നെടുമ്പാശേരി: ഗുരുവായൂർ ക്ഷേത്രദർശനത്തിനുശേഷം മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്നേഹോഷ്മള യാത്രയയപ്പ്. ഇന്നലെ ഉച്ചയ്ക്ക് 1.10ഓടെ ഗുരുവായൂരിൽനിന്നു ഹെലികോപ്ടർ മാർഗം നെടുമ്പാശേരിയിലെത്തിയ പ്രധാനമന്ത്രി വിമാനത്താവളത്തിലെ വിഐപി ലോഞ്ചിൽ ഗവർണർ പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തി. 2.20ഓടെ ചാർട്ടേർഡ് വിമാനത്തിൽ മാലിയിലേക്കു പോയി.
ഗവർണർക്കു പുറമേ സംസ്ഥാന സർക്കാരിനു വേണ്ടി ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ, പി.സി. ജോർജ് എംഎൽഎ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ ബെഹ്റ, ജില്ലാ കളക്ടർ കെ. മുഹമ്മദ് സഫീറുള്ള, സിയാൽ മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ, വിഷ്ണുപുരം ചന്ദ്രശേഖരൻ, ബിജെപി നേതാക്കളായ എൻ.പി. ശങ്കരൻകുട്ടി, പി. കാശിനാഥ്, എം.എൻ. മധു, വി.പി. സജീവൻ, കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി അഹമ്മദ് തോട്ടത്തിൽ എന്നിവർ പ്രധാനമന്ത്രിയെ യാത്രയയയ്ക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് എൻ.കെ. മോഹൻദാസും സെക്രട്ടറി എം.എൻ. ഗോപിയും വിമാനത്താവളത്തിൽ പ്രധാനമന്ത്രി വിശ്രമിക്കുന്നതിനിടെ സന്ദർശിച്ചു.
ഗവർണർക്കു പുറമേ സംസ്ഥാന സർക്കാരിനു വേണ്ടി ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ, പി.സി. ജോർജ് എംഎൽഎ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ ബെഹ്റ, ജില്ലാ കളക്ടർ കെ. മുഹമ്മദ് സഫീറുള്ള, സിയാൽ മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ, വിഷ്ണുപുരം ചന്ദ്രശേഖരൻ, ബിജെപി നേതാക്കളായ എൻ.പി. ശങ്കരൻകുട്ടി, പി. കാശിനാഥ്, എം.എൻ. മധു, വി.പി. സജീവൻ, കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി അഹമ്മദ് തോട്ടത്തിൽ എന്നിവർ പ്രധാനമന്ത്രിയെ യാത്രയയയ്ക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് എൻ.കെ. മോഹൻദാസും സെക്രട്ടറി എം.എൻ. ഗോപിയും വിമാനത്താവളത്തിൽ പ്രധാനമന്ത്രി വിശ്രമിക്കുന്നതിനിടെ സന്ദർശിച്ചു.