കൊച്ചി: ലോട്ടറി ഫലപ്രഖ്യാപനത്തിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കണമെന്ന് കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ (ഐഎൻടിയുസി) സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏഴിനു നടന്ന നിർമൽ ഭാഗ്യക്കുറിയുടെ അഞ്ചാം സമ്മാനാർഹമായ നന്പർ ഔദ്യോഗിക ഫലപ്രഖ്യാപനത്തിനു ശേഷം തിരുത്തി പ്രഖ്യാപിച്ചതു ഗുരുതരമായ വീഴ്ചയാണെന്നു സംഘടന ചൂണ്ടിക്കാട്ടി.
നിലവിലെ യന്ത്രവത്കൃത നറുക്കെടുപ്പു രീതിയിൽ ജനങ്ങൾക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതിനും കേരള ലോട്ടറി നടത്തിപ്പിലെ സുതാര്യതയെ ചോദ്യം ചെയ്യുന്നതിനും ഇതു കാരണമാകും. സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ഗോപാലകൃഷ്ണ കാരണവർ, ലജീവ് വിജയൻ, ജയിംസ് അധികാരം, പി.ആർ സജീവ്, എൻ.പൊടിയൻ എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ ഏഴിനു നടന്ന നിർമൽ ഭാഗ്യക്കുറിയുടെ അഞ്ചാം സമ്മാനാർഹമായ നന്പർ ഔദ്യോഗിക ഫലപ്രഖ്യാപനത്തിനു ശേഷം തിരുത്തി പ്രഖ്യാപിച്ചതു ഗുരുതരമായ വീഴ്ചയാണെന്നു സംഘടന ചൂണ്ടിക്കാട്ടി.
നിലവിലെ യന്ത്രവത്കൃത നറുക്കെടുപ്പു രീതിയിൽ ജനങ്ങൾക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതിനും കേരള ലോട്ടറി നടത്തിപ്പിലെ സുതാര്യതയെ ചോദ്യം ചെയ്യുന്നതിനും ഇതു കാരണമാകും. സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ഗോപാലകൃഷ്ണ കാരണവർ, ലജീവ് വിജയൻ, ജയിംസ് അധികാരം, പി.ആർ സജീവ്, എൻ.പൊടിയൻ എന്നിവർ പ്രസംഗിച്ചു.