കൊച്ചി: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ യുവ മാനസികാരോഗ്യ വിദഗ്ധരുടെ ദ്വിദിന ശിൽപശാല തുടങ്ങി. ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി (ഐപിഎസ്) ദക്ഷിണമേഖല പ്രസിഡന്റ് ഡോ. എ. ജഗദീഷ് ഉദിഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. കെ. രവികുമാർ അധ്യക്ഷത വഹിച്ചു. സംഘാടക സമതി ചെയർമാൻ ഡോ. രാമചന്ദ്രൻ കുട്ടി, സെക്രട്ടറി ഡോ. പി.ജെ. പ്രതീഷ്, ഡോ. എം.ജെ. ജോണ്. ഡോ. നരേഷ് വടലമണി, ഡോ. ഗംഗാറാം, ഡോ. മഹേഷ് ഗൗഡ എന്നിവർ പ്രസംഗിച്ചു.
ബംഗളൂരു നിംഹാൻസ് ഡിജിറ്റൽ അക്കാഡമിയുമായി സഹകരിച്ചു ടെലി മെഡിസിൻ തൽസമയ പരിശീലനവും ഇതോടൊപ്പം സംഘടിപ്പിച്ചു. കുട്ടികളിലെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിലുണ്ടാകുന്ന വൈകല്യത്തെക്കുറിച്ചു ഡോ. കെ.എം. രാജേന്ദ്ര ക്ലാസ് നയിച്ചു. നൂതന എംആർഐ സ്കാനിംഗിലൂടെ മറവിരോഗം ഉൾപ്പെടെയുള്ള സ്മൃതിനാശം വിശകലനം ചെയ്യുന്ന രീതി ഡോ. അമൽ ആന്റണി വിശദീകരിച്ചു.
മനുഷ്യാവകാശവും പുതിയ മാനസികാരോഗ്യ നിയമവും എന്ന വിഷയത്തിൽ ഡോ. അനിൽ പ്രഭാകരൻ, ശൈശവ-കൗമാര മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചു ഡോ. സൗമ്യ ഭാസ്കരൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. തെലുങ്കാന, ആന്ധ്ര, കർണാടക, തമിഴ്നാട്, കേരളം എന്നിവടങ്ങളിൽനിന്നായി ഇരുനൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം ഇന്നു സമാപിക്കും.
ബംഗളൂരു നിംഹാൻസ് ഡിജിറ്റൽ അക്കാഡമിയുമായി സഹകരിച്ചു ടെലി മെഡിസിൻ തൽസമയ പരിശീലനവും ഇതോടൊപ്പം സംഘടിപ്പിച്ചു. കുട്ടികളിലെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിലുണ്ടാകുന്ന വൈകല്യത്തെക്കുറിച്ചു ഡോ. കെ.എം. രാജേന്ദ്ര ക്ലാസ് നയിച്ചു. നൂതന എംആർഐ സ്കാനിംഗിലൂടെ മറവിരോഗം ഉൾപ്പെടെയുള്ള സ്മൃതിനാശം വിശകലനം ചെയ്യുന്ന രീതി ഡോ. അമൽ ആന്റണി വിശദീകരിച്ചു.
മനുഷ്യാവകാശവും പുതിയ മാനസികാരോഗ്യ നിയമവും എന്ന വിഷയത്തിൽ ഡോ. അനിൽ പ്രഭാകരൻ, ശൈശവ-കൗമാര മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചു ഡോ. സൗമ്യ ഭാസ്കരൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. തെലുങ്കാന, ആന്ധ്ര, കർണാടക, തമിഴ്നാട്, കേരളം എന്നിവടങ്ങളിൽനിന്നായി ഇരുനൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം ഇന്നു സമാപിക്കും.