പറവൂർ: നിപ്പ വൈറസിന്റെ ഉറവിടം തേടി നിപ്പ ബാധിച്ച വിദ്യാർഥിയുടെ വടക്കേക്കര തുരുത്തിപ്പുറത്തെ വീട്ടിൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വിദഗ്ധസംഘം പരിശോധന നടത്തി. വിദ്യാർഥിയുടെ വീടിനു പുറമേ വവ്വാലുകൾ കൂടുതലായി എത്തുന്നതും വസിക്കുന്നതുമായ കോന്പൗണ്ടുകൾ, പന്നിഫാമുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. പുതിയകാവ് ഭഗവതി ക്ഷേത്രപരിസരം, നീലീശ്വരം ക്ഷേത്രം എന്നിവിടങ്ങളിലെത്തിയ സംഘം വവ്വാലുകളുടെ വിസർജ്യങ്ങൾ ശേഖരിച്ചു.
ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിലെ വിദഗ്ധർക്കു പുറമേ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ആർഒഎച്ച്എഫ്ഡബ്ല്യു, എൻഐവി, എൻഎആർഐ എന്നിവിടങ്ങളിൽനിന്നുള്ളവരും സംഘത്തിലുണ്ടായിരുന്നു. ഡോ. രാജ്കുമാർ, ഡോ. അശ്വിൻ, ബംഗളൂരു സതേണ്‍ റീജണൽ ഡയഗനോസ്റ്റിക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. സഞ്ജയ്കുമാർ, സംസ്ഥാന മോണിറ്ററിംഗ് കമ്മിറ്റി നിപ്പ ഡിസീസ് മോണിറ്ററിംഗ് നോഡൽ ഓഫീസർ ദിലീപ് എന്നിവരടങ്ങിയ സംഘം ക്ലിനിക്കൽ പരിശോധന മാത്രമാണു നിലവിൽ നടത്തുന്നത്.
വവ്വാൽ, പന്നി, മനുഷ്യൻ എന്നിവയിലൂടെ മാത്രമേ രോഗം പകരുകയുള്ളൂ. അതിനാലാണു പന്നി, വവ്വാൽ എന്നിവയുടെ ആവാസകേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നതെന്നു ഡോ. കെ.എം. ദിലീപ് പറഞ്ഞു. നിപ്പ ബാധിതനായ വിദ്യാർഥിയുടെ നില മെച്ചപ്പെട്ടതും രോഗബാധ സംശയിച്ച ആറു പേർക്കു നിപ്പ ബാധയില്ലെന്നു തെളിഞ്ഞതും പ്രദേശത്തെ ജനങ്ങൾക്ക് ആശ്വാസം പകർന്നു. ഇവിടെ ജനജീവിതം സാധാരണനിലയിലാണ്.
പ്രദേശത്തെ കടകളും മത്സ്യമാർക്കറ്റുകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. നാട്ടുകാർ പതിവ് ജോലികൾക്കു പോകുന്നു. ബോധവത്കരണ, പ്രതിരോധ പ്രവർത്തനങ്ങളിൽ നാട്ടുകാർ ഒറ്റക്കെട്ടായി ആരോഗ്യരംഗത്തെ ജീവനക്കാരോടു സഹകരിക്കുന്നുണ്ട്. വിദ്യാർഥിയുടെ തുരുത്തിപ്പുറത്തെ വീട്ടിൽ ദിവസവും ആരോഗ്യ പ്രവർത്തകരും പഞ്ചായത്ത് അധികൃതരും സന്ദർശനം നടത്തിവരുന്നു.
ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിലെ വിദഗ്ധർക്കു പുറമേ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ആർഒഎച്ച്എഫ്ഡബ്ല്യു, എൻഐവി, എൻഎആർഐ എന്നിവിടങ്ങളിൽനിന്നുള്ളവരും സംഘത്തിലുണ്ടായിരുന്നു. ഡോ. രാജ്കുമാർ, ഡോ. അശ്വിൻ, ബംഗളൂരു സതേണ്‍ റീജണൽ ഡയഗനോസ്റ്റിക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. സഞ്ജയ്കുമാർ, സംസ്ഥാന മോണിറ്ററിംഗ് കമ്മിറ്റി നിപ്പ ഡിസീസ് മോണിറ്ററിംഗ് നോഡൽ ഓഫീസർ ദിലീപ് എന്നിവരടങ്ങിയ സംഘം ക്ലിനിക്കൽ പരിശോധന മാത്രമാണു നിലവിൽ നടത്തുന്നത്.
വവ്വാൽ, പന്നി, മനുഷ്യൻ എന്നിവയിലൂടെ മാത്രമേ രോഗം പകരുകയുള്ളൂ. അതിനാലാണു പന്നി, വവ്വാൽ എന്നിവയുടെ ആവാസകേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നതെന്നു ഡോ. കെ.എം. ദിലീപ് പറഞ്ഞു. നിപ്പ ബാധിതനായ വിദ്യാർഥിയുടെ നില മെച്ചപ്പെട്ടതും രോഗബാധ സംശയിച്ച ആറു പേർക്കു നിപ്പ ബാധയില്ലെന്നു തെളിഞ്ഞതും പ്രദേശത്തെ ജനങ്ങൾക്ക് ആശ്വാസം പകർന്നു. ഇവിടെ ജനജീവിതം സാധാരണനിലയിലാണ്.
പ്രദേശത്തെ കടകളും മത്സ്യമാർക്കറ്റുകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. നാട്ടുകാർ പതിവ് ജോലികൾക്കു പോകുന്നു. ബോധവത്കരണ, പ്രതിരോധ പ്രവർത്തനങ്ങളിൽ നാട്ടുകാർ ഒറ്റക്കെട്ടായി ആരോഗ്യരംഗത്തെ ജീവനക്കാരോടു സഹകരിക്കുന്നുണ്ട്. വിദ്യാർഥിയുടെ തുരുത്തിപ്പുറത്തെ വീട്ടിൽ ദിവസവും ആരോഗ്യ പ്രവർത്തകരും പഞ്ചായത്ത് അധികൃതരും സന്ദർശനം നടത്തിവരുന്നു.