ണു വിനോദ് ഒന്നാം റാങ്കും എ. ഗൗതം ഗോവിന്ദ് രണ്ടാം റാങ്കും നേടി. ഒന്നാം റാങ്ക് നേടിയ വിഷ്ണു വിനോദ് ഇടുക്കി അണക്കര ശങ്കരമംഗലം വീട്ടിൽ വിനോദ്- ശാന്തിനി ദന്പതികളുടെ മകനാണ്. കർഷകനായ വിനോദ് മക്കളുടെ പഠനാർഥം ഗാന്ധിനഗറിൽ വാടകയ്ക്കു താമസിക്കുകയാണ്. ഇളയ മകൻ വിശ്വനാഥ് ഇതേ സ്കൂളിൽ എട്ടാം ക്ലാസിൽ വിദ്യാർഥിയാണ്. രണ്ടാം റാങ്ക് നേടിയ ഗൗതം ഗോവിന്ദ് കോട്ടയം കുമാരനല്ലൂർ കൃഷ്ണ വീട്ടിൽ അനിൽ കുമാർ- രമ്യ ദന്പതികളുടെ മകനാണ്. അനിൽ കുമാർ മർച്ചന്റ് നേവിയിൽ ചീഫ് എൻജിനിയറാണ്. രമ്യ ഏറ്റുമാനൂർ ട്രഷറി ഉദ്യോഗസ്ഥയാണ്. അഞ്ചാം റാങ്ക് നേടിയ മെവിറ്റ് മാത്യൂസ് ആലപ്പൂഴ കനവ് വീട്ടിൽ ഡോ.മാത്യൂസ് വർഗീസ്- ജെമുന ദന്പതികളുടെ പുത്രനാണ്. ആറാം റാങ്ക് നേടിയ ആൽഫിൻ ഡേവിഡ് പോമി മുത്തോലപുരം അത്താണി ഓലിക്കൽ വീട്ടിൽ പോമി സെബാസ്റ്റ്യൻ- മേഴ്സി ദന്പതികളുടെ മകനാണ്. സംസ്ഥാന എൻട്രൻസിൽ ഒന്നാം റാങ്ക് നേടിയ വിഷ്ണു വിനോദ് കഴിഞ്ഞ ദേശീയ തലത്തിലുള്ള ജെഇഇ പരീക്ഷയിലും 34-ാം റാങ്കും സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയിരുന്നു.
കഴിഞ്ഞ വർഷവും എൻജിനിയറിംഗിൽ ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് റാങ്കുകളും കെഇ സ്കൂളിനു ലഭിച്ചിരുന്നു. ഒന്നും രണ്ടും റാങ്കുകൾ ലഭിച്ച വിഷ്ണു വിനോദും ഗൗതം ഗോവിന്ദും ഓരേ ക്ലാസിലെ വിദ്യാർഥികളാണ്. കെഇയിൽനിന്ന് ആദ്യ നൂറ് റാങ്കിൽ 13 പേരും ആയിരത്തിൽ 47 വിദ്യാർഥികളും റാങ്കുകൾ നേടി. കഴിഞ്ഞ വർഷത്തെ ഉന്നത വിജയികൾക്കുള്ള അനുമോദന സമ്മേളനവും പ്ലസ് വണ് പ്രവേശനം ലഭിച്ച കുട്ടികൾക്കുള്ള മാർഗനിർദേശക ക്ലാസും രക്ഷാകർത്തൃ സമ്മേളനവും സ്കൂളിൽ നടക്കുന്പോഴാണ് കേരള എൻജിനിയറിംഗ് റാങ്ക് പ്രസിദ്ധീകരിച്ചത്. റാങ്ക് ജേതാക്കളെ വിശിഷ്ടാതിഥിയായിരുന്ന ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, മാന്നാനം സെന്റ് ജോസഫ്സ് ആശ്രമാധിപൻ ഫാ. സ്കറിയ എതിരേറ്റ് സിഎംഐ, പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി സിഎംഐ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ചാൾസ് മുണ്ടകത്തിൽ സിഎംഐ, ഷാജി ജോർജ്, പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ പി. ജോർജ് തോമസ്, പിടിഎ പ്രസിഡന്റ് ജോമി മാത്യു എന്നിവർ ചേർന്നു സ്വീകരിച്ചു. നാഷണൽ എൻട്രൻസിലും മെഡിക്കൽ എൻട്രൻസിലും നേടിയ വിജയത്തിനു തുടർച്ചയായി സംസ്ഥാന എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ പ്രിൻസിപ്പൽ ഫാ. ജെയിംസ് മുല്ലശേരി സിഎംഐ, മാനേജർ ഫാ. സെബാസ്റ്റ്യൻ ചാമത്തറ സിഎംഐ, മാന്നാനം ആശ്രമം പ്രിയോർ ഫാ. സ്കറിയ എതിരേറ്റ് സിഎംഐ എന്നിവർ അനുമോദിച്ചു.
റാങ്കിന്റെ തിളക്കത്തിൽ ഇരട്ടസഹോദരങ്ങൾ
കാഞ്ഞങ്ങാട്: ഒന്നാംക്ലാസ് മുതൽ മത്സരിച്ചു പഠിച്ചുവന്ന ഇരട്ടസഹോദരങ്ങൾക്ക് റാങ്കിന്റെ തിളക്കം. കേരള എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയിൽ 600ൽ 565 മാർക്ക് കരസ്ഥമാക്കി സഞ്ജയ് സുകുമാരൻ നാലാം റാങ്ക് കരസ്ഥമാക്കിയപ്പോൾ സഹോദരൻ സൗരവ് സുകുമാരൻ 552 മാർക്കോടെ എട്ടാംറാങ്ക് സ്വന്തമാക്കി. മാവുങ്കാൽ കാട്ടുകുളങ്ങരയിലെ സൗപർണിക വീട്ടിൽ പി. സുകുമാരൻ-സി. സുജാത ദമ്പതികളുടെ മക്കളാണ് ഇരുവരും. ചെറുപ്പം മുതലേ പഠനത്തിൽ ഇരുവരും തമ്മിൽ ആരോഗ്യകരമായ മത്സരമുണ്ടായിരുന്നു. ചെമ്മട്ടംവയലിലെ അമൃതവിദ്യാലയത്തിലായിരുന്നു മൂന്നാംക്ലാസ് വരെ പഠനം. നാലാംക്ലാസ് മുതൽ സഞ്ജയ് കണ്ണൂർ ചെണ്ടയാട് നവോദയ വിദ്യാലയത്തിലും സൗരവ് പെരിയ നവോദയ വിദ്യാലയത്തിലും പഠനം തുടർന്നു. പത്താംക്ലാസ് പരീക്ഷയിൽ ഇരുവരും മുഴുവൻ വിഷയങ്ങൾക്കും എവൺ ഗ്രേഡ് സ്വന്തമാക്കി. കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലായിരുന്നു പ്ലസ്ടു പഠനം. പ്ലസ്ടു പഠനത്തോടൊപ്പം പാലാ ബ്രില്യന്റ് അക്കാദമിയിൽ എൻട്രൻസ് കോച്ചിംഗ് പരിശീലനവും നടത്തിയിരുന്നു.
പ്ലസ് ടു പരീക്ഷാഫലം വന്നപ്പോഴും ഇരുവരുടെയും മാർക്ക് കട്ടയ്ക്കുനിന്നു. സഞ്ജയ് 97.2 ശതമാനം മാർക്ക് കരസ്ഥമാക്കിയപ്പോൾ സൗരവ് 97 ശതമാനം മാർക്ക് നേടി. ദേശീയതലത്തിലുള്ള ജി മെയിൻ (ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ) പരീക്ഷയിൽ സഞ്ജയും സൗരവും യഥാക്രമം 422, 1405 റാങ്കുകളാണ് കരസ്ഥമാക്കിയത്. ഐഐടി മദ്രാസിൽ കംപ്യൂട്ടർ സയൻസിന് ചേരുകയാണ് ഇരുവരുടെയും ആഗ്രഹം. അച്ഛൻ സുകുമാരന് കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളിയിൽ ലാബ് കെമിക്കൽസിന്റെ ബിസിനസാണ്. അമ്മ സുജാത രാജപുരം സ്റ്റേഷനിലെ സിവിൽ പോലീസ് ഒാഫീസറാണ്. ചേച്ചി സ്നേഹ തമിഴ്നാട് കേന്ദ്രസർവകലാശാലയിൽ എംഎസ് സി ഫിസിക്സ് വിദ്യാർഥിനിയാണ്.
ഷൈബിൻ ജോസഫ്
ആൻഷ മാത്യുവിന് എൻഎടിഎ: രണ്ടാം റാങ്ക്
പയ്യാവൂർ: നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഫോർ ആർക്കിടെക്ചർ (എൻഎടിഎ) പരീക്ഷയിൽ പയ്യാവൂർ സ്വദേശിനി ആൻഷ മാത്യുവിന് രണ്ടാം റാങ്ക്. ജോയിന്റ് എൻട്രൻസ് പരീക്ഷയിൽ 99.1 ശതമാനം നേടിയാണ് ആൻഷ മാത്യു രണ്ടാംറാങ്ക് കരസ്ഥമാക്കിയത്. പ്രൈമറിതലം മുതൽ ക്ലാസിൽ ഒന്നാം സ്ഥാനം നേടിയിരുന്ന ആൻഷ എസ്എസ്എൽസി ക്ക് എല്ലാ വിഷയത്തിലും എ പ്ലസും ഹയർ സെക്കൻഡറി പരീക്ഷയിൽ 1200-ൽ 1200 മാർക്കും നേടിയിരുന്നു.
പ്രൈമറി ക്ലാസ് മുതൽ പെൻസിൽ ഡ്രോയിംഗ്, ജലച്ചായം, ഫാബ്രിക് പെയിന്റിംഗ് എന്നിവയിൽ സബ് ജില്ല, ജില്ലാതലങ്ങളിൽ നേട്ടം കൊയ്തിട്ടുണ്ട്. ഹയർ സെക്കൻഡറിതലത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡും ലഭിച്ചു. പ്രസംഗം, നൃത്തം എന്നിവയിലും മികവ് തെളിയിച്ചു. പൊതുവിദ്യാലയത്തിൽ പഠിച്ച് മികവുതെളിയിച്ച ആൻഷ മാത്യുവിന് കേരളത്തിലെ ഏറ്റവും മികച്ച കോളജുകളിൽ ഒന്നായ തിരുവനന്തപുരം സിഇടിയിൽ പഠിച്ച് മികച്ച ആർക്കിടെക്ട് ആകാനാണ് ആഗ്രഹം. അർപ്പണ മനോഭാവവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ഏത് ഉയരവും കീഴടക്കാമെന്നാണ് ആൻഷയുടെ അഭിപ്രായം.
റബ്കോ ജീവനക്കാരനായ പയ്യാവൂർ വെമ്പുവയിലെ പി.ജെ. മാത്യു- ചെറിയ അരീക്കമല സെന്റ് ജോസഫ്സ് എൽപി സ്കൂൾ മുഖ്യാധ്യാപിക എൽസമ്മ ദമ്പതികളുടെ മകളാണ്. സഹോദരൻ ജോൺ മാത്യു പ്ലസ് ടു വിദ്യാർഥിയാണ്.
ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന് ഇരട്ട വിജയം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന് എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയിൽ മിന്നുന്ന ഇരട്ട വിജയം. കാസർഗോട്ടുനിന്നു കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസിലെത്തിയ ഇരട്ട സഹോദരന്മാരായ സഞ്ജയ് സുകുമാരനും സൗരവ് സുകുമാരനും വീണ്ടും റാങ്ക് തിളക്കം. സഞ്ജയ്ക്കു നാലാം റാങ്ക്. സൗരവിന് എട്ട്. ആദ്യറാങ്കുകളിൽ ഏഴാം റാങ്കുമായി നിരഞ്ജൻ ജെ. നായരും 17-ാം റാങ്കുമായി മിഷ്മ മറിയം രാജുവും സെന്റ് ആന്റണീസിൽനിന്നും റാങ്ക് പട്ടികയിൽ ഇടംനേടി. നവീൻ വിൻസെന്റ്, ജെറിൻ ജോണ് തോമസ്, അരുണ് മാണി, കെ.അനുപമ സുരേഷ് ബാബു, ആൻഡ്രിയ എലിസബത്ത് ബിജു, അഭിനവ് മനോജ്, അഭിനവ് രഞ്ജിത് എന്നിവരും ആദ്യറാങ്കുകളിൽ ഇടംനേടി.
മുൻ വർഷങ്ങളിലേതു പോലെ ഇക്കൊല്ലവും നൂറിലേറെ വിദ്യാർഥികൾ എൻജിനിയറിംഗിലും 150ലേറെ പേർ മെഡിസിനിലും എൻട്രൻസ് വിജയം നേടിയതായി പ്രിൻസിപ്പൽ ഫാ. സണ്ണി മണിയാക്കുപാറയും വൈസ് പ്രിൻസിപ്പൽ ഫാ. മനു കിളികൊത്തിപ്പാറയും പറഞ്ഞു. മുൻ രണ്ടു വർഷങ്ങളിൽ സംസ്ഥാന മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ സെന്റ് ആന്റണീസ് വിദ്യാർഥികൾക്കായിരുന്നു ഒന്നാം റാങ്ക്. ആദ്യനൂറു റാങ്കുകളിൽ 11 എണ്ണം ഈ സ്കൂളിലെ വിദ്യാർഥികൾ കരസ്ഥമാക്കി.
ഉന്നതവിജയം നേടിയ വിദ്യാർഥികളെ മാനേജർ ഫാ. ഡാർവിൻ വാലുമണ്ണേൽ, ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി അസിസ്റ്റന്റ് വികാരി ഫാ. തോമസ് നരിപ്പാറ, കപ്പാട് ബനഡിക്ടൻ ഹോസ്റ്റൽ മാനേജർ ഫാ. ജോസ് പുഴക്കര എന്നിവരും അധ്യാപകരും അനുമോദിച്ചു. കാഞ്ഞാങ്ങാട് ആനന്ദാശ്രമം സൗപർണികയിൽ സി. സുകുമാരന്റെയും സുജാതയുടെയും മക്കളാണ് സഞ്ജയും സൗരവും.
സുകുമാരൻ ലാബ് കെമിക്കൽ ബിസിനസ് നടത്തുന്നു. അമ്മ രാജപുരം സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസറാണ്. പത്താം ക്ലാസ് വരെ നവോദയയിൽ പഠിച്ചശേഷം ഇരുവരും പതിനൊന്നാം ക്ലാസിൽ ആനക്കല്ല് സെന്റ് ആന്റണീസിലെത്തി. നാഷണൽ എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയിൽ സഞ്ജയ്ക്ക് 422-ാം റാങ്കും സൗരവിന് 1905-ാംറാങ്കും ലഭിച്ചിരുന്നു. കുസാറ്റ് പ്രവേശന പരീക്ഷയിൽ അഞ്ച്, ഒന്പത് റാങ്കുകളും. അടുത്ത ദിവസം ജെഇ അഡ്വാൻസ് ഫലം വന്നശേഷം ചെന്നൈ ഐഐടിയിൽ ചേർന്ന് കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ് പഠിക്കാനാണ് ഇരുവരുടെയും ആഗ്രഹം. സഹോദരി സ്നേഹ തമിഴ്നാട്ടിൽ എംഎസ്സി ഫിസിക്സ് വിദ്യാർഥിനിയാണ്.
റാങ്കിന്റെ നേട്ടവുമായി ആൽഫിൻ ഡേവിസ്
കൂത്താട്ടുകുളം: സംസ്ഥാന എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ റാങ്കിന്റെ തിളക്കവുമായി ഇലഞ്ഞി സ്വദേശി. ഇലഞ്ഞി അരഞ്ഞാണി ഓലിക്കൽ ആൽഫിൻ ഡേവിസ് പോമി എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ സംസ്ഥാന തലത്തിൽ ആറാം റാങ്ക് നേടി.
മാന്നാനം കെഇ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ആൽഫിൻ പ്ലസ്ടു പരീക്ഷയിൽ ഇംഗ്ലീഷിനൊഴികെ എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്കും കരസ്ഥമാക്കിയിരുന്നു.
ഐഐടി പ്രാവേശനം ലക്ഷ്യമിട്ട് ജെഇഇ അഡ്വാൻസ് പ്രവേശന പരീക്ഷയും എഴുതിയ ആൽഫിൻ ഫലം കാത്തിരിക്കുകയാണ്. ജെഇഇ മെയിൻ പരീക്ഷയിൽ 1850-ാം റാങ്ക് ലഭിച്ചിരുന്നു.
റബർ മാർക്കറ്റിംഗ് ഫെഡറേഷന്റെ കടുത്തുരുത്തിയിലെ ഉദ്യോഗസ്ഥനായ പോമി സെബാസ്റ്റ്യന്റെയും പിറവം ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപിക മേഴ്സി തോമസിന്റെയും മകനാണ് ആൽഫിൻ. സഹോദരി അനീറ്റ ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ് വിദ്യാർഥിനിയാണ്.