തിരുവനന്തപുരം: അറബിക്കടലിൽ ലക്ഷദ്വീപിനു സമീപം രൂപംകൊണ്ട ന്യൂനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം . ചുഴലിക്കാറ്റ് വടക്ക്, വടക്ക്-പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കാനാണു സാധ്യത. ഇതോടെ സംസ്ഥാനത്തു മഴ ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
അതേസമയം, ഇന്നും നാളെ യും കാലവർഷത്തിന്റെ ശക്തി അല്പം കുറഞ്ഞേക്കും. ഇന്നലെ ഏറ്റവും കൂടുതൽ മഴ പെയ്തത് ആലപ്പുഴയിലാണ്- ഏഴു സെന്റിമീറ്റർ. നെയ്യാറ്റിൻകര, വർക്കല, ചേർത്തല, മങ്കൊന്പ് എന്നിവിടങ്ങളിൽ നാലും തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ മൂന്നും സെന്റിമീറ്റർ മഴ രേഖപ്പെടുത്തി.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് കാലവർഷത്തിന്റെ ശക്തി കുറയുമെന്ന നിഗമനത്തിൽ പിൻവലിച്ചു. തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക്, മധ്യ കിഴക്ക് അറബിക്കടൽ, തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ , ലക്ഷദ്വീപ് ,കേരള- കർണാടക തീരം എന്നിവിടങ്ങളിൽ ഇന്നു കാറ്റിന്റെ വേഗം മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ഈ മേഖലകളിൽ മത്സ്യബന്ധനത്തിനായി പോകരുത്.
അതേസമയം, ഇന്നും നാളെ യും കാലവർഷത്തിന്റെ ശക്തി അല്പം കുറഞ്ഞേക്കും. ഇന്നലെ ഏറ്റവും കൂടുതൽ മഴ പെയ്തത് ആലപ്പുഴയിലാണ്- ഏഴു സെന്റിമീറ്റർ. നെയ്യാറ്റിൻകര, വർക്കല, ചേർത്തല, മങ്കൊന്പ് എന്നിവിടങ്ങളിൽ നാലും തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ മൂന്നും സെന്റിമീറ്റർ മഴ രേഖപ്പെടുത്തി.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് കാലവർഷത്തിന്റെ ശക്തി കുറയുമെന്ന നിഗമനത്തിൽ പിൻവലിച്ചു. തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക്, മധ്യ കിഴക്ക് അറബിക്കടൽ, തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ , ലക്ഷദ്വീപ് ,കേരള- കർണാടക തീരം എന്നിവിടങ്ങളിൽ ഇന്നു കാറ്റിന്റെ വേഗം മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ഈ മേഖലകളിൽ മത്സ്യബന്ധനത്തിനായി പോകരുത്.