തൃശൂർ: നിപ്പ ബാധ സംശയിക്കപ്പെടുന്ന യുവാവ് ഇന്റേണ്ഷിപ്പ് ചെയ്ത തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലുള്ളവർ നിരീക്ഷണത്തിലാണെന്നു ഡിഎംഒ ഡോ. കെ.ജെ. റീന പറഞ്ഞു. സ്ഥാപനത്തിലെ 22 പേരെ നിരീക്ഷിച്ചുവരികയാണ്. ഇവരിൽ ആർക്കും ഇതുവരെ പനിയുടെ ലക്ഷണങ്ങൾ കണ്ടിട്ടില്ലെന്നു ഡിഎംഒ വ്യക്തമാക്കി.
കൂടുതൽ ഇടപഴകിയ ആറുപേരെ പ്രത്യേകം നിരീക്ഷിച്ചുവരികയാണ്. നിപ്പ ബാധയുണ്ടായാൽ ഇവരെ ചികിത്സിക്കാൻ ഐസോലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. തൃശൂർ ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജിലുമാണ് ഈ വാർഡുകൾ ഉള്ളത്. അടിയന്തര സാഹചര്യം വിലയിരുത്താൻ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. യുവാവ് ജോലി ചെയ്ത സ്ഥാപനത്തിലും പരിസരത്തും നിരീക്ഷണം നടത്തി. ആർക്കെങ്കിലും പനിയോ മറ്റു ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻതന്നെ വിവരമറിയിക്കാൻ നിർദേശിച്ചിട്ടുണ്ട്.
തൃശൂരിൽ നിപ്പ ബാധ സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണം ഇല്ലാത്തതിനാൽ ആരും ഭയക്കേണ്ട ആവശ്യമില്ലെന്നു ഡിഎംഒ പറഞ്ഞു. എല്ലാ സാഹചര്യങ്ങളെയും നേരിടാനുള്ള സംവിധാനങ്ങൾ ഒരുക്കിക്കഴിഞ്ഞു. ജില്ലയിലെ എല്ലാ ആരോഗ്യപ്രവർത്തകരോടും ഇതു സംബന്ധിച്ച് നിരീക്ഷണം ഉൗർജിതമാക്കാൻ നിർദേശം നല്കിയിട്ടുണ്ട്.
കൊടുങ്ങല്ലൂരിലും യുവാവ് എത്തി
കൊടുങ്ങല്ലൂർ: നിപ്പ ബാധ സംശയിക്കുന്ന യുവാവ് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. മേയ് 26നാണ് ഇയാൾ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്.
യുവാവിനെ പരിശോധിച്ച ഡോക്ടറും പരിചരിച്ച നഴ്സുമാരും ലാബ് ടെക്നീഷൻമാരുമടക്കമുള്ളവർ നിരീക്ഷണത്തിലാണ്. ജില്ലാ മെഡിക്കൽ ഓഫീസർക്കു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് അധികൃതർ ആശുപത്രിയിലെത്തി ജാഗ്രതാ നിർദേശം നല്കിയിട്ടുണ്ട്.
കൂടുതൽ ഇടപഴകിയ ആറുപേരെ പ്രത്യേകം നിരീക്ഷിച്ചുവരികയാണ്. നിപ്പ ബാധയുണ്ടായാൽ ഇവരെ ചികിത്സിക്കാൻ ഐസോലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. തൃശൂർ ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജിലുമാണ് ഈ വാർഡുകൾ ഉള്ളത്. അടിയന്തര സാഹചര്യം വിലയിരുത്താൻ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. യുവാവ് ജോലി ചെയ്ത സ്ഥാപനത്തിലും പരിസരത്തും നിരീക്ഷണം നടത്തി. ആർക്കെങ്കിലും പനിയോ മറ്റു ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻതന്നെ വിവരമറിയിക്കാൻ നിർദേശിച്ചിട്ടുണ്ട്.
തൃശൂരിൽ നിപ്പ ബാധ സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണം ഇല്ലാത്തതിനാൽ ആരും ഭയക്കേണ്ട ആവശ്യമില്ലെന്നു ഡിഎംഒ പറഞ്ഞു. എല്ലാ സാഹചര്യങ്ങളെയും നേരിടാനുള്ള സംവിധാനങ്ങൾ ഒരുക്കിക്കഴിഞ്ഞു. ജില്ലയിലെ എല്ലാ ആരോഗ്യപ്രവർത്തകരോടും ഇതു സംബന്ധിച്ച് നിരീക്ഷണം ഉൗർജിതമാക്കാൻ നിർദേശം നല്കിയിട്ടുണ്ട്.
കൊടുങ്ങല്ലൂരിലും യുവാവ് എത്തി
കൊടുങ്ങല്ലൂർ: നിപ്പ ബാധ സംശയിക്കുന്ന യുവാവ് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. മേയ് 26നാണ് ഇയാൾ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്.
യുവാവിനെ പരിശോധിച്ച ഡോക്ടറും പരിചരിച്ച നഴ്സുമാരും ലാബ് ടെക്നീഷൻമാരുമടക്കമുള്ളവർ നിരീക്ഷണത്തിലാണ്. ജില്ലാ മെഡിക്കൽ ഓഫീസർക്കു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് അധികൃതർ ആശുപത്രിയിലെത്തി ജാഗ്രതാ നിർദേശം നല്കിയിട്ടുണ്ട്.