തിരുവനന്തപുരം: ഭരണരംഗത്തു സന്പൂർണമായി പരാജയപ്പെട്ടതായി ജനം വിധിയെഴുതിയ പിണറായി സർക്കാർ പ്രോഗ്രസ് റിപ്പോർട്ടവതരിപ്പിക്കുന്നത് വലിയ തമാശ തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഒന്നും ചെയ്യാത്ത സർക്കാർ എന്തു പ്രോഗ്രസ് റിപ്പോർട്ടാണ് അവതരിപ്പിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റിലും തോല്പിച്ചു കൊണ്ട് ജനം സർക്കാരിനെതിരേ വിധിയെഴുതിയതിന്റെ ചൂടുമാറിയിട്ടില്ല. നാണംകെട്ട തോൽവിയാണ് എൽഡിഎഫ് ഏറ്റുവാങ്ങിയത്. ഇപ്പോൾ 123 നിയമസഭാ സീറ്റുകളിൽ ഇടതു മുന്നണി പിന്നിലാണ്. അങ്ങനെ ഭരിക്കുന്നതിന് അർഹത നഷ്ടപ്പെട്ട സർക്കാർ പ്രോഗ്രസ് റിപ്പോർട്ടവതരിപ്പിക്കുന്നത് അപഹാസ്യമാണ്.
മൂന്നു വർഷം പൂർത്തിയാക്കിയ സർക്കാരിന് ഒരു നേട്ടവും അവകാശപ്പെടാനില്ല. എല്ലാ രംഗത്തും കനത്ത തിരിച്ചടിയുണ്ടായി. മൂന്നു വർഷം കൊണ്ട് വൻ സാന്പത്തിക പ്രതിസന്ധി ഉണ്ടാക്കിവച്ച സർക്കാർ കേരളത്തെ കടക്കെണിയിലാക്കി. പ്രളയം കഴിഞ്ഞ് ഒരു വർഷമെത്തിയിട്ടും ഒരു സഹായവുമെത്തിക്കാൻ കഴിയാത്ത സർക്കാർ നാടിനു ബാധ്യതയായി മാറിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ഒന്നും ചെയ്യാത്ത സർക്കാർ എന്തു പ്രോഗ്രസ് റിപ്പോർട്ടാണ് അവതരിപ്പിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റിലും തോല്പിച്ചു കൊണ്ട് ജനം സർക്കാരിനെതിരേ വിധിയെഴുതിയതിന്റെ ചൂടുമാറിയിട്ടില്ല. നാണംകെട്ട തോൽവിയാണ് എൽഡിഎഫ് ഏറ്റുവാങ്ങിയത്. ഇപ്പോൾ 123 നിയമസഭാ സീറ്റുകളിൽ ഇടതു മുന്നണി പിന്നിലാണ്. അങ്ങനെ ഭരിക്കുന്നതിന് അർഹത നഷ്ടപ്പെട്ട സർക്കാർ പ്രോഗ്രസ് റിപ്പോർട്ടവതരിപ്പിക്കുന്നത് അപഹാസ്യമാണ്.
മൂന്നു വർഷം പൂർത്തിയാക്കിയ സർക്കാരിന് ഒരു നേട്ടവും അവകാശപ്പെടാനില്ല. എല്ലാ രംഗത്തും കനത്ത തിരിച്ചടിയുണ്ടായി. മൂന്നു വർഷം കൊണ്ട് വൻ സാന്പത്തിക പ്രതിസന്ധി ഉണ്ടാക്കിവച്ച സർക്കാർ കേരളത്തെ കടക്കെണിയിലാക്കി. പ്രളയം കഴിഞ്ഞ് ഒരു വർഷമെത്തിയിട്ടും ഒരു സഹായവുമെത്തിക്കാൻ കഴിയാത്ത സർക്കാർ നാടിനു ബാധ്യതയായി മാറിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.