കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തിച്ച ഇടുക്കി സ്വദേശി ജേക്കബ് തോമസിന്റെ മരണത്തിന്റെ പേരിൽ ഏതാനും സാമൂഹ്യവിരുദ്ധർ കാരിത്താസ് ആശുപത്രിക്കു നേരേ നടത്തിയ ആക്രമണം അപലപനീയമാണെന്ന് കോട്ടയം അതിരൂപത ജാഗ്രത സമിതി. ജേക്കബ് തോമസിന്റെ കുടുംബാംഗങ്ങളോടുള്ള അനുശോചനം അറിയിക്കുകയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
മെഡിക്കൽ കോളജിൽനിന്ന് ചികിത്സ ലഭിക്കാതെ ജേക്കബ് തോമസിനെ കാരിത്താസ് ആശുപത്രി എമർജൻസി വിഭാഗത്തിലെത്തിയപ്പോൾ ആശുപത്രിയിൽ എമർജൻസി വിഭാഗത്തിൽ കിടക്കകൾ ലഭ്യമല്ലാതിരുന്നു. ജൂണ്‍ അഞ്ചിന് ഉച്ചയോടെ ഐസിയു ബെഡുകളും വെന്റിലേറ്ററുകളും നിറഞ്ഞിരുന്നുവെന്ന കാര്യം സമീപ ആശുപത്രികളിൽ വരെ അറിയിച്ചിരുന്നു.
ജേക്കബ് തോമസിനെ കാരിത്താസിൽ കൊണ്ടുവന്നത് ഉച്ചകഴിഞ്ഞ് 2.50 ന് ആണ്. എങ്കിലും ആശുപത്രി എമർജൻസി ടീം ആംബുലൻസിൽ വച്ച് രോഗിയെ കാണുകയും ആശുപത്രിയുടെ നിസഹായാവസ്ഥ ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. തുടർന്ന് അവർ ആശുപത്രിയിൽനിന്നു മടങ്ങുകയായിരുന്നു.വസ്തുത ഇതായിരിക്കെ, ജേക്കബ് തോമസിന്റെ മരണവുമായി ബന്ധപ്പെടുത്തി കാരിത്താസ് ആശുപത്രിയെ വലിച്ചിഴയ്ക്കാൻ ചില തത്പര കക്ഷികൾ ശ്രമിച്ചതു ഖേദകരമാണ്. ജൂണ്‍ ആറിന് ചില സാമൂഹ്യ വിരുദ്ധർ കാരിത്താസ് ആശുപത്രിയിൽ അതിക്രമിച്ചു കയറി നാശനഷ്ടങ്ങളുണ്ടാക്കിയ നടപടി പരിഷ്കൃത സമൂഹത്തിന് അപമാനമാണ്. ഇത്തരം ജനദ്രോഹപരമായ നടപടികളിലൂടെയും മുതലെടുപ്പുകളിലൂടെയും നേട്ടം കൊയ്യാനാഗ്രഹിക്കുന്ന ആളുകളുടെ ഉദ്ദേശ്യം സാക്ഷരകേരളം തിരിച്ചറിയും.
ജേക്കബ് തോമസിന്റെ ശുശ്രൂഷയുടെ കാര്യത്തിൽ കാരിത്താസ് ആശുപത്രിക്കു യാതൊരു വീഴ്ചയും പറ്റിയിട്ടില്ലയെന്നാണ് വസ്തുതകൾ തെളിയിക്കുന്നത്. എക്കാലവും രോഗികൾക്കു മികവുറ്റ ചികിത്സ നൽകാൻ ശ്രമിക്കുന്ന കാരിത്താസ് ആശുപത്രിയിൽ, സാമൂഹ്യ ദ്രോഹികൾ ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മറവിൽ നടത്തിയ അഴിഞ്ഞാട്ടത്തിൽ ജാഗ്രതാ സമിതി പ്രതിഷേധം അറിയിക്കുന്നു. അക്രമികൾക്കെതിരേ പോലീസ് ശക്തമായ നടപടി സ്വീകരിക്കുകയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണമെന്ന് സമിതി ആവശ്യപ്പെട്ടു.
ആശുപത്രിക്കു നേരെയുണ്ടായ ആക്രമണം അപലപനീയം: ചായ് കേരള
കൊച്ചി: കോട്ടയം കാരിത്താസ് ആശുപത്രിക്കു നേരെ ഇന്നലെ രാവിലെയുണ്ടായ ആക്രമണം അപലപനീയമാണെന്ന് കാത്തോലിക് ഹോസ്പിറ്റല്‍ അസോസിയേഷന് ഓഫ് ഇന്ത്യ (ചായ്) കേരള ഘടകം. കട്ടപ്പന സ്വദേശിയായ രോഗിയുടെ ചികിത്സാ കാര്യത്തില്‍ കാരിത്താസ് ആശുപത്രിക്ക് വീഴ്ച പറ്റിയിട്ടില്ല. ഇന്നലെ രാവിലെ പത്തോടെയാണ് കണ്ടാലറിയാവുന്ന നാലോളം പേര് ആശുപത്രിയിലേക്ക് അതിക്രമിച്ചു കടക്കുകയും, ആംബുലന്‍സ് ഉള്‍പ്പെടെ രോഗികളുടെയും, രോഗികളുമായി വരുന്നവരുടെയും വാഹനങ്ങള്‍ തടയുകയും ആശുപത്രിയുടെ പ്രവര്‍ത്തനത്തിനു തടസം വരുത്തുന്ന രീതിയില്‍ പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ആശുപത്രിയിലെ സാധന സാമഗ്രികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തത്. കേരള ജനത നിപ്പ വൈറസ് പകര്‍ച്ചവ്യാധിയുടെ ഭീതിയില്‍ പതിവിലധികം രോഗികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് അപലപനീയമാണ്.
മെഡിക്കൽ കോളജിൽനിന്ന് ചികിത്സ ലഭിക്കാതെ ജേക്കബ് തോമസിനെ കാരിത്താസ് ആശുപത്രി എമർജൻസി വിഭാഗത്തിലെത്തിയപ്പോൾ ആശുപത്രിയിൽ എമർജൻസി വിഭാഗത്തിൽ കിടക്കകൾ ലഭ്യമല്ലാതിരുന്നു. ജൂണ്‍ അഞ്ചിന് ഉച്ചയോടെ ഐസിയു ബെഡുകളും വെന്റിലേറ്ററുകളും നിറഞ്ഞിരുന്നുവെന്ന കാര്യം സമീപ ആശുപത്രികളിൽ വരെ അറിയിച്ചിരുന്നു.
ജേക്കബ് തോമസിനെ കാരിത്താസിൽ കൊണ്ടുവന്നത് ഉച്ചകഴിഞ്ഞ് 2.50 ന് ആണ്. എങ്കിലും ആശുപത്രി എമർജൻസി ടീം ആംബുലൻസിൽ വച്ച് രോഗിയെ കാണുകയും ആശുപത്രിയുടെ നിസഹായാവസ്ഥ ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. തുടർന്ന് അവർ ആശുപത്രിയിൽനിന്നു മടങ്ങുകയായിരുന്നു.വസ്തുത ഇതായിരിക്കെ, ജേക്കബ് തോമസിന്റെ മരണവുമായി ബന്ധപ്പെടുത്തി കാരിത്താസ് ആശുപത്രിയെ വലിച്ചിഴയ്ക്കാൻ ചില തത്പര കക്ഷികൾ ശ്രമിച്ചതു ഖേദകരമാണ്. ജൂണ്‍ ആറിന് ചില സാമൂഹ്യ വിരുദ്ധർ കാരിത്താസ് ആശുപത്രിയിൽ അതിക്രമിച്ചു കയറി നാശനഷ്ടങ്ങളുണ്ടാക്കിയ നടപടി പരിഷ്കൃത സമൂഹത്തിന് അപമാനമാണ്. ഇത്തരം ജനദ്രോഹപരമായ നടപടികളിലൂടെയും മുതലെടുപ്പുകളിലൂടെയും നേട്ടം കൊയ്യാനാഗ്രഹിക്കുന്ന ആളുകളുടെ ഉദ്ദേശ്യം സാക്ഷരകേരളം തിരിച്ചറിയും.
ജേക്കബ് തോമസിന്റെ ശുശ്രൂഷയുടെ കാര്യത്തിൽ കാരിത്താസ് ആശുപത്രിക്കു യാതൊരു വീഴ്ചയും പറ്റിയിട്ടില്ലയെന്നാണ് വസ്തുതകൾ തെളിയിക്കുന്നത്. എക്കാലവും രോഗികൾക്കു മികവുറ്റ ചികിത്സ നൽകാൻ ശ്രമിക്കുന്ന കാരിത്താസ് ആശുപത്രിയിൽ, സാമൂഹ്യ ദ്രോഹികൾ ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മറവിൽ നടത്തിയ അഴിഞ്ഞാട്ടത്തിൽ ജാഗ്രതാ സമിതി പ്രതിഷേധം അറിയിക്കുന്നു. അക്രമികൾക്കെതിരേ പോലീസ് ശക്തമായ നടപടി സ്വീകരിക്കുകയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണമെന്ന് സമിതി ആവശ്യപ്പെട്ടു.
ആശുപത്രിക്കു നേരെയുണ്ടായ ആക്രമണം അപലപനീയം: ചായ് കേരള
കൊച്ചി: കോട്ടയം കാരിത്താസ് ആശുപത്രിക്കു നേരെ ഇന്നലെ രാവിലെയുണ്ടായ ആക്രമണം അപലപനീയമാണെന്ന് കാത്തോലിക് ഹോസ്പിറ്റല്‍ അസോസിയേഷന് ഓഫ് ഇന്ത്യ (ചായ്) കേരള ഘടകം. കട്ടപ്പന സ്വദേശിയായ രോഗിയുടെ ചികിത്സാ കാര്യത്തില്‍ കാരിത്താസ് ആശുപത്രിക്ക് വീഴ്ച പറ്റിയിട്ടില്ല. ഇന്നലെ രാവിലെ പത്തോടെയാണ് കണ്ടാലറിയാവുന്ന നാലോളം പേര് ആശുപത്രിയിലേക്ക് അതിക്രമിച്ചു കടക്കുകയും, ആംബുലന്‍സ് ഉള്‍പ്പെടെ രോഗികളുടെയും, രോഗികളുമായി വരുന്നവരുടെയും വാഹനങ്ങള്‍ തടയുകയും ആശുപത്രിയുടെ പ്രവര്‍ത്തനത്തിനു തടസം വരുത്തുന്ന രീതിയില്‍ പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ആശുപത്രിയിലെ സാധന സാമഗ്രികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തത്. കേരള ജനത നിപ്പ വൈറസ് പകര്‍ച്ചവ്യാധിയുടെ ഭീതിയില്‍ പതിവിലധികം രോഗികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് അപലപനീയമാണ്.