ചിങ്ങവനം: എംസി റോഡിൽ പള്ളത്തു ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചതിനെത്തുടർന്നു ഗുരുതരമായി പരിക്കേറ്റ യുവാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. ചെങ്ങന്നൂർ ആറന്മുള മാലക്കര പനങ്ങാട്ടത്ത് സാബുവിന്റെ മകൻ ആകാശ് സാബു (21) വാണു മരിച്ചത്.
ഇന്നലെ പുലർച്ചേ നാലിനു പള്ളം കരിന്പുകാല ജംഗ്ഷനു സമീപമാണ് അപകടം നടന്നത്. മൂവാറ്റുപുഴയിലെ കൊച്ചിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി വിദ്യാർഥിയായ ആകാശ് ബൈക്കിൽ ചെങ്ങന്നൂരിലേക്കു വരുന്നതിനിടയിൽ പള്ളം കരിന്പിൽ കാലാ ഭാഗത്ത് എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആകാശിനെ ഇതുവഴി എത്തിയ വാഹനയാത്രക്കാരാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
കാലിനും കൈകൾക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ആകാശ് ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് പന്ത്രണ്ടിനു മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ മരണപ്പെടുകയായിരുന്നു. ചിങ്ങവനം പോലീസ് മേൽനടപടി സ്വീകരിച്ചു പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
ഇന്നലെ പുലർച്ചേ നാലിനു പള്ളം കരിന്പുകാല ജംഗ്ഷനു സമീപമാണ് അപകടം നടന്നത്. മൂവാറ്റുപുഴയിലെ കൊച്ചിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി വിദ്യാർഥിയായ ആകാശ് ബൈക്കിൽ ചെങ്ങന്നൂരിലേക്കു വരുന്നതിനിടയിൽ പള്ളം കരിന്പിൽ കാലാ ഭാഗത്ത് എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആകാശിനെ ഇതുവഴി എത്തിയ വാഹനയാത്രക്കാരാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
കാലിനും കൈകൾക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ആകാശ് ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് പന്ത്രണ്ടിനു മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ മരണപ്പെടുകയായിരുന്നു. ചിങ്ങവനം പോലീസ് മേൽനടപടി സ്വീകരിച്ചു പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.