ചെന്പുച്ചിറ(കൊടകര): പൊതുവിദ്യാഭ്യാസ സംരക്ഷണം സർക്കാരിന്റെ മാത്രം ബാധ്യതയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർപണം മാത്രം ഉപയോഗിച്ചു നടത്തേണ്ടതല്ല വിദ്യാഭ്യാസ പദ്ധതി. നാടാകെ ഒന്നിച്ചിറങ്ങി പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനു പിന്തുണ നല്കണം. ചെന്പുച്ചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ സ്കൂളുകളെ മാത്രമല്ല, എയ്ഡഡ് സ്കൂളുകളെയും സഹായിക്കണം. എയ്ഡഡ് മേഖല വിദ്യാഭ്യാസ പൂർത്തീകരണത്തിൽ ഗണ്യമായ പങ്കാണ ് വഹിക്കുന്നത്. എയ്ഡഡ് മേഖലയെ സഹായിക്കുന്നതിൽ സർക്കാരിനു വീഴ്ച ഉണ്ടായിട്ടില്ല. എയ്ഡഡ് വിദ്യാലയങ്ങളടക്കമുള്ള പൊതുവിദ്യാലയങ്ങൾ മികവുറ്റ കേന്ദ്രങ്ങളായി മാറണമെന്നാണ് സർക്കാരിന്റെ കാഴ്ചപ്പാട്. എയ്ഡഡ് സ്കൂളുകളിൽ ചെലവിടുന്ന പണം എത്രയാണോ അത്രയും തുക നൽകാൻ സർക്കാർ തയാറാണ്. ഒരു കോടി രൂപവരെ ഇത്തരത്തിൽ നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു.
നാടിനെയും വിദ്യാലയങ്ങളെയും നശിപ്പിക്കുന്ന ഡ്രഗ് മാഫിയയ്ക്കെതിരേ നാടാകെ ജാഗ്രതാ കാന്പയിൻ നടത്തും. യഥാർഥ മാഫിയ ഇവരാണ്. വിദേശങ്ങളിൽ സർക്കാരിനെപ്പോലും അട്ടിമറിക്കാൻ ശേഷിയുള്ളവരാണ് ഇത്തരക്കാർ. ഇവരുടെ കണ്ണികളാണ് ഇവിടെയും എത്തിയിരിക്കുന്നത്. ഡ്രഗ് മാഫിയയ്ക്കെതിരേ വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ്, പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായി കാന്പയിൻ നടത്തുന്നതിനുള്ള പരിപാടി ആസൂത്രണം ചെയ്തുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മന്ത്രി വി.എസ്. സുനിൽകുമാർ, എംഎൽഎമാരായ ബി.ഡി. ദേവസി, ഇ.ടി. ടൈസണ് മാസ്റ്റർ, കെ.യു. അരുണൻ, വി.ആർ. സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, ജില്ലാ കളക്ടർ ടി.വി അനുപമ തുടങ്ങിയവർ പങ്കെടുത്തു.
ഒന്നാം ക്ലാസിലെ കുരുന്നുകളെയും പ്ലസ് വണ് വിദ്യാർഥികളെയും ക്ലാസുകളിൽ കൊണ്ടിരുത്തി മന്ത്രി സി.രവീന്ദ്രനാഥ് അവരുമായി സംവദിച്ചു. കാവടി, ചെണ്ടമേളം തുടങ്ങിയവയോടെയാണ് കുട്ടികളെയും അതിഥികളെയും സ്വീകരിച്ചത്.
സർക്കാർ സ്കൂളുകളെ മാത്രമല്ല, എയ്ഡഡ് സ്കൂളുകളെയും സഹായിക്കണം. എയ്ഡഡ് മേഖല വിദ്യാഭ്യാസ പൂർത്തീകരണത്തിൽ ഗണ്യമായ പങ്കാണ ് വഹിക്കുന്നത്. എയ്ഡഡ് മേഖലയെ സഹായിക്കുന്നതിൽ സർക്കാരിനു വീഴ്ച ഉണ്ടായിട്ടില്ല. എയ്ഡഡ് വിദ്യാലയങ്ങളടക്കമുള്ള പൊതുവിദ്യാലയങ്ങൾ മികവുറ്റ കേന്ദ്രങ്ങളായി മാറണമെന്നാണ് സർക്കാരിന്റെ കാഴ്ചപ്പാട്. എയ്ഡഡ് സ്കൂളുകളിൽ ചെലവിടുന്ന പണം എത്രയാണോ അത്രയും തുക നൽകാൻ സർക്കാർ തയാറാണ്. ഒരു കോടി രൂപവരെ ഇത്തരത്തിൽ നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു.
നാടിനെയും വിദ്യാലയങ്ങളെയും നശിപ്പിക്കുന്ന ഡ്രഗ് മാഫിയയ്ക്കെതിരേ നാടാകെ ജാഗ്രതാ കാന്പയിൻ നടത്തും. യഥാർഥ മാഫിയ ഇവരാണ്. വിദേശങ്ങളിൽ സർക്കാരിനെപ്പോലും അട്ടിമറിക്കാൻ ശേഷിയുള്ളവരാണ് ഇത്തരക്കാർ. ഇവരുടെ കണ്ണികളാണ് ഇവിടെയും എത്തിയിരിക്കുന്നത്. ഡ്രഗ് മാഫിയയ്ക്കെതിരേ വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ്, പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായി കാന്പയിൻ നടത്തുന്നതിനുള്ള പരിപാടി ആസൂത്രണം ചെയ്തുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മന്ത്രി വി.എസ്. സുനിൽകുമാർ, എംഎൽഎമാരായ ബി.ഡി. ദേവസി, ഇ.ടി. ടൈസണ് മാസ്റ്റർ, കെ.യു. അരുണൻ, വി.ആർ. സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, ജില്ലാ കളക്ടർ ടി.വി അനുപമ തുടങ്ങിയവർ പങ്കെടുത്തു.
ഒന്നാം ക്ലാസിലെ കുരുന്നുകളെയും പ്ലസ് വണ് വിദ്യാർഥികളെയും ക്ലാസുകളിൽ കൊണ്ടിരുത്തി മന്ത്രി സി.രവീന്ദ്രനാഥ് അവരുമായി സംവദിച്ചു. കാവടി, ചെണ്ടമേളം തുടങ്ങിയവയോടെയാണ് കുട്ടികളെയും അതിഥികളെയും സ്വീകരിച്ചത്.