മൂവാറ്റുപുഴ: പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടു കണ്ടാലറിയാവുന്നവരടക്കം 17 പേരെ പ്രതികളാക്കി വിജിലൻസ് കേസെടുത്തു. കേസിന്റെ എഫ്ഐആർ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഇന്നലെ സമർപ്പിച്ചു. മേൽപ്പാലത്തിന്റെ ബലക്ഷയം അതീവ ഗുരുതരമാണെന്നു ചൂണ്ടിക്കാട്ടിയുള്ള വിജിലൻസിന്റെ റിപ്പോർട്ടും ഇതോടൊപ്പം കോടതിയിൽ ഫയൽ ചെയ്തു.
കരാറുകാരനും ഉദ്യോഗസ്ഥരും കണ്‍സൾട്ടൻസിയും പ്രതിപ്പട്ടികയിലുണ്ട്. അഴിമതി നിരോധന വകുപ്പു പ്രകാരമാണു കേസ്. എറണാകുളം വിജിലൻസ് ആന്റികറപ്ക്ഷൻ ബ്യൂറോ ഡിവൈഎസ്പി ആർ. അജിത് കുമാറാണ് എഫ്ഐആറും റിപ്പോർട്ടും സമർപ്പിച്ചത്.
കരാറുകാരനും ഉദ്യോഗസ്ഥരും കണ്‍സൾട്ടൻസിയും പ്രതിപ്പട്ടികയിലുണ്ട്. അഴിമതി നിരോധന വകുപ്പു പ്രകാരമാണു കേസ്. എറണാകുളം വിജിലൻസ് ആന്റികറപ്ക്ഷൻ ബ്യൂറോ ഡിവൈഎസ്പി ആർ. അജിത് കുമാറാണ് എഫ്ഐആറും റിപ്പോർട്ടും സമർപ്പിച്ചത്.