തിരുവനന്തപുരം: ആയുഷ്മാൻ ഭാരത് ഇൻഷ്വറൻസ് പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നില്ലെന്നും ജനങ്ങൾക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ആയുഷ്മാൻ പദ്ധതിയിൽ കേരളം അംഗമാണ്.
2018 നവംബർ രണ്ടിന് ധാരണാപത്രം ഒപ്പിട്ട് പദ്ധതിയുടെ പ്രയോജനം കേരളത്തിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല ആദ്യ വിഹിതവും അനുവദിച്ചിട്ടുണ്ട്. സത്യം ഇതായിരിക്കെ പ്രധാനമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്നുവേണം കരുതാനെന്നും കാര്യങ്ങൾ അറിയുമ്പോൾ പ്രധാനമന്ത്രി തിരുത്തുമെന്നു പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ആയുഷ്മാൻ ഭാരത് ഇൻഷ്വറൻസ് പദ്ധതി അതുപോലെ കേരളത്തിൽ നടപ്പിലാക്കാൻ കഴിയുമായിരുന്നില്ല. ബഹുഭൂരിപക്ഷം ജനങ്ങളും ഈ പദ്ധതിയിൽ നിന്നു പുറത്താകുന്ന സാഹചര്യത്തിൽ കേരളത്തിലെ നിലവിലുള്ള എല്ലാ ഇൻഷ്വറൻസ് പദ്ധതികളേയും ഉൾക്കൊള്ളിച്ചുകൊണ്ട് അവർക്കെല്ലാം ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കിയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കെഎഎസ്പി) എന്ന പേരിൽ ഏപ്രിൽ ഒന്നു മുതൽ ഈ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയത്. 1.46 ലക്ഷം പേർക്ക് ഈ പദ്ധതിയിലൂടെ ചികിത്സ നടത്തുകയും 17 ലക്ഷം പേരെ രജിസ്റ്റർ ചെയ്യിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 60 കോടി രൂപയുടെ ചികിത്സയാണ് നൽകിയത്. ഈ കാര്യത്തിൽ ഇന്ത്യയിൽ തന്നെ ഏറ്റവുമധികം പുരോഗതി നേടിയതും കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു.
2018 നവംബർ രണ്ടിന് ധാരണാപത്രം ഒപ്പിട്ട് പദ്ധതിയുടെ പ്രയോജനം കേരളത്തിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല ആദ്യ വിഹിതവും അനുവദിച്ചിട്ടുണ്ട്. സത്യം ഇതായിരിക്കെ പ്രധാനമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്നുവേണം കരുതാനെന്നും കാര്യങ്ങൾ അറിയുമ്പോൾ പ്രധാനമന്ത്രി തിരുത്തുമെന്നു പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ആയുഷ്മാൻ ഭാരത് ഇൻഷ്വറൻസ് പദ്ധതി അതുപോലെ കേരളത്തിൽ നടപ്പിലാക്കാൻ കഴിയുമായിരുന്നില്ല. ബഹുഭൂരിപക്ഷം ജനങ്ങളും ഈ പദ്ധതിയിൽ നിന്നു പുറത്താകുന്ന സാഹചര്യത്തിൽ കേരളത്തിലെ നിലവിലുള്ള എല്ലാ ഇൻഷ്വറൻസ് പദ്ധതികളേയും ഉൾക്കൊള്ളിച്ചുകൊണ്ട് അവർക്കെല്ലാം ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കിയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കെഎഎസ്പി) എന്ന പേരിൽ ഏപ്രിൽ ഒന്നു മുതൽ ഈ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയത്. 1.46 ലക്ഷം പേർക്ക് ഈ പദ്ധതിയിലൂടെ ചികിത്സ നടത്തുകയും 17 ലക്ഷം പേരെ രജിസ്റ്റർ ചെയ്യിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 60 കോടി രൂപയുടെ ചികിത്സയാണ് നൽകിയത്. ഈ കാര്യത്തിൽ ഇന്ത്യയിൽ തന്നെ ഏറ്റവുമധികം പുരോഗതി നേടിയതും കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു.