പറവൂർ: നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച യുവാവിന്റെ നാടായ വടക്കൻ പറവൂരിലെ തുരുത്തിപ്പുറത്തും രോഗത്തിന്റെ ഉറവിടം തേടി വിശദമായ പരിശോധന നടത്താനുള്ള തയാറെടുപ്പിലാണ് ആരോഗ്യവകുപ്പ് അധികൃതർ. യുവാവിന്റെ വീടിനു സമീപം ധാരാളം വവ്വാലുകൾ എത്താറുള്ള സ്ഥലമാണ്. വീട്ടുപറന്പിലുള്ള മാവിലെ മാങ്ങ തിന്നാനും ഇവ എത്താറുണ്ട്. ഈ മാവിലെ മാങ്ങകൾ യുവാവും കൂട്ടുകാരും ധാരാളം കഴിച്ചിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു.
യുവാവ് തൃശൂരിലേക്കു കോഴ്സിനു പോകുന്നതിനു മുന്പും പിന്നീടു പനി ബാധിച്ചശേഷവും തുരുത്തിപ്പുറത്തു താമസിച്ചിരുന്നു. യുവാവുമായി അടുത്തു പെരുമാറ്റമുണ്ടായിരുന്ന ഈ മേഖലയിലെ 18 പേരെ നിരീക്ഷിച്ചുവരികയാണ്. സുഹൃത്തുക്കളായ ഒന്പതു പേരെ തുരുത്തിപ്പുറത്തെ ഒരു വീട്ടിൽ പ്രത്യേകമായി താമസിപ്പിച്ചാണു നിരീക്ഷണം.
ഇവർക്കു നിലവിൽ രോഗലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. പനിയോ മറ്റു എന്തെങ്കിലും പ്രയാസങ്ങളോ ഉണ്ടാകുകയാണെങ്കിൽ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇവിടെയുള്ള ഗർഭിണിയായ യുവതിയെ അധികൃതരുടെ നിർദേശപ്രകാരം മാറ്റി താമസിപ്പിച്ചു.
യുവാവ് തൃശൂരിലേക്കു കോഴ്സിനു പോകുന്നതിനു മുന്പും പിന്നീടു പനി ബാധിച്ചശേഷവും തുരുത്തിപ്പുറത്തു താമസിച്ചിരുന്നു. യുവാവുമായി അടുത്തു പെരുമാറ്റമുണ്ടായിരുന്ന ഈ മേഖലയിലെ 18 പേരെ നിരീക്ഷിച്ചുവരികയാണ്. സുഹൃത്തുക്കളായ ഒന്പതു പേരെ തുരുത്തിപ്പുറത്തെ ഒരു വീട്ടിൽ പ്രത്യേകമായി താമസിപ്പിച്ചാണു നിരീക്ഷണം.
ഇവർക്കു നിലവിൽ രോഗലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. പനിയോ മറ്റു എന്തെങ്കിലും പ്രയാസങ്ങളോ ഉണ്ടാകുകയാണെങ്കിൽ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇവിടെയുള്ള ഗർഭിണിയായ യുവതിയെ അധികൃതരുടെ നിർദേശപ്രകാരം മാറ്റി താമസിപ്പിച്ചു.