കോട്ടയം: കാൻസർ ബാധയുണ്ടെന്ന സ്വകാര്യ ലാബിന്റെ തെറ്റായ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ യുവതിയെ കീമോ തെറാപ്പി ക്കു വിധേയയാക്കിയ സംഭവത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്കു റിപ്പോർട്ട് നല്കി.
പ്രാഥമിക പരിശോധനയിൽ യുവതിക്കു കാൻസർ ബാധയുണ്ടെന്നുള്ള സംശയത്തെത്തുടർന്നു ബയോപ്സി ടെസ്റ്റിനു നിർദേശിച്ചു. മെഡിക്കൽ കോളജിലെ ലാബിൽനിന്നു പരിശോധനാഫലം ലഭിക്കാൻ കാലതാമസം ഉണ്ടാകുന്നതിനാൽ സ്വകാര്യ ലാബിൽ പരിശോധന നടത്തുകയും ചെയ്തു. ഡയനോവ എന്ന സ്വകാര്യ ലാബിൽനിന്നു കിട്ടിയ പരിശോധനാ ഫലത്തിൽ കാൻസർ ബാധ ഉണ്ടെന്നാണ് രേഖപ്പെടുത്തിയിരുന്നത്.
മെഡിക്കൽ കോളജ് ആശുപത്രിയിലെ മുൻ പതോളജി മേധാവി സർവീസിൽനിന്നു വിരമിച്ച ശേഷം സ്വകാര്യ ലബോറട്ടറിയുടെ ചീഫായി സേവനം അനുഷ്ഠിക്കുന്നുണ്ട്. ആയതിനാൽ കൂടുതൽ വിശ്വസനീയമാണെന്നു കരുതിയും രോഗിയുടെ പ്രായവും മറ്റും കണക്കിലെടുത്തും രോഗത്തിന്റെ മൂന്നാം ഘട്ടമാണെന്നുമുള്ള റിപ്പോർട്ട് ലഭിച്ചതിനാലും മെഡിക്കൽ കോളേജിലെ റിപ്പോർട്ട് ലഭിക്കുന്നതിനു മുന്പ് ചികിത്സ തുടങ്ങുകയായിരുന്നു. അല്ലാതെ ഡോകടർമാരുടെ ഭാഗത്തുനിന്നു വീഴ്ചയുള്ളതായി ബോധ്യപ്പെട്ടിട്ടില്ലെന്നാണ് ആരോഗ്യമന്ത്രിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ മന്ത്രി പ്രിൻസിപ്പലിനെ ചുമതലപ്പെടുത്തിയത്. സമാനമായ റിപ്പോർട്ട് ഈ വിഷയത്തിൽ മുന്പും നൽകിയിരുന്നതായും അറിയുന്നു.
കമ്മീഷൻ കേസെടുത്തു
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കാൻസറില്ലാത്ത രോഗിക്ക് കീമോ തെറാപ്പി നൽകിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക് കേസെടുത്തു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സംഭവത്തിൽ അടിയന്തരമായ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു.
പ്രാഥമിക പരിശോധനയിൽ യുവതിക്കു കാൻസർ ബാധയുണ്ടെന്നുള്ള സംശയത്തെത്തുടർന്നു ബയോപ്സി ടെസ്റ്റിനു നിർദേശിച്ചു. മെഡിക്കൽ കോളജിലെ ലാബിൽനിന്നു പരിശോധനാഫലം ലഭിക്കാൻ കാലതാമസം ഉണ്ടാകുന്നതിനാൽ സ്വകാര്യ ലാബിൽ പരിശോധന നടത്തുകയും ചെയ്തു. ഡയനോവ എന്ന സ്വകാര്യ ലാബിൽനിന്നു കിട്ടിയ പരിശോധനാ ഫലത്തിൽ കാൻസർ ബാധ ഉണ്ടെന്നാണ് രേഖപ്പെടുത്തിയിരുന്നത്.
മെഡിക്കൽ കോളജ് ആശുപത്രിയിലെ മുൻ പതോളജി മേധാവി സർവീസിൽനിന്നു വിരമിച്ച ശേഷം സ്വകാര്യ ലബോറട്ടറിയുടെ ചീഫായി സേവനം അനുഷ്ഠിക്കുന്നുണ്ട്. ആയതിനാൽ കൂടുതൽ വിശ്വസനീയമാണെന്നു കരുതിയും രോഗിയുടെ പ്രായവും മറ്റും കണക്കിലെടുത്തും രോഗത്തിന്റെ മൂന്നാം ഘട്ടമാണെന്നുമുള്ള റിപ്പോർട്ട് ലഭിച്ചതിനാലും മെഡിക്കൽ കോളേജിലെ റിപ്പോർട്ട് ലഭിക്കുന്നതിനു മുന്പ് ചികിത്സ തുടങ്ങുകയായിരുന്നു. അല്ലാതെ ഡോകടർമാരുടെ ഭാഗത്തുനിന്നു വീഴ്ചയുള്ളതായി ബോധ്യപ്പെട്ടിട്ടില്ലെന്നാണ് ആരോഗ്യമന്ത്രിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ മന്ത്രി പ്രിൻസിപ്പലിനെ ചുമതലപ്പെടുത്തിയത്. സമാനമായ റിപ്പോർട്ട് ഈ വിഷയത്തിൽ മുന്പും നൽകിയിരുന്നതായും അറിയുന്നു.
കമ്മീഷൻ കേസെടുത്തു
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കാൻസറില്ലാത്ത രോഗിക്ക് കീമോ തെറാപ്പി നൽകിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക് കേസെടുത്തു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സംഭവത്തിൽ അടിയന്തരമായ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു.