തിരുവനന്തപുരം: പോലീസ് കമ്മീഷണേറ്റ് രൂപീകരണത്തിൽനിന്നു പിന്നോട്ടില്ലെന്നു വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ കളക്ടർമാർക്കുള്ള മജിസ്റ്റീരിയൽ അധികാരം നിലനിർത്തിക്കൊണ്ടുതന്നെ തിരുവനന്തപുരം, കൊച്ചി സിറ്റി പോലീസ് കമ്മീഷണർമാർക്ക് മജിസ്റ്റീരിയൽ അധികാരം നൽകുമെന്നും നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
പോലീസ് കമ്മീഷണറേറ്റ് രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം വിജയകരമായി പ്രവർത്തിച്ചുവരുന്ന സന്പ്രദായമാണ്. സംസ്ഥാനത്ത് തിരുവനന്തപുരത്തും കൊച്ചിയിലും കമ്മീഷണറേറ്റ് സ്ഥാപിക്കാനാണ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്. 2013ൽ യുഡിഎഫ് സർക്കാർ എടുത്ത തീരുമാനമാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. ഈ സംവിധാനം നിലവിൽ വരുന്നതോടെ നഗരപരിധിയിലെ കുറ്റാന്വേഷണവും ക്രമസമാധാന പാലനവും കാര്യക്ഷമമാകും. ഇതാണ് കമ്മീഷണറേറ്റ് രൂപീകരിക്കുന്നതിന്റെ യഥാർഥ ഉദ്ദേശ്യവും. കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള സിറ്റി പോലീസിന്റെ അധികാരവും ശക്തിയും വർധിക്കുകയാണ് ഇതിലൂടെ ചെയ്യുക. പോലീസിന്റെ പരിഷ്കരണവുമായി ബന്ധപ്പെട്ട് ജസ്റ്റീസ് കെ.ടി. തോമസ് ഉൾപ്പെടെയുള്ളവരടങ്ങിയ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലും കമ്മീഷണറേറ്റ് രൂപീകരണത്തിന് ശിപാർശ ചെയ്തിരുന്നു.
ഇതോടൊപ്പം ഇന്റേണൽ സെക്യൂരിറ്റി സെല്ലും എല്ലാ പോലീസ് സ്റ്റേഷനിലും രൂപീകരിച്ചിട്ടുണ്ട്. 2017 മുതൽ 2019 വരെ 812 കോന്പിംഗ് ഓപ്പറേഷനുകൾ നടത്തിയിട്ടുണ്ട്. 236 ക്രൈം കേസുകൾ യുഎപിഎ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്തു. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളെ സെക്യൂരിറ്റി റിലേറ്റഡ് എക്സ്പെൻഡിച്ചർ ജില്ലകളുടെ പട്ടികയിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണ്. ഇതോടൊപ്പം ബോധവത്കരണ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.
റോഡ് സുരക്ഷയുടെ ഭാഗമായി അധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി ശക്തമായി നടപടി സ്വീകരിച്ചുവരികയാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന 44 ഹൈവേ പെട്രോളിംഗ് യൂണിറ്റുകൾ സംസ്ഥാനത്തു പ്രവർത്തിക്കുന്നുണ്ട്. റോഡപകട സാധ്യതയുള്ള 625 സ്ഥലങ്ങൾ കണ്ടെത്തി ബ്ലാക്ക് സ്പോട്ടുകളായി നിശ്ചയിച്ച് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്മെന്റ് സിസ്റ്റം ഇൻ കേരള എന്ന പേരിൽ ഒരു പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെരിയ ഇരട്ടക്കൊലക്കേസിൽ ഉയർന്ന പരാതികൾ രാഷ്ട്രീയപരമാണ്. ഇതിൽ വസ്തുതാപരമായി ഒന്നുമില്ല. നല്ല കൃത്യതയോടെയും സൂക്ഷ്മതയോടെയുമാണ് കേസിൽ അന്വേഷണം നടക്കുന്നതെന്നാണ് കോടതികൾപോലും വിലയിരുത്തിയത്. പോലീസുകാരുടെ പോസ്റ്റൽ ബാലറ്റ് ക്രമക്കേടിൽ പോലീസുകാരനെ അറസ്റ്റ് ചെയ്ത് അച്ചടക്കനടപടി അടക്കമുള്ള നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരോളിലിറങ്ങിയ പ്രതികൾ കുറ്റം ചെയ്യുന്നത് ഗുരുതരമായ തെറ്റാണ്. ഇതിൽ ആരായാലും കർശന നടപടിയെടുക്കും. സംസ്ഥാനത്ത് ക്രമസമാധാനപാലനം ശക്തമായ രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസ് കമ്മീഷണറേറ്റ് രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം വിജയകരമായി പ്രവർത്തിച്ചുവരുന്ന സന്പ്രദായമാണ്. സംസ്ഥാനത്ത് തിരുവനന്തപുരത്തും കൊച്ചിയിലും കമ്മീഷണറേറ്റ് സ്ഥാപിക്കാനാണ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്. 2013ൽ യുഡിഎഫ് സർക്കാർ എടുത്ത തീരുമാനമാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. ഈ സംവിധാനം നിലവിൽ വരുന്നതോടെ നഗരപരിധിയിലെ കുറ്റാന്വേഷണവും ക്രമസമാധാന പാലനവും കാര്യക്ഷമമാകും. ഇതാണ് കമ്മീഷണറേറ്റ് രൂപീകരിക്കുന്നതിന്റെ യഥാർഥ ഉദ്ദേശ്യവും. കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള സിറ്റി പോലീസിന്റെ അധികാരവും ശക്തിയും വർധിക്കുകയാണ് ഇതിലൂടെ ചെയ്യുക. പോലീസിന്റെ പരിഷ്കരണവുമായി ബന്ധപ്പെട്ട് ജസ്റ്റീസ് കെ.ടി. തോമസ് ഉൾപ്പെടെയുള്ളവരടങ്ങിയ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലും കമ്മീഷണറേറ്റ് രൂപീകരണത്തിന് ശിപാർശ ചെയ്തിരുന്നു.
ഇതോടൊപ്പം ഇന്റേണൽ സെക്യൂരിറ്റി സെല്ലും എല്ലാ പോലീസ് സ്റ്റേഷനിലും രൂപീകരിച്ചിട്ടുണ്ട്. 2017 മുതൽ 2019 വരെ 812 കോന്പിംഗ് ഓപ്പറേഷനുകൾ നടത്തിയിട്ടുണ്ട്. 236 ക്രൈം കേസുകൾ യുഎപിഎ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്തു. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളെ സെക്യൂരിറ്റി റിലേറ്റഡ് എക്സ്പെൻഡിച്ചർ ജില്ലകളുടെ പട്ടികയിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണ്. ഇതോടൊപ്പം ബോധവത്കരണ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.
റോഡ് സുരക്ഷയുടെ ഭാഗമായി അധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി ശക്തമായി നടപടി സ്വീകരിച്ചുവരികയാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന 44 ഹൈവേ പെട്രോളിംഗ് യൂണിറ്റുകൾ സംസ്ഥാനത്തു പ്രവർത്തിക്കുന്നുണ്ട്. റോഡപകട സാധ്യതയുള്ള 625 സ്ഥലങ്ങൾ കണ്ടെത്തി ബ്ലാക്ക് സ്പോട്ടുകളായി നിശ്ചയിച്ച് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്മെന്റ് സിസ്റ്റം ഇൻ കേരള എന്ന പേരിൽ ഒരു പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെരിയ ഇരട്ടക്കൊലക്കേസിൽ ഉയർന്ന പരാതികൾ രാഷ്ട്രീയപരമാണ്. ഇതിൽ വസ്തുതാപരമായി ഒന്നുമില്ല. നല്ല കൃത്യതയോടെയും സൂക്ഷ്മതയോടെയുമാണ് കേസിൽ അന്വേഷണം നടക്കുന്നതെന്നാണ് കോടതികൾപോലും വിലയിരുത്തിയത്. പോലീസുകാരുടെ പോസ്റ്റൽ ബാലറ്റ് ക്രമക്കേടിൽ പോലീസുകാരനെ അറസ്റ്റ് ചെയ്ത് അച്ചടക്കനടപടി അടക്കമുള്ള നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരോളിലിറങ്ങിയ പ്രതികൾ കുറ്റം ചെയ്യുന്നത് ഗുരുതരമായ തെറ്റാണ്. ഇതിൽ ആരായാലും കർശന നടപടിയെടുക്കും. സംസ്ഥാനത്ത് ക്രമസമാധാനപാലനം ശക്തമായ രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.